ഇന്ത്യൻ ക്രിക്കറ്റിലെ സെലിബ്രിറ്റി ദമ്പതികളാണ് വിരാട് കോഹ്ലിയും ബോളിവുഡ് സുന്ദരി അനുഷ്ക ശർമയും. മാധ്യമലോകം വിരുഷ്ക എന്ന പേരിൽ വിളിക്കുന്ന ഇരുവരുടെയും പ്രണയവും വിവാഹവുമെല്ലാം ക്രിക്കറ്റ് പ്രേമികൾ ആഘോഷമാക്കിയ വാർത്തകളിലൊന്നാണ്. ഒരു പരസ്യ ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ച ഇരുവരും പിന്നീട് പ്രണയത്തിലാവുകയും വിവാഹിതരാവുകയും ചെയ്യുകയായിരുന്നു.
ഇപ്പോൾ വിരാടിന്റെയും അനുഷ്കയുടെയും ജീവിതത്തെക്കുറിച്ചുള്ള രസകരമായ ചില നിരീക്ഷണങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് സൗത്താഫ്രിക്കൻ ക്രിക്കറ്റ് ഇതിഹാസവും വിരാടിന്റെ ആർസിബിയിലെ സഹകളിക്കാരനുമായ എ ബി ഡിവില്ലേഴ്സ്. മുമ്പ് കോഹ്ലിയുടെ മോശം പ്രകടനങ്ങളിലെല്ലാം അനുഷ്കയും പഴികേട്ടിരുന്നു. എന്നാല്‍ അനുഷ്കയുടെ വരവാണ് കോഹ്ലിയുടെ ശക്തിയെന്നാണ് എ ബി ഡിവില്ലിയേഴ്സ് പറയുന്നത്.
വിരാടിനെ ബാലന്‍സ് ആക്കിയത് അനുഷ്കയാണ്. അനുഷ്ക എത്തുന്നതിന് മുമ്പ് പരിശീലനം നടത്തുന്ന കോഹ്ലി എല്ലാ പന്തുകളെയും ആക്രമിച്ച് കളിക്കുന്നത് കാണാമായിരുന്നു. എന്നാല്‍ അനുഷ്കയുടെ വരവോടെ കോഹ്ലി കൂടുതല്‍ ക്ഷമ ശീലിച്ചുവെന്നാണ് ഡിവില്ലിയേഴ്സിന്റെ നിരീക്ഷണം. വീഡിയോ ചാറ്റിനിടയ്ക്കാണ് അനുഷ്ക കോലിയില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് ഡിവില്ലിയേഴ്സ് പറഞ്ഞത്.
ലോക്ക് ഡൗണിനെത്തുടര്‍ന്ന് വീടുകളില്‍ കഴിയുന്ന താരങ്ങളില്‍ മിക്കവരും സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാണ്. ഇത്തവണത്തെ ഐപിഎല്‍ കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് നടക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും അന്തിമതീരുമാനമായിട്ടില്ല.
മാര്‍ച്ച് 29ന് തുടങ്ങേണ്ടിയിരുന്ന ഐപിഎല്‍ മാറ്റങ്ങളോടെ നടത്താന്‍ ബിസിസി ഐ ശ്രമിച്ചെങ്കിലും പിന്നീട് ലോക് ഡൗൺ ആയതോടെ അനിശ്ചിതമായി നീളുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക