ചൈനയില്‍ നിന്നും അമിത വിലയ്ക്ക് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ വാങ്ങിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. ‘രാജ്യം മുഴുവന്‍ കോവിഡിനെതിരെ പൊരുതുമ്ബോള്‍ ചില ആളുകള്‍ അധാര്‍മിക വഴികളിലൂടെ ലാഭം കൊയ്യാന്‍ ശ്രമിക്കുകയാണ്. ദുഷിച്ച ഈ മാനസികാവസ്ഥ എന്നെ ഭയപ്പെടുത്തുന്നു. രാജ്യം ഒരിക്കലും അവര്‍ക്ക് മാപ്പു നല്‍കില്ല.’ രാഹുല്‍ ഗാന്ധി കുറിച്ചു.
‘ദശലക്ഷണക്കക്കിന് സഹോദരീ സഹോദരന്മാര് നിര്ണയിക്കാനാവാത്തത്രയും കഷ്ടപ്പാടുകള്‍ അഭിമുഖീകരിക്കുമ്ബോള്‍ അതില്‍ നിന്ന് ലാഭം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതു വിശ്വസിക്കാനും മനസ്സിലാക്കാനും സാധിക്കുന്നതിലുമുപരിയാണ്. ഈ അഴിമതി ഓരോ ഇന്ത്യക്കാരനെയും അപമാനിക്കുന്നതാണ്. അഴിമതിക്കാരെ നീതിക്കു മുന്നിലെത്തിക്കാന്‍ പ്രധാനമന്ത്രി എത്രയും പെട്ടെന്ന് ശ്രമിക്കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു.’ മറ്റൊരു ട്വീറ്റില്‍ രാഹുല്‍ അഭ്യര്‍ഥിച്ചു.
245രൂപയുടെ കിറ്റ് 600രൂപയ്ക്ക് വാങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇതില്‍ ഭൂരിഭാഗവും ഉപയോഗിക്കാന്‍ സാധിക്കാത്തതാണെന്നും പല സംസ്ഥാനങ്ങളും ഇവ ഉപേക്ഷിച്ചെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക