ലോക് ഡൗണ്‍ കാരണം എഴുപതു ദിവസത്തോളം അടച്ചിട്ട മാഹിയിലെ മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിച്ചപ്പോള്‍ മദ്യം വാങ്ങാനെത്തിയത് നിരവധിപേര്‍. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നാണ് മയ്യഴിയിലേക്ക് വാഹനങ്ങളില്‍ ആളുകള്‍ കൂട്ടത്തോടെ എത്തിയത്.
വ്യാഴാഴ്ച്ച പുലര്‍ച്ചെ തന്നെ മദ്യശാലകള്‍ തുറക്കുന്ന വിവരമറിഞ്ഞ് ആളുകള്‍ കുട്ടംകൂട്ടമായെത്തിയിരുന്നു. എന്നാല്‍ അണുനശീകരണം നടത്തി ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് മുന്‍ തീരുമാനപ്രകാരം ബാറുകള്‍ ഒഴികെയുള്ള മദ്യവില്പന കേന്ദ്രങ്ങള്‍ തുറന്നത്. അകത്തും പുറത്തും സമ്ബൂര്‍ണ അണുനശീകരണം നടത്തിയാണ് മദ്യവില്പനശാലകള് തുറന്നത്. എന്നാല്‍ ജീവനക്കാരെ പകുതിയിലേറെ കുറയ്ക്കുകയും സാമൂഹിക അകലം പാലിക്കാനുള്ള വൃത്തങ്ങള്‍ വരച്ചു വയ്ക്കുകയും ചെയ്തിരുന്നു. ആളുകളുടെ തിക്കും തിരക്കും ഒഴിവാക്കാന്‍ മയ്യഴി പൊലീസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. കേരളത്തിലെ പോലെ ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനമൊന്നും മയ്യഴിയില്‍ ഏര്‍പ്പെടുത്തിയിട്ടില്ല. നേരത്തെ മയ്യഴി സ്വദേശികള്‍ക്ക് മാത്രെമ മദ്യം ആധാര്‍ കാര്‍ഡ് മുഖേനെ നല്‍കുകയുള്ളുവെന്ന അറിയിപ്പുണ്ടെങ്കിലും പിന്നീടത് ഒഴിവാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക