കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് വീട്ടമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി കേസിൽ കാറുമായി കടന്ന കുമരകം സ്വദേശി കസ്റ്റഡിയിൽ. യുവാവിനെ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്തു വരികയാണെന്നാണ് വിവരം.ഇയാൾക്ക് കൊലപാതകം നടന്ന വീടുമായി ബന്ധമുണ്ട്.
മരിച്ച വീട്ടമ്മയുമായി ബന്ധപ്പെട്ട് പണമിടപാട് ഉണ്ടായിരുന്നു.കറന്റ് ഇല്ലാതിരുന്നതിനാലാണ് ഷോക്കടിപ്പിച്ച് കൊല്ലാനുള്ള പ്രതിയുടെ നീക്കം പൊളിഞ്ഞത്. ഗ്യാസ് സിലിണ്ടർ തുറന്നിട്ടെങ്കിലും കത്തിക്കാൻ കഴിഞ്ഞില്ല.
പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. സംഘത്തിൽ കൂടുതൽ പേരുണ്ടോയെന്നറിയാൻ യുവാവിനെ വിശദമായി ചോദ്യം ചെയ്യുകയാണെന്നാണ് വിവരം. കൊല്ലപ്പെട്ട ഷീബ സാലിയും ഭർത്താവുമായി അടുപ്പമുള്ളയാളാണ് പിടിയിലായത്.
കൊലയ്ക്കു ശേഷം കടന്നുകളയുമ്പോൾ ചെങ്ങളത്തെ പെട്രോൾ പമ്പിൽ യുവാവെത്തുന്ന ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചതാണ് നിർണായകമായത്. ദൃശ്യം പരിശോധിച്ച് പെട്രോൾ പമ്പ് ജീവനക്കാരെ ചോദ്യം ചെയ്തതാണ് നിർണായകമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക