പാലക്കാട്: കാമുകന് പ്രശാന്തിന്റെ കൈകളാല്‍ അതി ക്രൂരമായി കൊല്ലപ്പെട്ട കൊല്ലം സ്വദേശിനി സുചിത്ര മരണശേഷം നാട്ടുകാർക്ക് പേടിസ്വപ്നമാകുന്നു. സുചിത്രയെ കൊന്നു കുഴിച്ചു മൂടിയ സ്ഥലത്തു നിന്ന് രാത്രികാലങ്ങളിൽ ചിരിയും അട്ടഹാസവും അസാധാരണ ശബ്ദങ്ങളും കേൾക്കുന്നുണ്ടെന്നാണ് ഇവർ പറയുന്നത്. ഇതോടെ ഇവർക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. ഇതിന്റെ കൂടെ പല അഭ്യൂഹ കഥകളും നാട്ടിൽ പ്രചരിക്കുകയാണ്. ഇതിന് പിന്നില്‍ പലരും പല കാരണങ്ങളാണ് പറയുന്നത്.
ജനിച്ച് വീഴുന്നതിന് മുന്‍പ് തന്നെ സുചിത്രയ്ക്കൊപ്പം ഇല്ലാതായത് ആ കുരുന്നുകൂടിയാണ് അതുകൊണ്ട് തന്നെ അത് സുചിത്രയുടെ പ്രേതമാണെന്നും വാദിക്കുകയാണ് ഒരുകൂട്ടർ. എന്നാൽ ഇത് ആളുകളുടെ ഉള്ളിലെ ഭയം കൊണ്ട് തോന്നുന്നതാണെന്നാണ് മറ്റൊരു കൂട്ടരുടെ വാദം.
എന്തായാലും ഇങ്ങനെയൊരു സംഭവത്തോടെ കടുത്ത ആശങ്കയോടെയാണ് നാട്ടുകാര്‍ കഴിയുന്നത് .കഴിഞ്ഞ ദിവസം കൊല്ലത്തെ ക്രൈംബ്രാഞ്ച് സംഘം പാലക്കാട് മണലിയിലെ വീട്ടില്‍ തെളിവെടുപ്പിനെത്തിച്ചു.
സുചിത്രയുടെ ആഭരണങ്ങളും ശ്രീറാം കോളനിയിലെ അംഗന്‍വാടിക്ക് പിന്നിലെ പൊന്തക്കാട്ടില്‍നിന്ന് കുഴിയെടുക്കാന്‍ ഉപയോഗിച്ച മണ്‍വെട്ടിയും തെളിവായി കണ്ടെത്തി.സുചിത്രയുടെ കാലുകള്‍ മുറിച്ചുമാറ്റാന്‍ ഉപയോഗിച്ച കത്തിക്കായി മെറ്റല്‍ ഡിറ്റക്ടര്‍ അടക്കമുള്ളവ ഉപയോഗിച്ച് തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തെളിവെടുപ്പിനുശേഷം വൈകീട്ടോടെ പ്രശാന്തുമായി അന്വേഷണസംഘം കൊല്ലത്തേക്ക് തിരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക