അധ്യാപകരെ റേഷൻ കടകളിൽ ജോലിക്ക് നിയമിക്കാൻ സർക്കാർ തീരുമാനിച്ചത് കഴിഞ്ഞ ദിവസമാണ്. തീരുമാനം പുറത്തുവന്ന ഉടന്‍ തലങ്ങും വിലങ്ങും ട്രോളുകള്‍ എത്തി തുടങ്ങി. കൊറോണ വൈറസ് ഹോട്ട്സ്പോട്ടുകളിലെ റേഷന്‍ കടകളില്‍ ആണ് മേല്‍നോട്ടത്തിനായി അധ്യാപകരെ നിയമിക്കുന്നത്. ഹൈസ്കൂള്‍ ,ഹയർസെക്കൻഡറി അധ്യാപകരെയാണ് റേഷൻ കടയിൽ ജോലിക്ക് നിയമിക്കുന്നത്. കണ്ണൂരിൽ ഇത് സംബന്ധിച്ച് കലക്ടറുടെ ഉത്തരവും പുറത്ത് വന്നു. ഈ സാഹചര്യത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറയുന്നത്. കൊവിഡ്-19 പ്രതിരോധത്തിന് അധ്യാപകരെ നിയോഗിക്കാനുള്ള ഉത്തരവുകള്‍ നഗരസഭകൾക്കും വിദ്യാഭ്യാസ ഉപഡയറക്ടർ, പഞ്ചായത്ത് ഉപഡയറക്ടർ തുടങ്ങിയവർക്കും നല്‍കിയിട്ടുണ്ട്
കണക്കുമാഷും, മലയാളം ടീച്ചറും, ഫിസിക്സ് സാറും, കെമിസ്ട്രി ടീച്ചറും, ഇക്കണോമിക്സ് സാറും എല്ലാം റേഷന്‍ കടയില്‍ ഡ്യൂട്ടിക്ക് പോയാല്‍ എങ്ങനെയിരിക്കും എന്നാണ് ട്രോളുകളില്‍ നിറയുന്നത്. രസകരമായ ഒട്ടേറെ ട്രോളുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ട്രോള്‍ പേജുകളായ ഐസിയു,ട്രോള്‍ മലയാളം തുടങ്ങിയ നിരവധി പേജുകളില്‍ ഇപ്പോള്‍ ഇത്തരം ട്രോളുകള്‍ വൈറലാണ്.
പുറത്തിറങ്ങിയ ട്രോളുകളില്‍ കണക്ക് മാഷ് ആണ് ഏറ്റവും കിടിലനായിരിക്കുന്നത്. ക്ലാസില്‍ എത്തുമ്പോള്‍ എങ്ങിനെയായിരിക്കും മാഷിന്റെ മുഖഭാവം അത് പോലെ തന്നെയാണ് ട്രോളുകളിലും ചിത്രീകരിച്ചിരിക്കുന്നത്.
പഠിക്കുന്ന കാലത്ത് ഒരോ ബാച്ചും കേട്ടിട്ടുള്ള ഒരു ഡയലോഗ് ആയിരിക്കും ഇത്. പറഞ്ഞത് അനുസരിക്കാതെ ഇരിക്കുമ്പോള്‍ ടീച്ചര്മാര് പതിവായി ഉപയോഗിക്കുന്ന ഈ വാക്ക് ട്രോളുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വളരെ രസകരമായി ആണ് ഒരോ ട്രോളുകളും ഒരുക്കിയിട്ടുള്ളത്.
സപ്ലൈ കൂടും തോറും ഡിമാന്റ് കുറയും എന്ന് പറഞ്ഞ ഇക്കണൊമിക്സ് സാർ എവിടെ എന്ന് ട്രോളുകളില്‍ ചോദിക്കുന്നു. വളരെ രസകരമായ രീതിയിലാണ് ട്രോളുകള്‍ ചെയ്തിരിക്കുന്നത്.
കെമിസ്ട്രി ടീച്ചര്‍ എത്തിയാല്‍ പിഎച്ച് വാല്യുവിനെ കുറിച്ച് സംസാരിക്കുമെന്നാണ് ട്രോളന്മാര് പറയുന്നത്. റേഷന്‍ കടയില്‍ പോയാല്‍ ചോദിക്കുമോ എന്ന രീതിയിലാണ് ട്രോളുകള്‍
റേഷന്‍ കടകളില്‍ അധ്യാപകരെ നിയമിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവിറക്കാന്‍ പ്രധാന കാരണം മറ്റൊന്നുമല്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ കിറ്റ് ഉപഭോക്താക്കള്‍ക്ക് എത്തുന്നുണ്ടോ എന്ന് ഉറപ്പിക്കുകയാണ്.
കൊവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ആളുകള്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് അറിയാനായി ചെക്ക് പോസ്റ്റുകളിൽ അധ്യാപകരെ നിയമിച്ചിരുന്നു. കാസർകോഡ്, വയനാട് ജില്ലകളിലെ ചെക്ക് പോസ്റ്റുകളിലാണ് അധ്യാപകരെ നിയമിച്ചിരുന്നത്.
കുടുംബശ്രീ പ്രവർത്തകരും, വാർഡ് മെമ്പർമാരും ആയിരിക്കും കിറ്റുകള്‍ വിതരണം ചെയ്യുന്നത്. കിറ്റുകള്‍ ഒരോ റേഷന്‍ കാര്‍ഡ് ഉടമക്കും നല്കുമ്പോള് യാതൊരു പ്രതിഫലവും കൈപറ്റുന്നില്ലെന്ന് ഉറപ്പു വരുത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക