അബുദാബി: ‘വന്ദേ ഭാരത്’ യാത്രയ്ക്ക് നല്കിയ ഇളവുകള്‍ പിന്‍വലിച്ച ഖത്തര്‍ കഴിഞ്ഞ ദിവസം പിന്‍വലിച്ച തിരുവനന്തപുരം-ദോഹ വിമാനത്തിന് സര്‍വീസ് നടത്താന്‍ അനുമതി നല്കി. നാളെ, ഇന്ത്യന്‍ സമയം ഏഴ് മണിക്ക് വിമാനം ഖത്തറില്‍ നിന്നും പുറപ്പെടുമെന്നാണ് വിവരം. അര്‍ദ്ധരാത്രി 12 മണിക്ക് വിമാനം തിരുവനന്തപുരത്ത് എത്തും.
എന്നാല്‍ വിമാനത്താവളത്തിലെ ലാന്‍ഡിംഗ് ചാര്‍ജ്, ഹാന്‍ഡ്ലിംഗ് ചാര്‍ജ്. കൗണ്ടര്‍ ചാര്‍ജ് എന്നിവയില്‍ നല്‍കിയിരുന്ന ഇളവുകള്‍ പിന്‍വലിക്കാന്‍ ഖത്തര്‍ വ്യോമയാന മന്ത്രാലയം തീരുമാനിച്ചു. തങ്ങളുടെ പൗരന്മാര്ക്ക് വേണ്ടി സൗജന്യ രക്ഷാപ്രവര്‍ത്തനം നടത്തുകയാണെന്ന് ഇന്ത്യ ഖത്തറിനെ അനുവദിച്ചതിനെ തുടര്‍ന്നാണ് ഇളവുകള്‍ അനുവദിച്ചിരുന്നത്.
എന്നാല്‍ കഴിഞ്ഞ ദിവസം ദോഹയില്‍ നിന്നും കൊച്ചിയിലേക്കുള്ള ആദ്യവിമാനം പുറപ്പെട്ട് കഴിഞ്ഞ ശേഷമാണ് യാത്രക്കാരില്‍ നിന്നും പണം ഈടാക്കുന്നതായി ഖത്തര്‍ മനസിലാക്കിയത്. തുടര്‍ന്ന് ഇത്തരത്തില്‍ സര്‍വീസ് നടത്താന്‍ ഖത്തര്‍ എയര്‍വേയ്സും തയാറാണെന്ന് ഖത്തര്‍ നിലപാടെടുത്തിരുന്നു.
ഇതിനായി ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ഖത്തര്‍ ഇന്നലെ വിമാനം ഇറക്കുന്നതിന് അനുമതി നിഷേധിച്ചത്. എന്നാല്‍ ഖത്തറില്‍ നിന്നുമുള്ള ചില യാത്രക്കാര്‍ക്ക് നിയമപ്രശ്നങ്ങള്‍ ഉണ്ടായിരുന്നതിനാലാണ് അനുമതി ലഭിക്കാതിരുന്നതെന്നായിരുന്നു ഇന്ത്യയുടെ ഔദ്യോഗിക വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക