മുംബൈ : ഉല്ലാസ്നഗറിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം വീട്ടിലെത്തിച്ചു കുളിപ്പിക്കുകയും ചട്ടം ലംഘിച്ചു സംസ്കരിക്കുകയും ചെയ്ത ഒരു കുടുംബത്തിലെ 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 50 വയസ്സുകാരൻ ഇൗ മാസം എട്ടിനാണു മരിച്ചത്. പിറ്റേന്ന് ഇദ്ദേഹത്തിനു കോവിഡ് സ്ഥിരീകരിച്ചുള്ള പരിശോധനാഫലവും വന്നു.
മാനദണ്ഡങ്ങൾ പാലിച്ചുവേണം സംസ്കാരം എന്ന നിബന്ധനയോടെ അധികൃതർ മൃതദേഹം ബന്ധുക്കൾക്കു കൈമാറിയിരുന്നു.എന്നാൽ, വീട്ടിലെത്തിച്ച മൃതദേഹം പൊതിഞ്ഞ പ്ലാസ്റ്റിക് കവർ നീക്കി പതിവുള്ള അന്ത്യകർമങ്ങൾ നടത്തിയാണ് ബന്ധുക്കൾ സംസ്കരിച്ചത്.
വീട്ടിൽ വച്ച് മൃതദേഹം കുളിപ്പിക്കുകയും ചെയ്തു. 70 പേരാണ് സംസ്കാരച്ചടങ്ങിൽ പങ്കെടുത്തത്. എല്ലാവരെയും കണ്ടെത്തി പിന്നീട് പരിശോധനയ്ക്കു വിധേയമാക്കി. ഇതിൽ 9 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. ഇവരെ ഐസലേറ്റ് ചെയ്തിരിക്കുകയാണെന്ന് കോർപറേഷൻ അധികൃതർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക