എന്റെ സഖാവെ…’ എന്ന ഒറ്റ വാചകത്തിനൊപ്പം ടിപി ചന്ദ്രശേഖരന്റെ ചിത്രം വെച്ചുള്ള ഒരു പോസ്റ്റ്. സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെകെ രമയുടെ ആ ഒരു പോസ്റ്റിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ടത് അവര്‍ക്കെതിരായ സൈബര്‍ ആക്രമണം.
ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ കോടതി ശിക്ഷിച്ച പാനൂരിലെ സിപിഎം നേതാവ് ടിപി കുഞ്ഞനന്തന്റെ മരണ ശേഷമായിരുന്നു രമയുടെ പോസ്റ്റ്. പോസ്റ്റില്‍ ഒരിടത്തും രമ കുഞ്ഞനന്തനെ കുറിച്ച് പറഞ്ഞില്ല. ചിത്രം കൊടുത്തില്ല. കൊല്ലപ്പെട്ട ചശേഖരനെ സ്മരിക്കുക മാത്രമാണ് ചെയ്തത്.
വ്യാഴാഴ്ച രാത്രിയായിരുന്നു കുഞ്ഞനന്തന്റെ (72) മരണം. 13ാം പ്രതിയായി അന്വേഷണം സംഘം കണ്ടെത്തിയ കുഞ്ഞനന്തനെ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കാന്‍സര്‍ രോഗിയായിരുന്ന കുഞ്ഞനന്തന് കഴിഞ്ഞ വര്‍ഷം ജനുവരി 14 മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു.
ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ കുഞ്ഞനന്തന് പങ്ക് ഇല്ല എന്നായിരുന്നു സിപിഎം നിലപാട്. പക്ഷെ കോടതി സിപിഎമ്മിന്റെ വാദം അംഗീകരിച്ചില്ല. അന്വേഷണ സംഘം സര്‍മിപ്പിച്ച തെളിവുകള്‍ കുറ്റകൃത്യ ഗൂഢാലോചനയില്‍ കുഞ്ഞനന്തന്റെ പങ്ക് വ്യക്തമാക്കുന്നതാണെന്ന് കോടതി വിധിന്യായത്തില്‍ പറഞ്ഞു. കോടതി വിധിക്ക് ശേഷവും സിപിഎം കുഞ്ഞനന്തനെ തള്ളിപ്പറഞ്ഞില്ല. ജയിലില്‍ കഴിയുമ്പോവും കുഞ്ഞനന്തനെ ഏരിയാ കമ്മിറ്റിയിലേക്ക് സിപിഎം തിരഞ്ഞെടുത്തിരുന്നു.
രോഗം മൂര്‍ച്ഛിച്ച് ഐസിയുവിലായിരുന്ന കുഞ്ഞനന്തനെ മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി മുഖ്യമന്ത്രി കണ്ടിരുന്നു. പാര്‍ട്ടിയെ അകമഴിഞ്ഞ സ്നേഹിക്കുകയും പാര്‍ട്ടി പ്രവര്‍ത്തകരോടും സമൂഹത്തോടും കരുതല്‍ കാണിക്കുകയും ചെയ്ത സഖാവ് എന്നായിരുന്നു ഫേസ് ബുക്കില്‍ മുഖ്യമന്ത്രിയുടെ അനുശോചന കുറിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക