സൈനിക കേന്ദ്രങ്ങളുടെ ഉത്തരവ് അതേ പടി നടപ്പാക്കുന്നവരാണ് ഇന്ത്യന്‍ സൈന്യം. അതുകൊണ്ടാണ് തോക്കുണ്ടായിട്ടും ഇന്ത്യന്‍ സൈന്യത്തിന്റെ 120 പേരടങ്ങുന്ന ഒരു കമ്ബനിയെ തിങ്കളാഴ്ച രാത്രി ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പി.എല്‍.എ.) ഏതാണ്ട് പൂര്‍ണമായും വളഞ്ഞിട്ട് കുരുക്കിലാക്കിയിട്ടും വെടി പൊട്ടാത്തതിന് കാരണം. ആദ്യം ഇന്ത്യ വെടിവച്ചാല്‍ അത് അന്താരാഷ്ട്ര നയതന്ത്ര രംഗങ്ങളില്‍ തിരിച്ചടിയാകും. അതുകൊണ്ട് തന്നെ അതിക്രൂരമായ ആക്രമണമുണ്ടായിട്ടും അവര്‍ തോക്കുപയോഗിച്ചില്ലെന്നതാണ് വസ്തുത.
ഇന്ത്യന്‍ സൈനികരുടെ നേര്‍ക്ക് തോക്കുചൂണ്ടിയാണ് അവരെ അതിക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്. വെടിയുതിര്‍ക്കാന്‍ സര്‍ക്കാരില്‍നിന്ന് അനുമതിയില്ലാത്തതിനാല്‍ ഇന്ത്യന്‍ സൈനികര്‍ നിസ്സഹായരായിരുന്നു. മല്ലയുദ്ധമല്ല നടന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ചൈനീസ് പട്ടാളം എല്ലാവിധ ആയുധങ്ങളും പ്രയോഗിച്ചു. കിഴക്കന്‍ ലഡാക്കില്‍ എല്‍.എ.സി.ക്ക് സമീപം 14-ാം നമ്ബര്‍ പട്രോളിങ് പോയന്റില്വച്ചാണ് ഇന്ത്യന്‍ സൈനികരെ ചൈനീസ് പട്ടാളം വളഞ്ഞത്. ഇന്ത്യന്‍ സൈനികരേക്കാള്‍ അഞ്ചിരട്ടി പട്ടാളക്കാര്‍ അവര്‍ക്കുണ്ടായിരുന്നു. ഇന്ത്യന്‍ സൈനികരെ പിന്തുടരാനും കണ്ടെത്താനും ചൈന തെര്‍മല്‍ ഇമേജിങ് ഡ്രോണുകള്‍ ഉപയോഗിച്ചുവെന്നാണ് സൂചന.
ജൂണ്‍ ആറിന് ഇരുരാജ്യങ്ങളും ലെഫ്. ജനറല്‍ തലത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ഈ ഭാഗത്തെ ടെന്റുകള്‍ നീക്കാമെന്ന് ചൈന സമ്മതിച്ചിരുന്നു. ഇരുഭാഗത്തെയും പട്ടാളക്കാരെ വേര്‍തിരിക്കുന്ന മേഖല സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. സൈനികതല ചര്‍ച്ചയില്‍ വാഗ്ദാനം ചെയ്തിരുന്നതുപോലെ ചൈനീസ് സംഘം പിന്മാറിയോ എന്നറിയാനാണ് വീരമൃത്യുവരിച്ച കേണല്‍ സന്തോഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയത്. ഗാല്‍വന്‍ നദീതീരത്തുള്ള ടെന്റ് ഇന്ത്യന്‍ സൈനികര്‍ നീക്കം ചെയ്തു. ഇതോടെ ചൈന പ്രകോപിതരായി. സംഘര്‍ഷത്തിനിടെ ഒട്ടേറെ പട്ടാളക്കാര്‍ ഐസുപോലെ തണുത്ത ഗാല്‍വന്‍ നദിയിലേക്ക് വീണു. ഇതോടെ ആള്‍നാശത്തിന്റെ തോതും കൂടി.
സേനാ പിന്മാറ്റം സംബന്ധിച്ച് ഇരു സേനകളും തമ്മില്‍ വ്യക്തമായ ധാരണയുണ്ടായിരുന്നു. ഇന്ത്യ അതു പാലിച്ചപ്പോള്‍, പുറമേ പിന്മാറ്റത്തിന്റെ സൂചനകള്‍ നല്കിയ ചൈന രഹസ്യമായി സേനാ സന്നാഹം ശക്തമാക്കി. പിന്നെ കൊടും ചതിയും. ഗല്‍വാനിലെ പട്രോള്‍ പോയിന്റ് 14 ല്‍ നിന്ന് 5 കിലോമീറ്റര്‍ പിന്നിലുള്ള പോസ്റ്റ് ഒന്നിലേക്കു മാറാന്‍ ചൈന സമ്മതിച്ചിരുന്നു. ഇന്ത്യന്‍ സേനയും അല്പദൂരം പിന്നോട്ടു മാറാന്‍ തീരുമാനിച്ചു. പട്രോള്‍ പോയിന്റ് 14ല്‍ ആരും നിലയുറപ്പിക്കരുതെന്നായിരുന്നു തീരുമാനം.
15ന് ഉച്ചയ്ക്കു പിന്മാറ്റം സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കാന്‍ പട്രോള്‍ പോയിന്റ് 14ല്‍ ഇരു സേനകളുടെയും ബ്രിഗേഡ് കമാന്‍ഡര്‍മാര്‍ കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ 10 ദിവസത്തിനിടെ തങ്ങളുടെ സേന ഘട്ടംഘട്ടമായി പിന്മാറ്റം ആരംഭിച്ചതായി ഇന്ത്യ അറിയിച്ചു. തങ്ങളും പിന്മാറുകയാണെന്നു ചൈനയും വ്യക്തമാക്കി. എന്നാല്‍, പ്രദേശത്തു സ്ഥാപിച്ച ടെന്റുകള്‍ ചൈന പൊളിച്ചു നീക്കാത്തത് ഇന്ത്യ ചോദ്യം ചെയ്തു. ഉടന്‍ നീക്കാമെന്ന ചൈനയുടെ മറുപടിയില്‍ കൂടിക്കാഴ്ച അവസാനിച്ചു. ഇതിന് ഇന്‍ഫന്‍ട്രി ബറ്റാലിയന് കമാന്‍ഡര്‍ കേണല്‍ സന്തോഷ് ബാബുവും സാക്ഷിയായിരുന്നു.
ചൈന ടെന്റ് പൊളിച്ചുമാറ്റിയോ എന്നു പരിശോധിക്കാന്‍ സന്തോഷ് അടക്കം 5 പേര് രാത്രി പട്രോള്‍ പോയിന്റ് 14ലേക്കു ജീപ്പിലെത്തി. ധാരണ ലംഘിച്ചു ചൈനീസ് സംഘം ടെന്റുകളില്‍ നിലയുറപ്പിച്ചിരിക്കുന്നതാണ് അവിടെ കണ്ടത്. രൂക്ഷ ഭാഷയില്‍ പ്രതികരിച്ച സന്തോഷും സംഘവും ടെന്റ് പൊളിക്കാതെ തങ്ങള്‍ മടങ്ങില്ലെന്നു വ്യക്തമാക്കി.
ഇതോടെ ചൈനാക്കാരുടെ സ്വഭാവം മാറി. സാധാരണ ഉന്തും തള്ളുമാണ് നടക്കാറ്. കല്ലേറും ഉണ്ടാകും. ഇത്തവണ ചൈന രണ്ടും കല്‍പ്പിച്ചായിരുന്നു. ചൈനീസ് സേന ആണിതറച്ച ബേസ്ബോള്‍ ബാറ്റും ഇരുമ്ബുകമ്ബി ചുറ്റിയ ദണ്ഡും ഉപയോഗിച്ച് സന്തോഷിനെയും സംഘത്തെയും ക്രൂരമായി ആക്രമിച്ചു. തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും എണ്ണത്തില്‍ കൂടുതലായിരുന്ന ചൈനക്കാര്‍ ഇവരെ കീഴ്പ്പെടുത്തി. വയര്‍ലസില്‍ വിവരം ലഭിച്ചതോടെ ഇന്‍ഫന്‍ട്രി ബറ്റാലിയനില്‍ നിന്നു കൂടുതല്‍ ഇന്ത്യന്‍ സൈനികര്‍ കുതിച്ചെത്തി. തങ്ങളുടെ ഭാഗത്തേക്കു കടന്നുകയറിയ ഇന്ത്യ രണ്ടാമതും അതിര്‍ത്തി ലംഘിച്ചെന്ന് ചൈനയുടെ ആരോപണം. പട്രോള്‍ പോയിന്റിന്റെ 5 കിലോമീറ്റര്‍ പിന്നിലായി നിലയുറപ്പിച്ചിരുന്ന കൂടുതല്‍ ചൈനീസ് സേനാംഗങ്ങളും സ്ഥലത്തെത്തി.
കമാന്‍ഡിങ് ഓഫിസര്‍ ചോരയില്‍ കുളിച്ചു കിടക്കുന്നതു കണ്ട ഇന്ത്യന്‍ ജവാന്മാര്ക്ക് സഹിച്ചില്ല. ഇരുമ്ബു ദണ്ഡും ബാറ്റും കല്ലുമുപയോഗിച്ച് എണ്ണൂറോളം പേര് ഏറ്റുമുട്ടി. ഒട്ടേറെ പേര്‍ക്കു തലയ്ക്കുള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെ 2 മണി വരെ സംഘട്ടനം നീണ്ടു. ഇതിനിടെ കൊക്കയിലേക്കും ഗല്‍വാന്‍ നദിയിലേക്കും ഇരുരാജ്യങ്ങളുടെയും ഭടന്മാര് വീണു. മുങ്ങിപ്പോകാനുള്ള വെള്ളമില്ലാത്ത നദിയിലെ കൊടുംതണുപ്പും മരണകാരണമായി. സൈനികര്‍ നദിയില്‍ വീണുവെന്ന സന്ദേശം ഇന്‍ഫന്‍ട്രി ആസ്ഥാനത്ത് ലഭിച്ചെങ്കിലും രാത്രിയായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിനു ഹെലികോപ്റ്റര്‍ അയയ്ക്കാനായില്ല. ചൊവ്വാഴ്ച രാവിലെ ഗല്‍വാന്‍ നദിയുടെ തെക്കന്‍ തീരത്ത് ഹെലികോപ്റ്ററില്‍ ഇന്ത്യന്‍ സേനാംഗങ്ങള്‍ പറന്നിറങ്ങിയെങ്കിലും സ്ഥലത്തുണ്ടായിരുന്ന ചൈനീസ് സൈനികര്‍ രക്ഷാപ്രവര്‍ത്തനം തടഞ്ഞു.
പിന്നാലെ സേനയുടെ ഡിവിഷനല്‍ കമാന്‍ഡര്‍ മേജര്‍ ജനറല്‍ അഭിജിത് ബാപത് ഹെലികോപ്റ്ററില്‍ സ്ഥലത്തെത്തി. ഏറെ നേരത്തേ വാഗ്വാദത്തിനു ശേഷമാണു ചൈനീസ് സേന പിന്മാറിയത്. അപ്പോഴേക്കും പലരും മരണത്തിനു കീഴടങ്ങിയിരുന്നു. ഗുരുതരമായി പരുക്കേറ്റവരെ ലേയിലെ സൈനിക ആശുപത്രിയിലേക്കു മാറ്റി. മെയ് ആറാം തീയതി മുതല്‍ സംഘട്ടനമുണ്ടായ 15 വരെയുള്ള ദിവസങ്ങളില്‍ പട്രോള്‍ പോയിന്റ് 14നു പിന്നിലായി ചൈനീസ് സേന വന്‍ പടയൊരുക്കം നടത്തുകയായിരുന്നു. ഇത് ഉപഗ്രഹ ദൃശ്യങ്ങളിലൂടെ ഇന്ത്യ മനസ്സിലാക്കിയിട്ടുണ്ട്.
സൈനിക തല ചര്‍ച്ചയിലെ ധാരണയനുസരിച്ച് ഇന്ത്യ പിന്മാറിയപ്പോള് ഇരുനൂറിലധികം സേനാ വാഹനങ്ങള്‍ ഗല്‍വാന്‍ നദിയുടെ വശത്തായുള്ള മലനിരകളില്‍ ചൈന നിരത്തി. ബ്രിഗേഡ് തലത്തിലുള്ള പടയൊരുക്കമായിരുന്നു ഇത്. ഏകദേശം 3000 സേനാംഗങ്ങള്‍ ചൈനയുടേതായി ഈ പ്രദേശത്തുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക