ന്യൂഡല്‍ഹി: രാജ്യാന്തരവിപണിയില്‍ എണ്ണ വില കുറയുന്നതിനിടെ ഇന്ത്യയില്‍ വിമാന ഇന്ധനത്തിന് കുത്തനെ വില കുറച്ചു. 23 ശതമാനമാണ് കുറച്ചത്. ഫെബ്രുവരിക്കു ശേഷം ആറാം തവണയാണ് വിമാന ഇന്ധനത്തിന് വില കുറക്കുന്നത്.
അതേസമയം, രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില 50 ദിവസമായിട്ടും മാറ്റമില്ലാതെ തുടരുകയാണ്. വിമാന ഇന്ധനത്തിന് നിലവില്‍ പെട്രോളിന്റെയും ഡീസലിന്റെയും മൂന്നിലൊന്ന് വില മാത്രമാണുള്ളത്. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 69.59 രൂപയാണ്.
എന്നാല്‍, ഒരു ലിറ്റര്‍ വിമാന ഇന്ധനത്തിന് 22.54 രൂപ മാത്രം. ഡീസലിന് ഡല്‍ഹിയില്‍ ലിറ്ററിന് 62.29 രൂപയാണ്. സബ്സിഡിയില്ലാത്ത മണ്ണെണ്ണയുടെ വിലയും 13.3 ശതമാനം കുറച്ചിരുന്നു.
എണ്ണ വില കുറയുന്നതിനിടെ സര്‍ക്കാര്‍ എക്സൈസ് തീരുവ ലിറ്ററിന് മൂന്നു രൂപ കൂട്ടുകയായിരുന്നു. അതുകൊണ്ടു തന്നെ വില കുറഞ്ഞതിന്റെ ഗുണം ഉപയോക്താക്കള്‍ക്ക് ലഭിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക