തിരുവനന്തപുരം: പ്രവാസികളെ നാട്ടിലെത്തിക്കുന്നതില്‍ കണ്ണൂര്‍ വിമാനത്താവളത്തെ കേന്ദ്രം ഒഴിവാക്കിയതായി മുഖ്യമന്ത്രി. പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളും സജ്ജമാക്കിയിരുന്നു. എന്നാല്‍ കണ്ണൂര്‍ വിമാനത്താവളത്തെ അതില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.
നോര്‍ക്കയില്‍ റജിസ്റ്റര്‍ ചെയ്തവരില്‍ 69120 പേര് കണ്ണൂരിലേക്കു വരാനാണ് താല്പര്യം പ്രകടിപ്പിച്ചത്. ലോക്ള്‍ഡൗണ്‍ നിലവിലുള്ള സാഹചര്യത്തില്‍ മറ്റു വിമാനത്താവളങ്ങളില്‍ വിമാനമിറങ്ങിയാല്‍ അവര്‍ക്കു നാട്ടിലെത്താന്‍ ബുദ്ധിമുട്ടുണ്ടാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിദേശത്തുനിന്നു പ്രവാസികള്‍ നാട്ടിലേക്കു വരാനുള്ള നടപടികള്‍ക്കു കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിച്ചു. ആളുകളുടെ എണ്ണം കണക്കാക്കിയാല്‍ വളരെ കുറച്ചു പേരെ മാത്രമേ ആദ്യഘട്ടത്തില്‍ കൊണ്ടുവരൂ എന്നാണു സൂചന. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലായി ആദ്യത്തെ അഞ്ചു ദിവസം എത്തിച്ചേരുക 2250 പേരാണ്. കേന്ദ്രസര്‍ക്കാര്‍ ആകെ കേരളത്തിലേക്ക് കൊണ്ടുവരുന്നത് 80,000 പേരെയാണെന്നും വിവരമുണ്ട്. പക്ഷേ അടിയന്തരമായി നാട്ടില്‍ എത്തിക്കേണ്ടവരുടെ മുന്‍ഗണന നാം കണക്കാക്കിയത് അനുസരിച്ച് 1,69,136 പേര് വരും. തിരിച്ചുവരാന്‍ റജിസ്റ്റര്‍ ചെയ്തത് 4,42,000 പേരാണെന്നും മുഖ്യമന്ത്രി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക