തിരുവനന്തപുരം: രേഖ പാലിച്ച് ക്ഷേത്രങ്ങള്‍ തുറക്കാമെന്ന് ദേവസ്വം ബോര്‍ഡ്. ക്ഷേത്രത്തില്‍ ഒരേ സമയം പത്തു പേര്‍ക്ക് പ്രവേശനം നല്‍കാം. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തിലാണ് ദേവസ്വം ബോര്‍ഡ് ഇക്കാര്യം അറിയിച്ചത്.
കേരളത്തിലെ ആരാധനാലയങ്ങള്‍ 8ന് തുറക്കുമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പറഞ്ഞിരുന്നു. ഒരുമിച്ചു പ്രവേശിക്കാവുന്നവരുടെ എണ്ണത്തില്‍ നിയന്ത്രണമുണ്ടാകും. ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും നിയന്ത്രണം വരും. ഇതു സംബന്ധിച്ചു സംസ്ഥാനത്തിന്റെ ശുപാര്‍ശ കേന്ദ്രത്തിനു സമര്‍പ്പിക്കും. ആരാധനാലയങ്ങള്‍ തുറന്നാലും രോഗവ്യാപനം ഉണ്ടാകാതിരിക്കാന്‍ ജനങ്ങള്‍ സ്വയം നിയന്ത്രിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക