ഞായറാഴ്ച സ്പെയിനിലെ കുട്ടികള്‍ക്ക് ഒരു ഉത്സവ പ്രതീതിയായിരുന്നു. ആറ് ആഴ്ച നീണ്ട കടുത്ത ലോക്ഡൗണിന് ശേഷം കുട്ടികള്‍ പുറത്തിറങ്ങിയ ദിവസം.
സൈക്കിള്‍ ഓടിച്ചും, സ്കെറ്റ് ബോര്‍ഡുകളില്‍ ഉല്ലസിച്ചും കുട്ടികള്‍ ആറാഴ്ചത്ത വിരസത ആവേശപൂര്‍വം മാറ്റി. 20 ലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച രാജ്യത്ത് ആറാഴ്ച പുറത്തിറാതെയുള്ള ലോക്ഡൗണിലായിരുന്നു ഇതുവരെ. 23000ലേറെ പേര് ഇതിനകം സ്പെയിനില്‍ മരിച്ചു. കൊവിഡ് ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയതിന് ശേഷം ഏറ്റവും കുറഞ്ഞ പ്രതിദിന കണക്ക് വന്ന ദിവസമാണ് സ്പെയിന് നിയന്ത്രണത്തില്‍ ഇളവ് വരുത്തിയത്. അപ്പോഴേക്കും ഒരു മാസം പിന്നിട്ടു
മാര്‍ച്ച് 14നാണ് സര്‍ക്കാര്‍ പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. 14 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പുറത്തിറങ്ങാനേ അനുവാദമുണ്ടായിരുന്നില്ല. അവരുടെ പൊതുജീവിതം അങ്ങനെ ബന്ദിക്കപ്പെട്ടു. അത് അവസാനിച്ചപ്പോള്‍ മാസ്ക് ധരിച്ചാണ് കുട്ടികള്‍ പുറത്തിറങ്ങിയത.
ലൂസിയ ഇബെന്സ എന്ന ഒമ്പതുകാരി അമ്മയുടെ കൈപിടിച്ച് മാഡ്രിഡ് തെരുവിലൂടെ നടന്നു. നഷ്ടപ്പെട്ടുപോയ ദിനങ്ങള്‍ എന്നാണ് ലോക്ഡൗണ്‍ കാലത്തെ ആ കുട്ടി വിശേഷിപ്പിച്ചത്. വീടിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ദിവസം ഒരു മണിക്കൂര്‍ നേരമാണ് കുട്ടികള്‍ക്ക് പുറത്തിറങ്ങാന്‍ അനുമതി.
മുതിര്‍ന്നവര്‍ ഒപ്പമുണ്ടായിരിക്കണം. പക്ഷെ കൂടിച്ചേരലുകള്‍ അനുവദിക്കില്ല. കളിപ്പാട്ടങ്ങള്‍ കൈമാറാന്‍ അനുവദിക്കില്ല. സാമൂഹിക അകലം നിര്‍ബന്ധമായി പാലിക്കണം. സ്കൂളുകള്‍ അടഞ്ഞുകിടക്കുകയാണ്. അത് തുറക്കാറായില്ല. സെപ്തംബറോടെ മാത്രമേ സ്കൂളുകള്തുറക്കൂ എന്നാണ് സ്പെയിന് അറിയിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക