ഡൽഹി: ആരോഗ്യ പ്രവർത്തകനെന്ന പേരിൽ ഭാര്യയുടെ കാമുകന്റെ വീട്ടിലെത്തി വിഷം നൽകി അപായപ്പെടുത്താൻ ശ്രമം. ഡൽഹിയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. കോവിഡിനുള്ള പ്രതിരോധ മരുന്നെന്ന വ്യാജേനയാണ് വിഷം കലർത്തിയ പാനീയം കുടുംബാംഗങ്ങൾക്ക് കുടിക്കാൻ നൽകിയത്.
ഇത് കുടിച്ചതോടെ ഇവർ കുഴഞ്ഞുവീഴുകയായിരുന്നു. സമയത്ത് ആശുപത്രിയില്‍ എത്താന്‍ കഴിഞ്ഞതോടെ ഇവരുടെ ജീവന് രക്ഷപ്പെട്ടു. കൊവിഡിന്റെ മറവില്‍ ഡല്‍ഹിയില്‍ നടക്കുന്ന രണ്ടാമത്തെ കുറ്റകൃത്യമാണിത്.
സംഭവത്തില്‍ ഡല്‍ഹി സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തു.രണ്ട് സ്ത്രീകളെയും കൂട്ടിയാണ് പ്രദീപ് (42) ഭാര്യയുടെ കാമുകനെന്ന് സംശയിക്കുന്ന 38 കാരനായ ഹോം ഗാര്‍ഡിന്റെ ഉത്തര ഡല്‍ഹി അലിപുരിലെ വീട്ടിലെത്തിയത്.
ആരോഗ്യപ്രവര്‍ത്തകരാണെന്നാണ് ഈ സ്ത്രീകളും വീട്ടുകാരെ പരിചയപ്പെടുത്തിയത്. കൊവിഡിനെ പ്രതിരോധിക്കാനെന്ന പേരില്‍ വിഷം കലര്‍ത്തിയ പാനീയം നല്കി. മരുന്ന് കഴിച്ചയുടന്‍ അവശനിലയിലാണ് ഇവരെ ഉടന്‍തന്നെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചതിനാല്‍ രക്ഷപ്പെട്ടു. ഇയാളുടെ വീട്ടിലെത്തിയ സ്ത്രീകളെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞ് അറസ്റ്റു ചെയ്തുവെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക