ആഢംബര പോര്‍ഷെ കാറില്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നഗരം ചുറ്റാനിറങ്ങിയ യുവാവിനെ പൊലീസ് ഏത്തമിടീപ്പിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. കേരളത്തില്‍ ലോക്ഡൗണ്‍ ലംഘിച്ചവരെ ഏത്തമിടീപ്പിച്ച സംഭവം വലിയ വിവാദമായിരുന്നു. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ ഇത്തരം ശിക്ഷാരീതികള്‍ പരസ്യമായി തുടരുന്നുണ്ട്.
ഇരട്ട സീറ്റുകളുള്ള പോര്‍ഷെയുടെ 718 ബോക്സ്റ്റര്‍ കാറിലായിരുന്നു യുവാവിന്റെ സഞ്ചാരം. മതിയായ രേഖകളോ മാസ്കോ ഇല്ലാതെ ആഢംബര കാറില്‍ വന്ന യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടുകായിരുന്നു. കാറില്‍ നിന്ന് പുറത്തിറങ്ങിയ ഉടന്‍ തന്നെ യുവാവിനോട് ഏത്തമിടാന്‍ പറയുകയായിരുന്നു. ഇതിന്റെ വീഡിയോയും ചിത്രങ്ങളുമെടുക്കുകയും ചെയ്തു.
ഇന്‍ഡോറിലെ വ്യവസായി ദീപക് ദര്യാനിയുടെ മകനെയാണ് ഏത്തമിടീപ്പിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നു . ഏത്തമിടീപ്പിച്ച സംഭവത്തിനെതിരെ യുവാവിന്റെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. കര്‍ഫ്യൂ പാസും മറ്റു രേഖകളും കയ്യിലുണ്ടായിട്ടും പൊലീസ് മോശമായി പെരുമാറിയെന്നാണ് ബന്ധുക്കളുടെ ആരോപണം.
#Lockdown2 में घर से बाहर निकलने पर मास्क पहनना ज़रूरी है. #farari से निकले बड़ी शान से … लेकिन पाला पड़ गया क़ानून से .. ये उसी #इंदौर में हुआ जहां एक हज़ार से अधिक कोरोना के केस हैं #StayHomeStaySafe pic.twitter.com/6wHKRJwWzg
— पंकज झा (@pankajjha_) April 26, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക