ഗള്‍ഫില്‍ കൊവിഡിനെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 808 ആയി. ആറ് ഗള്‍ഫ് രാജ്യങ്ങളിലായി 1.70 ലക്ഷം(1,70,864) പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. മരണമടഞ്ഞവരില്‍ 111 പേര് മലയാളികളാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 11 മലയാളികളാണ് ഗള്‍ഫില്‍ മരിച്ചത്. സൗദി അറേബ്യ, യുഎഇ എന്നി രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത്. രോഗികളുടെ എണ്ണത്തില്‍ സൗദി അറേബ്യ, ഖത്തര്‍,യുഎഇ എന്നി രാജ്യങ്ങളാണ് മുന്നിലുളളത്.
ഏറ്റവും കൂടുതല്‍ മലയാളികള്‍ മരിച്ചത് യുഎഇയിലാണ്. 62 പ്രവാസികള്‍ക്കാണ് ഇതുവരെ യുഎഇയില്‍ ജീവന് നഷ്ടമായത്. കുവൈത്തില്‍ 18, സൗദിയില്‍ 17 എന്നിങ്ങനെയാണ് മരണമടഞ്ഞ മലയാളികളുടെ എണ്ണം. ഗള്‍ഫ് രാജ്യങ്ങളില്‍ സൗദിയില്‍ ഇന്നലെ 13 പേരാണ് മരിച്ചത്. കൂടാതെ 2,642 പേര്‍ക്കാണ് ഒരു ദിവസത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 364 ആയി. രോഗികളുടെ എണ്ണം 67,719. രോഗമുക്തി നേടിയവരൊഴിച്ച് 28,352 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.
ഖത്തറില്‍ ഇന്നലെ രണ്ടുപേര്‍ മാത്രമാണ് മരിച്ചത്. ആകെ മരണം 19 ആയി ഉയര്‍ന്നു. 1,830 പേര്‍ക്കാണ് പുതിയതായി രോഗം കണ്ടെത്തിയത്. ഇതോടെ ഖത്തറിലെ കൊവിഡ് ബാധിതരുടെ എണ്ണം 40,481 ആയി.യുഎഇയില്‍ നാലുപേര്‍ മരിച്ചതോടെ 241 ആയി ആകെ മരണം. രോഗികളുടെ എണ്ണം 27,892. കുവൈത്തില്‍ ഇന്നലെ കൊവിഡിനെ തുടര്‍ന്ന് ഒന്‍പത് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ആകെ മരണം 138, രോഗികളുടെ എണ്ണം 19,564. ബഹ്റൈനില്‍ ഇന്നലെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെ 12 പേര്‍ക്കാണ് കൊവിഡില്‍ ബഹ്റൈനില്‍ ജീവന് നഷ്ടമായത്. 8,414 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഒമാനില്‍ മൂന്നുപേര്‍ മരിച്ചതോടെ 34 ആയി ആകെ മരണം. 6,794 പേര്‍ക്കാണ് കൊവിഡ് ഉണ്ടെന്ന് കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക