സൗദിയില്‍ നിന്നും നാട്ടിലേക്ക് പോകാന്‍ ഇതുവരെ അറുപതിനായിരം അപേക്ഷകളാണ് ലഭിച്ചതെന്ന് ഇന്ത്യന്‍ അംബാസിഡര്‍ ഡോ.ഔസാഫ് സഈദ്. മെഡിക്കല്‍ സഹായം ആവശ്യമുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്കാണ് പരിഗണന. കോഴിക്കോട്ടേക്കാണ് ആദ്യ വിമാനം. വെള്ളിയാഴ്ച മുതലാണ് വിമാന സര്‍വീസുകള്‍ തുടങ്ങുക. യാത്ര ചെയ്യുന്ന സെക്ടറിന് അനുസരിച്ച് 1500 റിയാല്‍ വരെയാണ് ടിക്കറ്റ് നിരക്ക്.
ഈ മാസം 14ന് വരെയാണ് വിമാനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. കോഴിക്കോട്ടേക്കാണ് ആദ്യ വിമാനം. കോഴിക്കോട്ടേക്ക് രണ്ട്, ഡല്‍ഹി ഒന്ന്, കൊച്ചി രണ്ട് എന്നിങ്ങിനെയാണ് സൗദിയില്‍ നിന്നുള്ള വിമാനങ്ങള്‍. കൂടുതല്‍ സെക്ടറുകളിലേക്ക് വിമാനം ഉണ്ടാകുമെന്നും അംബാസിഡര്‍ പറഞ്ഞു. യാത്രക്കാര്‍ ടിക്കറ്റ് എടുക്കേണ്ടത് വിമാനക്കമ്പനി ഓഫീസില്‍ നിന്നാണ്. ഇതു സംബന്ധിച്ച വിവരം യാത്രക്കാരെ അറിയിക്കുന്നുണ്ട്.
റിയാദ്, ദമ്മാം, ജിദ്ദ വിമാനത്താവളങ്ങളില്‍ നിന്നാണ് നിലവില്‍ സൗദിയില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്ര. നിലവില്‍ പ്രവിശ്യകള്‍ തമ്മില്‍ യാത്രാ നിരോധം നിലനില്‍ക്കുന്നുണ്ട്. ഇതിനാല്‍ വിമാനത്താവളങ്ങള്‍ നിലനില്‍ക്കുന്ന പ്രവിശ്യകളിലുള്ളവര്‍ക്കാണ് പരിഗണന. വിദൂര ദിക്കുകളിലേക്കും വിമാനം അനുവദിക്കുന്നത് പരിഗണനയിലുണ്ട്. മറ്റു പ്രവിശ്യകളില്‍ ഉള്ളവര്‍ക്ക് യാത്രക്കുള്ള ക്രമീകരണം പിന്നീട് തീരുമാനിച്ച് അറിയിക്കും. വിവിധ കമ്പനികളില്‍ നിന്നും വിമാനം ചാര്‍ട്ടര്‍ ചെയ്യാനുള്ള അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതില്‍ തീരുമാനം എടുക്കുക കേന്ദ്രമാണ്.
നാട്ടില്‍ പോകുന്നവര്‍ക്ക് നിര്‍ബന്ധിതമായ മെഡിക്കല്‍ പരിശോധനയുണ്ടാകും. സൗദി ആരോഗ്യ മന്ത്രാലയവുമായി ചേര്‍ന്നാകും യാത്രക്കാരുടെ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കുക. ഇത് സംബന്ധിച്ച വിവരങ്ങള്‍ യാത്രക്കാരെ എംബസി അറിയിക്കും. കോവിഡ് ടെസ്റ്റ് നടത്തി പോസിറ്റീവായവര്‍ക്ക് പിന്നീട് നെഗറ്റീവ് ആയിട്ടുണ്ടെങ്കില്‍ ഇവര്‍ക്കും യാത്രാ അനുമതി നല്‍കും. ഇതിനുള്ള മെഡിക്കല്‍ രേഖകള്‍ കാണിച്ചാല്‍ മതി. ആദ്യ വിമാനത്തില്‍ പോകുന്നവരില്‍ പകുതിയും ഗര്‍ഭിണികള്‍ അടക്കം മെഡിക്കല്‍ ആവശ്യത്തിനായി പോകുന്നവരാണ്.
ഗര്‍ഭിണികള്‍ സാധാരണ രീതിയിലുള്ള ഡോക്ടര്‍മാരുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും തയ്യാറാക്കേണ്ടി വരും. ആരോഗ്യ പ്രയാസങ്ങളുള്ളവര്‍ക്ക് യാത്ര ചെയ്യാമെന്ന മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. കോവിഡ് പരിശോധന സംബന്ധിച്ചുള്ള രീതികള്‍ എങ്ങിനെ എന്നുള്ളത് സൗദി ആരോഗ്യ മന്ത്രാലയവുമായി ചേര്‍ന്നാണ് തയ്യാറാക്കുക എന്നും അംബാസിഡര്‍ പറഞ്ഞു.
ഔദ പോര്‍ട്ടല്‍ വഴി അബ്ഷീര്‍ മുഖാന്തിരം ഇന്ത്യയിലേക്ക് പോകാന്‍ യാത്ര ചെയ്യേണ്ടവരുടെ വിവരങ്ങള്‍ ഇതുവരെ എംബസിക്ക് ലഭിച്ചാലുടന്‍ സര്‍ക്കാറുമായി ചേര്‍ന്ന് വേണ്ട ക്രമീകരണങ്ങള്‍ വരുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക