തിരുവനന്തപുരം: ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ ആയിരക്കണക്കിന് മലയാളികള്‍ കേരളത്തിലേക്ക് മടങ്ങാന്‍ പാസ് കിട്ടാതെ ഇപ്പോഴും കഷ്ടപ്പെടുകയാണ്. നിരന്തരമായി അഭ്യര്‍ത്ഥിച്ചിട്ടും അവര്‍ക്കാര്‍ക്കും ഇപ്പോഴും പാസ് ലഭിക്കുന്നില്ല. പാസിനപേക്ഷിച്ചാല് അതിന്റെ കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നില്ല. സിസ്റ്റം പലപ്പോഴും ഡൗണ്‍ ആയിക്കിടക്കുന്നു. അപേക്ഷ കൊടുത്തവര്‍ക്ക് അതിന്റെ സ്റ്റാറ്റസ് അറിയാന്‍ കഴിയുന്നില്ല.
കേരളത്തിന്റെ പാസ് ഉണ്ടെങ്കില്‍ മാത്രം അതത് സംസ്ഥാനങ്ങള്‍ അവരുടെ പാസ് നല്കിയാല് മതിയെന്ന കേരള സര്‍ക്കാരിന്റെ നിര്‍ദേശം കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കിയിരിക്കുകയാണ്.
സ്വന്തമായി വാഹനമുള്ളവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ പാസ് നല്‍കുന്നത്. പാസിനപേക്ഷിക്കുമ്ബോള് വണ്ടിയുടെ നമ്ബര്‍ കൂടെ ചേര്‍ക്കണം. അതിന്റെ അര്‍ത്ഥം സ്വന്തമായി വാഹനമില്ലാത്ത ഒരാളിനും പാസിന് അപേക്ഷിക്കാന്‍ പോലും കഴിയില്ല എന്നതാണ്. അത് കൊണ്ടാണ് ഞങ്ങള്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി കെ.എസ്.ആര്.ടി.സി ബസുകള്‍ ഓടിക്കണമെന്നാവശ്യപ്പെട്ടത്. അതിന് സര്‍ക്കാര്‍ തയ്യാറായില്ല.
ഇപ്പോള്‍ പല സംസ്ഥാനത്ത് നിന്നും ഞങ്ങളെപ്പോലെയുള്ള പൊതു പ്രവര്‍ത്തകരെ ആളുകള്‍ നിരന്തരം വിളിച്ചു കൊണ്ടേയിരിക്കുകയാണ്. പാസുകള്‍ കിട്ടാത്തവര്‍, ഭക്ഷണമില്ലാത്തവര്‍, കയ്യിലെ പൈസ മുഴുവന്‍ തീര്‍ന്നു പോയവര്‍ തുടങ്ങിയവര്‍ വിളിക്കുകയും സന്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു. അടിയന്തിരമായി നാട്ടില്‍ വരാന്‍ ആഗ്രഹിക്കുന്നവരാണ് ഇവര്‍. അവരുടെ അവസ്ഥ വളരെ വളരെ മോശമാണ്. സ്ത്രീകള്‍, കുട്ടികള്‍, പ്രായമായ ആളുകള്‍ ഉള്‍പ്പെടെ ധാരാളം ആളുകളാണ് പല കാരണങ്ങളാലും മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയിട്ടുള്ളത്.
ഹൈക്കോടതി കഴിഞ്ഞ ദിവസം ഇടപെട്ടത് കൊണ്ടാണ് ചെക്ക് പോസ്റ്റുകളില്‍ കുടുങ്ങിയവര്‍ക്ക് അല്‍പ്പം ആശ്വാസമുണ്ടായത്. പിറന്ന നാട്ടില്‍ വരാനുള്ള അവകാശത്തെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയില്ല. കഴിഞ്ഞ ദിവസം വാളയാറില്‍ പെരുവഴിയില്‍ കുടുങ്ങിപ്പോയവര്‍ക്ക് സൗകര്യം ഒരുക്കിയത് കോയമ്ബത്തൂര്‍ കളക്ടര്‍ ആയിരുന്നു. അതിന് പോലും പാലക്കാട് കളക്ടര്‍ മുന്നോട്ട് വന്നില്ല.
കേരളസംസ്ഥാനത്തിന്റെ പാസില്ലാതെ ചെക്ക് പോസ്റ്റുകളില്‍ വരുന്നവര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍
ക്വാറന്റയിനില്‍ പോയാല്‍ മതി എന്നാണ്. ചീഫ് സെക്രട്ടറി ഇറക്കിയ ഈ ഉത്തരവ് പ്രകാരമാണ് ധാരാളമാളുകള്‍ പാസില്ലാതെ വന്നത്. പക്ഷെ പീന്നീട് പറഞ്ഞു പാസുണ്ടങ്കിലേ കേരളത്തിലേക്ക് കയറ്റൂ എന്ന്. എന്നാല്‍ അത് സംബന്ധിച്ച് യാതൊരു ഉത്തരവും ഇറങ്ങയിട്ടില്ലന്നതാണ് സത്യം.
സര്‍ക്കാരിന്റെ കയ്യില്‍ ഇതര സംസ്ഥാനത്തില്‍ കുടുങ്ങിക്കിടക്കന്നവരുടെ വിവരം ഇല്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. എത്ര പേര് കുടുങ്ങിക്കിടക്കുന്നു, അതില്‍ വിദ്യാര്‍ത്ഥികള്‍ എത്ര സ്ത്രീകള്‍ എത്ര, പുരുഷന്മാര് എത്ര, ജോലി നഷ്ടപ്പെട്ടവര്‍ എത്ര ഇത്തരത്തിലൊരു കണക്ക് സര്‍ക്കാരിന്റെ കയ്യിലുണ്ടാകുമെന്നാണ് നമ്മള് കരുതിയിരുന്നത്. ആ കണക്കുണ്ടായിരുന്നെങ്കില് ഇവരെ കൊണ്ടുവരുന്ന കാര്യത്തില്‍ ഒരു നല്ല പദ്ധതി സര്‍ക്കാരിന് തയ്യാറാക്കാന്‍ കഴിയുമായിരുന്നു.
സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന എല്ലാ ലോക്ഡൗണ്‍ പ്രോട്ടോക്കോളും പാലിച്ച് കൊണ്ടു തന്നെ ഇവരെ സംസ്ഥാന സര്‍ക്കാര്‍ മടക്കി കൊണ്ടു വരേണ്ടതായിരുന്നു. അതിര്‍ത്തികളില്‍ വരുന്നവര്‍ക്ക് രോഗമുണ്ടോ എന്ന് പരിശോധിക്കണം. രോഗ ലക്ഷണങ്ങള്‍ കാണുന്നവരെ ക്വാറന്റേനിലേക്ക് മാറ്റണം. ഐസൊലേഷനില്‍ ആക്കണ്ടെവരെ ഐസലേഷനില്‍ ആക്കണം. ചികില്‍സ നല്‍കേണ്ട വര്‍ക്ക് ചികില്‍സ നല്‍കണം.
അതിന് പകരം രണ്ട് മാസമായി കുടുങ്ങിക്കിടക്കുന്ന പാവങ്ങള്‍, മരുന്നിന് പോലും പണമില്ലാതെ കഷ്ടപ്പെടുന്നയാളുകള്, എങ്ങനെയെങ്കിലും നാട്ടില്‍ വരണമെന്നാഗ്രഹിക്കുമ്ബോള് നിയമത്തിന്റെ നൂലമാലകള്‍ പറഞ്ഞ് അവരെ കഷ്ടപ്പെടുത്തുന്നത് തികച്ചും തെറ്റായ നടപടിയാണ്. മനുഷ്യത്വ പൂര്‍ണ്ണമായ ഒരു സമീപനമല്ല ഇവിടെ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇപ്പോഴും സര്‍ക്കാര്‍ ആ നില തുടരുകയാണ്. ഇപ്പോഴും സ്വന്തമായി വാഹനുമുള്ളവര്ക്കേ പാസ് സര്‍ക്കാര്‍ കൊടുക്കുന്നുള്ളു. ഇവിടുത്തെ പാസ് കിട്ടിയാലേ അവിടുത്തെ സര്‍ക്കാരിന്റെ പാസ് കിട്ടൂ. ഇപ്പോഴും ആ ദ്രോഹ നടപടി തുടരുകയാണ്. സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നെങ്കില്‍ ഈ പ്രതിസന്ധി നമുക്ക് ഒഴിവാക്കാന്‍ കഴിയുമായിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ കൊണ്ടു വരേണ്ടത് നമ്മുടെ കടമയാണ്. ആ ഉത്തരവാദത്വം നിറവേറ്റുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുകയാണ്.
ഞാന്‍ ഒരു കണക്കെടുത്തു. കഴിഞ്ഞ ഒന്നാം തീയതി ആണ് ആദ്യത്തെ ട്രെയിന്‍ ഇവിടെ നിന്ന് ഒറീസയിലേക്ക് പോയത്. അതിന് ശേഷം ഇന്ത്യയില്‍ 366 ട്രെയിനുകള്‍ ഓടി. നാല് ലക്ഷം ആളുകളെയാണ് വിവിധ സ്റ്റേറ്റുകളിലേക്ക് കൊണ്ടു പോയത്. എന്നാല്‍ ഒരാളിനെ പോലും കേരളത്തിലേക്ക കൊണ്ടുവരാന്‍ നമുക്ക് സാധിച്ചില്ല. നാല് ലക്ഷം അവരവരുടെ സംസ്ഥാനങ്ങളിലേക്ക് മടങ്ങിപ്പോയിട്ടും ഒരാളെപ്പോലും കേരളത്തിന് മടക്കിക്കൊണ്ടു വരാന്‍ കഴിഞ്ഞില്ല എന്നത് നമ്മള് കാണേണ്ട കാര്യമാണ്.
നമ്മള് ചെയ്യേണ്ടതെന്തായിരുന്നു? നാല് എയര്‍ പോര്‍ട്ടുകളില്‍ ഒരുക്കിയ സംവിധാനങ്ങള്‍ ആറ് ചെക്ക് പോസ്റ്റുകളില്‍ ഒരുക്കിയാല്മതിയായിരുന്നു. വിമാനത്താവളങ്ങളില്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് നടപടികള്‍ മുന്നോട്ട് പോകുന്നുണ്ട്. ഇത് പോലെ ആറ് ചെക്ക് പോസ്റ്റുകളില്‍ സൗകര്യമൊരുക്കി ആറാം തീയതിയിലെ സര്‍ക്കാരിന്റെ സര്‍ക്കുലര്‍ പ്രകാരം ആളുകളെ കടത്തി വിട്ടിരുന്നെങ്കില്‍ ഈ പ്രതിസന്ധി ഒഴിവാക്കാമായിരുന്നു. കെ. എസ് ആര് ടി സി ബസുകള്‍ ഒടിക്കണമെന്ന് ഞാന്‍ ആദ്യമേ ആവശ്യപ്പെട്ടിരുന്നു. എല്ലാ സംസ്ഥാനങ്ങളും അവരുടെ ആളുകളെ കൊണ്ടുവരാന്‍ നൂറും ഇരുന്നൂറും അഞ്ഞൂറും ബസോടിക്കുമ്ബോള് നമ്മുടെ കെ എസ് ആര് ടി സിയുടെ ഒരു ബസ് പോലും കര്‍ണ്ണാടകത്തിലേക്കോ തമിഴ്നാട്ടിലേക്കോ അയച്ചില്ല. ഇതെല്ലാം കാണിക്കുന്നത് സര്‍ക്കാരിന്റെ ഗുരുതരമായ അലംഭാവമാണ്.
ഹോട്ട് സ്പോട്ടില്‍ നിന്ന് വരുന്നവരെ ചുമ്മാ അങ്ങ് വിടണം എന്നല്ല പറഞ്ഞത്. പരിശോധന നടത്തുകയും ക്വാറന്റയിന്‍ ചെയ്യുകയും വേണം. പ്രതാപനും രമ്യരഹരിദാസും, ഷാഫി പറമ്ബിലും വാളയാറില്‍ ചെന്നത് അവിടുന്ന ആളുകള്‍ വിളിച്ചിട്ടാണ്. എന്നാല്‍ വളരെ മോശമായ പ്രചരണമാണ് അവര്‍ക്കെതിരെ നടക്കുന്നത്. കേരളത്തിലേക്ക് മടങ്ങി വരേണ്ടത് അവരുടെ ജന്മവകാശമാണ്. അഭയാര്‍ത്ഥികളെപ്പോലെ അവരെ കാണാന്‍ പറ്റില്ല.
അതിനെക്കാള്‍ ഗൗരവമായ പ്രശ്നം, ചെന്നൈ ബാംഗ്ളൂര്‍, മുംബയ്, ഡല്‍ഹി എന്നിവടങ്ങളില്‍ മലയാളികള്‍ക്ക് ബന്ധപ്പെടാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഒരു നോഡല്‍ ഓഫീസര്‍ പോലും ഇല്ലായിരുന്നു എന്നതാണ്. ഇന്നലെയാണ് കേരള ഹൗസില്‍ ഒരു ഹെല്‍പ്പ് ഡെക്സ് എങ്കിലും തുടങ്ങിയത്. ഡല്‍ഹിയില്‍ മലയാളി നേഴ്സുമാര്‍ ഉള്‍പ്പെടയുള്ളവര്‍ അനുവഭവിച്ച കഷ്ടപ്പൊടുകള്‍ നമ്മള്ക്കെല്ലവര്ക്കുമറിയാം. അവരെ ഒന്ന് സമാധാനിപ്പിക്കാന്‍ പോലും ഒരാള്‍ ഡല്‍ഹിയില്‍ ഉണ്ടായിരുന്നില്ല.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഒരു എം പിയെ കേരളത്തിന്റെ കാര്യങ്ങള്‍ കോ ഓര്‍ഡിനേറ്റ് ചെയ്യാന്‍ കാബിനറ്റ് റാങ്കും നല്കി ഡല്‍ഹിയില്‍ നിയമിച്ചിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യം പോലും അവിടെ ഇല്ലായിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യം ഇല്ലങ്കിലും ഒരു ബദല്‍ സംവിധാനം ഒരുക്കാന്‍ പോലും കഴിഞ്ഞില്ലന്നത് നിര്‍ഭാഗ്യകരമായ കാര്യമാണ്.
ഈ നിലയില്‍ ആണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍ ആഴ്ചകള്‍ ഇനിയും വേണ്ടി വരും മലയാളികള്‍ക്ക് തിരികെ വരാന്‍ എന്നതാണ് സത്യം. ആളുകള്‍ അത്രമാത്രം കഷ്ടപ്പെടുകയാണ്. നമ്മുടെ ചെക്ക് പോസ്റ്റുകളില്‍ സ്ത്രീകളും
കുട്ടികളും അടക്കം ജനങ്ങള്‍ കാത്തു കിടക്കുകയാണ്. ഇപ്പോഴും ആളുകള്‍ വരുന്നു. ഇനിയെങ്കിലും സര്‍ക്കാര്‍ വ്യക്തമായ ഒരു പദ്ധതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ പുറത്ത് കുടുങ്ങിക്കിടക്കുന്നവരെ കൊണ്ടുവരാനുള്ള നടപടി സ്വീകരിക്കണം. പഞ്ചാബ്, ചണ്ടിഗഡ്, കല്‍ക്കത്ത, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, രാജസ്ഥാന്, യു.പി,കര്‍ണ്ണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നെല്ലാം ആളുകള്‍ വിളിച്ചു കൊണ്ടിരിക്കുകയാണ്. ഇവര്‍ക്കൊന്നും ഒരു മാര്‍ഗവും ഇല്ലാത്ത അവസ്ഥയാണ്.
കേന്ദ്ര സര്‍ക്കാരിനോട് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്, നിങ്ങള്‍ ട്രെയിന്‍ സര്‍വ്വീസ് തുടങ്ങുകയാണെങ്കില്‍ റഗുലര്‍ സര്‍വ്വീസായി തുടങ്ങണം എന്നാണ്. പതിനേഴിന് ലോക് ഡൗണ്‍ അവസാനിക്കുന്ന പശ്ചാത്തലത്തില്‍ സ്പെഷ്യല്‍ ട്രെയിനിന്റെ ഘട്ടം കഴിഞ്ഞിരിക്കുകായണ്. ഇത്രയും ദിവസം കേരളത്തോടും കേന്ദ്രത്തോടും സ്പെഷ്യല്‍ ട്രെയിന്‍ വേണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. ഞാന്‍ ആ ആവശ്യം പിന്‍വലിക്കുകയാണ്. റെഗുലര്‍ ട്രെയിന്‍ ഒടിച്ചാല്‍ മതി. ഇന്ത്യയില്‍ 366 ട്രെയിന്‍ ഓടിച്ചിട്ടും ഏറ്റവും കൂടുതല്‍ ദൂരമുള്ള കേരളത്തിലേക്ക് ഒരു ട്രെയിന്‍ പോലും ഓടിച്ചില്ല. കേരളത്തിലേക്ക് ഒരാള്‍ പോലും വരാന്‍ കഴിഞ്ഞില്ല. ഇനി സെപ്ഷ്യല്‍ ട്രെയിനിന്റെ ആവശ്യമില്ല. റഗുലര്‍ ട്രെയിന്‍ ഒടിച്ചാല്‍ അവര്‍ എങ്ങിനെയെങ്കിലും ടിക്കറ്റ് എടുത്ത് ഇവിടെ വന്നോളും. ടിക്കറ്റിന്റെ പണം കേരള സര്‍ക്കാരിന് കൊടുക്കാമെന്ന് കെ പി സി സി പ്രസിഡന്റ് പറഞ്ഞിട്ടും അതും ധിക്കാരപൂര്‍വ്വം തള്ളിയ സമീപനമാണ് മുഖ്യമന്ത്രിയുടെത്. അത് കൊണ്ട് ഇനി ഇവരോട് പറഞ്ഞിട്ട് കാര്യമില്ല. എനിക്ക് കേന്ദ്ര സര്‍ക്കാരിനോട് പറാനുളളത് കടം വാങ്ങിച്ചാണെങ്കിലും ടിക്കറ്റെടുത്ത് ആളുകള്‍ നാട്ടില്‍ എത്തുമെന്നാണ്.
കേരളത്തില്‍ ആകെ നടക്കുന്നത് സ്പ്രിംഗ്ളറിന്റെ നേതൃത്വത്തിലുള്ള പി ആര് വര്‍ക്കാണ്. ലോകത്തെ ഏതാണ്ട് 35 മാധ്യമങ്ങളില്‍ സത്യവും അസത്യവും കലര്‍ത്തിക്കൊണ്ടുള്ള വാര്‍്ത്തകള്‍ കൊടുക്കുന്ന ജോലിയിലാണ് ഇപ്പോള്‍ സ്പ്രിംഗ്ളര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. കേരള സര്‍ക്കാര്‍ കൊണ്ടുവന്ന സ്പ്രിംഗ്ളര്‍ അവരുടെ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. തിരഞ്ഞെടുപ്പിനെ കൂടി ലക്ഷ്യമാക്കിക്കൊണ്ടാണ് സ്പ്രിംഗ്ളര്‍ അവരുടെ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്.
യു എന്‍ പോലെയുള്ള പുരസ്കാരങ്ങള്‍ എങ്ങിനെ നേടിയെടുക്കാമെന്നാണ് ഇപ്പോള്‍ ആലോചിക്കുന്നത്. അല്ലാതെ സാധാരണക്കാരും പാവപ്പെട്ടവരുമായി കുടുങ്ങിക്കിടക്കുന്ന ആളുകളെ സഹായിക്കുന്നതിലല്ല.
ഈ പി ആര് വര്‍ക്ക് കൊണ്ട് കേരളത്തിലെ ജനങ്ങള്‍ക്ക് എന്ത് പ്രയോജനം? സോഷ്യല്‍ മീഡിയായിലൂടെ പ്രതിപക്ഷത്തെ നേതാക്കന്മാരെ അപമാനിക്കാനും അതോടാപ്പം തന്നെ തങ്ങളുടെ ഇല്ലാത്ത നേട്ടങ്ങള്‍ പ്രചരിപ്പിക്കാനും നടത്തുന്ന ശ്രമങ്ങളുടെ പൊള്ളത്തരം ജനങ്ങള്‍ മനസിലാക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.
എനിക്ക് സര്‍ക്കാരിനോട് ചോദിക്കാനുള്ളത് നിങ്ങള്‍ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന സ്പ്രിംഗ്ളര്‍ എന്ന കമ്ബനി കോവിഡ് പ്രതിരോധത്തിന് എന്ത് സംഭാവന ചെയ്തു എന്നാണ്. എന്ത് കൊണ്ട് അത് വിശദീകരിക്കുന്നില്ല.
നരേന്ദ്രമോദിയും പിണറായയും കോവിഡ് 19 നെ അവരുടെ പി ആര് വര്‍ക്കിനായി ഉപയോഗിക്കുന്നു.
ഇപ്പോള്‍ ഹെലികോപ്റ്ററിന്റെ മഹത്വം പറഞ്ഞു കൊണ്ടിരിക്കുകയാണ്. ഹെലികോപ്റ്റര്‍ രണ്ട് മാസമായി കേരളത്തില്‍ കിടക്കുന്നു. ഹെലികോപ്റ്ററിന്റെ ഇത് വരെയുള്ള ചിലവ് നാല് കോടിയാണ്. ചിലവ് ചുരുക്കണമെന്ന പറയുന്ന സര്‍ക്കാര്‍ ഒരുചിലവും ഇതുവരെ കുറച്ചിട്ടില്ല. ചിലവ് ചുരുക്കുന്നതിന് ഞാന്‍ പത്ത് നിര്‍ദേശങ്ങള്‍ കൊടുത്തു. ഇതുവരെയായിട്ടും ഒന്നു പോലും കുറച്ചിട്ടില്ല. മറ്റുള്ളവര്‍ മുണ്ട് മുറുക്കിയുടക്കണമെന്ന് പറയുന്നു. സര്‍ക്കാരിന്റെ ധൂര്‍ത്ത് അതേ പോലെ മുന്നോട്ട് കൊണ്ട് പൊയ്കോണ്ടിരിക്കുന്നു.
ഇന്നലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഹെലികോപ്റ്ററിന്റെ ഉപയോഗത്തെക്കുറിച്ച് വളരെ വ്യക്തമായി സൂചിപ്പിക്കുകയുണ്ടായി. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കുമ്ബോഴാണ് ശര്‍മ്മ എന്നയാള്‍ക്ക് മസ്തിഷ്ക മരണം സംഭവിക്കുകയും അദ്ദേഹത്തിന്റെ ഹൃദയം കൊണ്ടുപോകാന്‍ ഹെലികോപ്റ്റര്‍ ഉപയോഗിക്കുകയും ചെയ്തത്. അന്ന് അതിന് ഒരു ലക്ഷം രൂപയാണ് ചിലവായത്. ഒരു ലക്ഷം രൂപ മുടുക്കി അന്ന് നേവിയുടെ ഹെലികോപ്റ്ററിലാണ് എറണാകുളം ലിസി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇപ്പോള്‍ ഹൃദയം തിരുവനന്തപുരത്ത് നിന്ന് ലിസി ആശുപത്രിയിലേക്ക് കൊണ്ട് പോയ നടപടിയും സ്വാഗതാര്‍ഹവും അഭിനന്ദനാര്‍ഹവുമാണ്. അത് കാരണം ഒരു ജീവന് രക്ഷപെട്ടതില്‍ ഞങ്ങള്‍ എല്ലാവരെയും അഭിനന്ദിക്കുന്നു. ലിസി ആശുപത്രിയിലെ ജോസ് ചാക്കോ പെരിയപുറം ഉള്‍പ്പെടയുള്ള ഡോക്ടര്‍മാരെ അഭിനന്ദിക്കുന്നു. ഇത്തരം നടപടികള്‍ തുടര്‍ന്ന് കൊണ്ട് പോണം. ഇതിന് വേണ്ടിയായിരുന്നു യു ഡി എഫ് സര്‍ക്കാര്‍ എയര്‍ ആംബുലന്‍സ് പദ്ധതി ആരംഭിച്ചത്. ഈ സര്‍ക്കാര്‍ വന്ന ശേഷം ആ എയര്‍ ആംബുലന്‍സ് നിര്‍ത്തി.
ഏതായാലും അടിയന്തിരമായി ഇത്തരം സന്ദര്‍ഭങ്ങളില്‍ നേവിയോട്ചോദിച്ചാല് കഷ്ടിച്ച് ഒരു ലക്ഷം രൂപ ചിലവില്‍ പേലികോപ്ടര് അച്ചു തരും.
അതിനാല്‍ നാല് കോടി രൂപ മുടക്കി രണ്ട് മാസമായി തിരുവനന്തപുരത്ത് കിടക്കുന്ന ഹെലികോപ്റ്ററിനെ ഇതിന്റെ പേരില്‍ മഹത്വവല്‍ക്കരിക്കാനുള്ള നീക്കം ഒട്ടും ശരിയായില്ല.
നാല് ലക്ഷത്തോളം ആളുകള്‍ക്ക് ക്വാറന്റൈന് ചെയ്യാല്‍ സൗകര്യങ്ങള്‍ തയ്യാറാക്കി എന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ അവിടത്തെ സ്ഥിതി വളരെ മോശമാണ്. ഇത് മെച്ചപ്പെടും എന്ന് വിചാരിച്ച് രണ്ട് മൂന്ന് ദിവസമായി ഞാന്‍ മിണ്ടാതിരിക്കുകയായിരുന്നു. എന്നോട് മാര്‍ ഇവാനിയോസ് കോളോജില്‍ ക്വാറന്റൈന് ചെയ്ത് ആളുകള്‍ വിളിച്ച് പരാതി പറഞ്ഞു. സര്, ഇവിടെ വന്ന് ഞങ്ങളെ സ്ഥിതി ഒന്ന് കാണണം എന്ന്. ഞാന്‍ പോയില്ല, സര്‍ക്കാരിനെ ബുദ്ധിമുട്ടിക്കണ്ട എന്ന വിചാരിച്ചാണ്. ഇന്നലെ മാലിദ്വീപില്‍ നിന്ന് വന്നയാളുകളെ പാര്‍പ്പിച്ചത് പാലായിലായിരുന്നു. അവര്‍ എന്നെ വിളിച്ചിരുന്നു. അവസാനം അവരെ കോട്ടയത്തേക്ക് മാറ്റി. അടിസ്ഥാനപരമായ ഒരു സൗകര്യമില്ലാത്ത, കോമണ്‍ ബാത്ത് റൂം മാത്രമുള്ള ഒട്ടും സൗകര്യമില്ലാത്ത ഇടങ്ങളിലാണ് ക്വാറന്റൈയിന് ഒരുക്കിയിരിക്കുന്നത്. ക്വാറന്റൈന് കേന്ദ്രങ്ങളുടെ സ്ഥിതി അതീവ ദയനീയമാണ്. ഇവിടെ പ്രാഥമിക സൗകര്യങ്ങളെങ്കിലും ഒരുക്കണം.
ഇന്നലെ രാത്രി ബംഗ്ളാദേശിലെ ധാക്കയില്‍ അറുപത് മലയാളികള്‍ കുടുങ്ങിക്കിടക്കുകയാണ് എന്നൊരു മെയില്‍ സന്ദേശം എനിക്ക് കിട്ടി. യാതൊരു കമ്യുണിക്കേഷനനുമില്ലാതെ അവര്‍ അവിടെ കുടുങ്ങിയിരിക്കുകയാണ്. ഞാന്‍ അത് കേന്ദ്ര വിദേശ കാര്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.
കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് ഇന്നലെ കര്‍ണ്ണാടകത്തില്‍ നിന്ന് ബസ് സൗകര്യം ഒരുക്കിയതിനെക്കുറിച്ച് പറയുകയുണ്ടായി. കെ പി സി സി നേരത്തെ സ്പെഷ്യല്‍ തീവണ്ടിക്ക് പണം കൊടുക്കാമെന്ന് പറഞ്ഞു. സര്‍ക്കാര്‍ അത് നിഷേധിച്ചു. കര്‍ണ്ണാടക പി സി സി അധ്യക്ഷന്‍ ഡി കെ ശിവകുമാറുമായിട്ട് ബന്ധപ്പെട്ടു. കര്‍ണ്ണാടക ചാര്‍ജ്ജുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി ബന്ധപ്പെട്ടു. അവരുടെ എല്ലാവരുടെയും പരിശ്രമ ഫലമായി അവിടെ പാസുള്ള എല്ലാവരെയും കേരളത്തിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. എന്‍ എ ഹാരീസ് എം എല്‍ എ ഇതിന് വേണ്ടി പ്രത്യേകം ചുമതലപ്പെടുത്തിയിരിക്കുകയാണ്.
കേരള സര്‍ക്കാര്‍ സൗജന്യ റേഷന്‍ ഒരു മാസത്തേക്ക് കൂടി നല്‍കണം.
കേരളത്തിന്റെ ആരോഗ്യരംഗത്തെ മികവ് രാജഭരണ കാലം മുതല്‍ ഉള്ളതാണ്. കേരളത്തിലെ ഉയര്‍ന്ന സാക്ഷരതയും ജനങ്ങളുടെ അച്ചടക്കബോധവും മാറി മാറി വന്ന സര്‍ക്കാരുകള്‍ ആരോഗ്യരംഗത്ത് കൊണ്ടുവന്നിട്ടുളള നടപടികളുമാണ് കേരളത്തിന്റെ പൊതു ആരോഗ്യ രംഗത്തെ സജ്ജമാക്കിയിട്ടുള്ളത്. അത് ഇപ്പോഴും തുടരുന്നു.
ഒരു ഉരുള കൊണ്ട്ആരുടെയും വയറ് നിറയില്ല. 22 സര്‍ക്കാരുകള്‍ കേരളം ഭരിച്ചിരുന്നു. അവരുടെ എല്ലാവരുടെയും നേട്ടമാണ് നാമിപ്പോള്‍ കാണുന്നത്. ഒരു വ്യക്തിയുടെയോ ഒരു സര്‍ക്കാരിന്റെയോ നേട്ടമായി ചിത്രീകരിച്ചു പ്രചരണം നടത്തുന്നത് ശരിയല്ല. മുപ്പത് വര്‍ഷമായി ഇടതു സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റില്‍ തെറ്റായി എഴുതിച്ചു. ചരിത്രത്തില്‍ ആദ്യമായി ആ പത്രത്തിന് തിരുത്ത് നല്‍കേണ്ടി വന്നു.
പ്രവാസികളുടെ പുനരധിവാസത്തിന് വേണ്ടി യു ഡി എഫ് ഒരു പത്തിന കര്‍മ്മ പരിപാടി സര്‍ക്കാരിന് മുന്നില്‍ വയ്കുകയാണ്. അത് ചുവടെ.
പ്രവാസികളുടെ പുനരധിവാസത്തിന് യു.ഡി.എഫ് മുന്നോട്ട് പത്തിന കര്‍മ്മപദ്ധതി
1) ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി സഹോദരി സഹോദരന്മാരുടെ മടങ്ങിവരവ് സംസ്ഥാന സമ്ബദ്വ്യവസ്ഥയെ രണ്ടു രീതിയിലാണ് ബാധിക്കാന്‍ പോകുന്നത്.
ഒന്നാമതായി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് സംസ്ഥാനത്തേക്ക് പ്രവാസികള്‍ അയയ്ക്കുന്ന തുകയില്‍ ഗണ്യമായ കുറവുണ്ടാകും.
വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2019 ല്‍ ഗള്‍ഫ് മേഖലയില്‍ നിന്നും 90,000 കോടി രൂപയാണ് സംസ്ഥാനത്തേക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വന്നതായി കണക്കാക്കപ്പെടുന്നത്. ഇത് സംസ്ഥാന ജിഎസ്ഡിപിയുടെ 35 ശതമാനത്തിലധികം വരും.
Covid 19 ന്റെ ഭാഗമായി 2 മുതല്‍ 3 ലക്ഷം വരെ പ്രവാസികള്‍ തിരിച്ചുവന്നാല്‍
സംസ്ഥാന സമ്ബദ്വ്യവസ്ഥയില് 15 ശതമാനവരെ ഇടിവുണ്ടാക്കും എന്നാണ് കണക്കാക്കപ്പെടുന്നത്.
ഇത് കേരളത്തിലെ കുടുംബങ്ങളെയും, പ്രത്യേകിച്ച് യുഎഇ പണത്തെ വളരെയധികം ആശ്രയിക്കുന്ന കുടുംബങ്ങളെ സാരമായി ബാധിക്കും.
സംസ്ഥാനത്തേക്കുള്ള പ്രവാസികളുടെ മടങ്ങുവരവ് ഇതിനകം തകര്‍ന്നുകിടക്കുന്ന കേരളത്തിന്റെ സമ്ബദ്വ്യവസ്ഥയെ കൂടുതല്‍ ശ്വാസം മുട്ടിക്കും.
2) രണ്ടാമതായി, ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മാ നിരക്ക് ഉള്ള സംസ്ഥാനമാണ് കേരളം. യുഎഇയില്‍ നിന്നും മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മടങ്ങിവരുന്നവര്‍ക്ക് അര്‍ഹമായ ജോലി നല്‍കുന്നത് സംസ്ഥാനത്തിന് കനത്ത വെല്ലുവിളിയായിരിക്കും.
പുനരധിവാസം
1) പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏതൊരു സര്‍ക്കാരും നടപ്പിലാക്കേണ്ട ആദ്യത്തെ പ്രവര്‍ത്തനാമാണ് ‘Skill profiling’.അതായതു സംസ്ഥാനത്തിലേക്ക് മടങ്ങിവരുന്ന പ്രവാസികളുടെ വ്യക്തിവിവരങ്ങളും, നൈപുണ്യ സംബന്ധമായ വിവരങ്ങള്‍ ശേഖരിക്കുന്നതാണ് ഇത്. ഇതില്‍ മടങ്ങിയെത്തിയയാളുടെ വിശദാംശങ്ങളും അവരുടെ നൈപുണ്യവും, അവര്‍ ചെയ്തിരുന്ന ജോലിയും, ചെയ്യാന്‍ ആഗ്രഹിക്കുന്നു ജോലിയും, അവരുടെ ബാധ്യതകള്‍ എന്നിവ ഉള്‍പ്പടെ സമഗ്രമായ വിവരങ്ങള്‍ അടങ്ങിയിരിക്കണം. ഈ Skill profiling’ പുനരധിവാസ പ്രവര്‍ത്തങ്ങള്‍ക്കുള്ള ആധാരമായിരിക്കും
2) മടങ്ങിവരാന്‍ ഉദ്ദേശിക്കുന്ന പ്രവാസികളെ വിശാലമായി മൂന്ന് വിഭാഗങ്ങളായി തിരിക്കാം.
3) സാധാരണ ഗതിയില്‍ മടങ്ങിവരുന്ന ആളുകള്‍… ഇതില്‍ വിസ കാലഹരണപ്പെട്ടവരും, ജോലി അവസാനിപ്പിച്ച് മടങ്ങുന്ന വ്യക്തികളും ഉള്‍പ്പെടുന്നു. ഇവരില്‍ ഭൂരിഭാഗവും സംസ്ഥാനത്തു തന്നെ എന്തെങ്കിലും തൊഴില്‍ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവരായിരിക്കും.
ഇവരുടെ കയ്യില്‍ മതിയായ ഫണ്ടുകള്‍ ഉണ്ടാകാം. അവര്‍ക്ക് വേണ്ടത് ഒരു പുതിയ ബിസിനസ്സ് അല്ലെങ്കില്‍ ഒരു MSME ആരംഭിക്കുന്നതിനുള്ള സഹായഹസ്തമാണ്.
പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിനും അവര്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നതിനും കുടുംബശ്രീ മാതൃകയില്‍ പ്രത്യേക സ്വാശ്രയ സംഘങ്ങള്‍ രൂപീകരിക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കണം.
ഇവര്‍ക്ക് വ്യവസായം തുടങ്ങുന്നത് സുഗമമാക്കാന്‍ വ്യവസായ നയത്തില്‍ മാറ്റം ആവശ്യമാണ്. വ്യത്യസ്ത മേഖലകളില്‍ തൊഴില്‍ പരിചയമുള്ള അവരുടെ വൈദഗ്ദ്ധ്യം സംസ്ഥാനത്തിന് വളരെയധികം സഹായകമാകും. കൂടാതെ സംസ്ഥാനത്തിന്റെ വ്യാവസായിക വളര്‍ച്ചയ്ക്ക് പ്രചോദനം നല്‍കാനും ഇത് സഹായിക്കും. വിദേശ രാജ്യങ്ങളില്‍ അവലംബിക്കുന്ന നൂതനമായ രീതികളും, പുത്തന്‍ ആശയങ്ങളും നമ്മുക്ക് സംസ്ഥാനത്തേക്കു കൊണ്ടുവരാന്‍ ഇതുവഴി സാധിക്കും
4 ) മറ്റ് രാജ്യങ്ങളിലെ മികച്ച അവസരങ്ങളിലേക്ക് വീണ്ടും കുടിയേറാന്‍ ആഗ്രഹിക്കുന്നവരാണ് രണ്ടാമത്തെ വിഭാഗം ആളുകള്‍.
മികച്ച കഴിവുകള്‍ ഉള്ളതും പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയ്യാറുള്ളതുമായ യുവതലമുറ ഇതില്‍ ഉള്‍പ്പെടുന്നു. പുതിയ അവസരങ്ങള്‍ സ്വീകരിക്കുന്നതിന് അവര്‍ക്ക് upskilling, reskilling എന്നിവ ആവശ്യമാണ്. ഈ ജനവിഭാഗത്തിന്റെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ പുതിയ skilling കേന്ദ്രങ്ങള്‍ തുറക്കണം. ഇവരോട് ഇവര്‍ ഗള്‍ഫില്‍ ജോലിചെയ്തിരുന്ന കമ്ബനി അധികാരികളുമായി സമ്ബര്‍ക്കം നിലനിര്‍ത്താന്‍ ഉപദേശിക്കേണ്ടതാണ്. ഇത് വഴി ഈ കമ്ബനികളില്‍ വീണ്ടും തൊഴിലവസരങ്ങള്‍ ഉണ്ടാകുമ്ബോള്‍ ഇവരെ പരിഗണിക്കാന്‍ കമ്ബനികളെ പ്രേരിപ്പിക്കും.
ഇവര്‍ക്ക് മറ്റു രാജ്യങ്ങളില്‍ പുതിയ തൊഴിലവസരങ്ങള്‍ കണ്ടെത്താന്‍ സംസ്ഥാനവും കേന്ദ്ര സര്‍ക്കാരും വിദേശ രാജ്യങ്ങളിലെ ഭരണാധികാരികളുമായി ബന്ധപ്പെടണം.
5)മൂന്നാമത്തെ വിഭാഗത്തില്‍ COVID 19 കാരണം ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി നഷ്ടപ്പെട്ട ആളുകള്‍ ഉള്‍പ്പെടുന്നു. ഈ വിഭാഗക്കാര്‍ക്കാണ് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഏറ്റവുമധികം സഹായം ആവശ്യമായുള്ളത്.
പലിശരഹിത വായ്പകള്‍, സര്‍ക്കാര്‍ സേവനങ്ങളിലേക്കുള്ള നേരിട്ടുള്ള നിയമനം, direct cash transfer എന്നിവയാണ് ഈ വിഭാഗത്തെ സഹായിക്കാന്‍ സംസ്ഥാനത്തിന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍.
6) പ്രവാസി കേരളീയര്‍ സംസ്ഥാനത്ത് തിരിച്ചെത്തുകയും സംസ്ഥാനത്ത് നിന്ന് അതിഥി തൊഴിലാളികള്‍ മടങ്ങുകയും ചെയ്യുന്നത് സംസ്ഥാനത്തിന് പുതിയ അവസരങ്ങള്‍ നല്കുന്നു.
കാലാകാലങ്ങളായി സംസ്ഥാനത്തുനിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ജനങ്ങള്‍ കൂട്ടത്തോടെ പോയതാണ് നമ്മള് വിവിധ ജോലികള്‍ക്കായി അതിഥി തൊഴിലാളികളെ ആശ്രയിക്കാന്‍ കരണമായത് എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. Covid 19 ന്റെ പശ്ചാത്തലത്തില്‍ അതിഥി തൊഴിലാളികളുടെ മടങ്ങിപ്പോക്ക് സംസ്ഥാനത്തു പുതിയ തൊഴിലവസരം സൃഷ്ടിക്കും. ഗള്‍ഫില്‍ സമാനമായ ജോലികള്‍ ചെയ്തുകൊണ്ടിരുന്ന കുറച്ചുപേര്‍ക്കെങ്കിലും ഈ ജോലികള്‍ ഏറ്റെടുക്കാന്‍ സാധിക്കുന്നതാണ്.
ഉദാഹരണത്തിന്, ഗള്‍ഫ് രാജ്യത്ത് നിന്ന് മടങ്ങിയെത്തിയ ഒരു ഇലക്ട്രീഷ്യന് ഇവിടെയും ആ ജോലി ഏറ്റെടുക്കാനാവും.
ഇതിനു നമ്മുടെ തൊഴില്‍ സംസ്കാരത്തിന് തന്നെ മാറ്റം വരുത്തേണ്ടതുണ്ട് . എല്ലാ ജോലിക്കും അതിന്റെതായ റശഴിശ്യേ ഉണ്ട് എന്ന മഹാത്മജിയുടെ ആശയങ്ങളെ നമ്മള് ഉള്‍ക്കൊള്ളേണ്ടതുണ്ട്.
7) ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തുന്നവര്‍ക്ക് ഇന്ന് വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന Central Government Health Scheme ( CGHS) പോലുള്ള ഇന്‍ഷ്വറന്‍സ് ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണം.
8. കാര്‍ഷിക മേഖലയ്ക്കാണ് കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടത്. കുറച്ച് സ്ഥലം ഉപയോഗിച്ച് കൂടുതല്‍ കൃഷി ചെയ്യാന്‍ കഴിയുന്ന വെര്‍ട്ടിക്കല്‍ ഫാമിംഗ് പോലുള്ള നൂതന കൃഷി രീതികള്‍ പരീക്ഷിക്കണം. അതിനായി വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവരുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തണം. മൂല്യവര്‍ദ്ധിത കാര്‍ഷിക ഉല്പന്നങ്ങള് നിര്‍മ്മിക്കുന്നതിനുള്ള യൂണിറ്റുകള്‍ തുടങ്ങുന്നതിന് പ്രോത്സാഹനം നല്‍കണം.
9. ഐ.ടി, ഇലക്ട്രോണിക്സ് മേഖലയില്‍ കേരളത്തിന് വലിയ സാദ്ധ്യതകളാണ് വരുന്നത്. വിദേശത്ത് നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് വരുന്ന ഈ മേഖലകളിലെ വിദഗ്ദ്ധരെ ഇതിനായി പ്രയോജനപ്പെടുത്തണം.
10. കോവിഡിന്റെ കാലഘട്ടത്തില്‍ പ്രതിസന്ധി നേരിടുന്ന മേഖലകളില്‍ കൂടുതല്‍ വ്യവസായങ്ങള്‍ തുങ്ങുന്നതിന് പകരം തകര്‍ച്ച നേരിടാത്ത ഐ.ടി, കൃഷി, മൃഗസംരക്ഷണം, ഇലക്ട്രോണിക്സ്, ആരോഗ്യ രംഗം, വദ്യാഭ്യാസം എന്നീ മേഖലകളില്‍ കൂടുതല്‍ മൂലധന നിക്ഷേപം ആകര്‍ഷിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക