സിനിമയില്‍ വില്ലന്‍ വേഷങ്ങളിൽ തിളങ്ങിയ ആളാണ് ബോളിവുഡ് നടന് സോനു സൂദ്. സിനിമയിലെ കഥാപാത്രങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തനാണ് സോനു. അദ്ദേഹം ഈ കോവിഡ് കാലത്ത് ചെയ്ത പ്രവര്‍ത്തനങ്ങള്‍ എണ്ണമറ്റതാണ്. ജീവിതത്തിൽ ഏറെ നന്മയുള്ള വ്യക്തിയാണ് അദ്ദേഹമെന്ന് കോവിഡ് കാലത്തെ പ്രവർത്തനങ്ങളിലൂടെ അദ്ദേഹം കാണിച്ചു തന്നിരിക്കുകയാണ്. പലയിടങ്ങളിലായി കുടുങ്ങിപ്പോയ തൊഴിലാളികളെ പലതരത്തിലാണ് സോനു സഹായിച്ചത്. നാടുകളിലേക്ക് എത്താന്‍ അവര്‍ക്ക് ബസുകള്‍ വിട്ടു നല്കിയ താരം ക്വാറന്റൈന് ആവശ്യങ്ങള്‍ക്കായി തന്റെ ഹോട്ടലും വിട്ടു നല്‍കിയിരുന്നു. എന്നാല്‍ ഇതിനിടെ താരം ബി.ജെ.പിയില്‍ ചേരുകയാണെന്ന അഭ്യൂഹങ്ങളും പരന്നിരുന്നു. രാഷ്ട്രീയത്തില്‍ താല്പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നെങ്കിലും സോനുവിന്റെ ‘ഘര്‍ ഭേജോ’ പദ്ധതിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് ശിവസേനയുമായോ അതിന്റെ നേതൃത്വവുമായോ യാതൊരു ബന്ധവുമില്ലന്നും രാഷ്ട്രീയ ലക്ഷ്യങ്ങളിലെന്നും സോനു പറയുകയും ചെയ്തിരുന്നു. മാത്രവുമല്ല, ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയും പ്രചരണം നടത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും അഭിനയത്തിലാണ് തന്റെ ശ്രദ്ധയെന്നും താരം വ്യക്തമാക്കി.
ഊഹാപോഹങ്ങൾ ഒന്നും സത്യമല്ല, താനൊരു എന്‍ജിനിയറാണ്, അതിലുപരി ഒരു നടനും, അതിലൊക്കെയാണ് തന്റെ ശ്രദ്ധ. അതേസമയം, താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധകനാണെന്ന് സൂദ് സമ്മതിച്ചു. “അദ്ദേഹം സാധാരണക്കാരുമായി ബന്ധപ്പെടുന്ന രീതി എനിക്കിഷ്ടമാണ്. അദ്ദേഹം ഒരു പ്രചോദനമാണ്. അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു, പക്ഷേ അതിനർത്ഥം താൻ ബി.ജെ.പിയിൽ ചേരുന്നുവെന്നല്ലെന്നും സോനു സൂദ് കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശ്, ബിഹാര്‍, ജമ്മു കശ്മീര്‍, തമിഴ്നാട്, ഝാര്‍ഖണ്ഡ്, ഒഡിഷ, കേരള തുടങ്ങിയ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്ത പാര്‍ട്ടികളിലുള്ള സര്‍ക്കാരാണ് ഉള്ളത്. അവരോടൊപ്പം ചേര്‍ന്നാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. ഏതെങ്കിലും ഒരു രാഷ്ട്രീയപാർട്ടിയുടെ അനുഭാവിയായി പ്രവർത്തിക്കാൻ തല്ക്കാലം താല്പര്യപ്പെടുന്നില്ലെന്നും സോനു വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക