സുശാന്ത് സിങ് രാജ്പുതിന്റെ അപ്രതീക്ഷിത വിയോഗത്തിനു ശേഷം ബോളിവുഡിൽ ഏറെ ചർച്ചയായ വിഷയങ്ങളിലൊന്ന് അവസരങ്ങൾ നിഷേധിക്കുന്ന കുടുംബവാഴ്ചയായിരുന്നു. 2020 ജൂൺ 14 നായിരുന്നു സുശാന്ത് ജീവിതമവസാനിപ്പിച്ചത്. താരം മാസങ്ങളായി ഡിപ്രഷനിലായിരുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ.
കങ്കണ റണൗട്ടിനെ പോലെയുള്ള താരങ്ങൾ ബോളിവുഡിലെ നെപ്പോട്ടിസത്തിനെക്കുറിച്ച് പ്രതികരിച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോൾ ഇതാ ബോളിവുഡിൽ ചർച്ചയാവുന്നത് നടൻ അഭയ് ഡിയോളിന്റെ ഒരു പോസ്റ്റാണ്. ബോളിവുഡിലെ ഒരു പ്രത്യേക ലോബി അഭിനേതാക്കൾക്ക് എങ്ങനെയാണ് അവസരങ്ങൾ നിഷേധിക്കുന്നതെന്നാണ് താരം ഈ പോസ്റ്റിൽ കുറിക്കുന്നത്.
അദ്ദേഹം കുറിച്ചതിങ്ങനെ:
2011 ലാണ് സിന്ദഗി നാ മിലേഗി ദൊബാര റിലീസായത്. ഇന്നും എനിക്ക് ഈ വരികൾ തന്നെ എല്ലായ്പ്പോഴും ഉരുവിടേണ്ടി വരുന്നു. ജീവിതം രണ്ടാമത് കിട്ടില്ല. സമ്മർദ ഘട്ടങ്ങളിലും ഡിപ്രഷൻ സമയത്തും ഞാൻ ഇത് കാണും. ഈ സിനിമയിൽ ഞങ്ങൾക്കെല്ലാം ഒരേ പോലെയുള്ള റോളായിരുന്നുവെങ്കിലും ഞാനും ഫർഹാനും എല്ലാ അവാർഡ് ഫങ്ഷനുകളിലും നോമിനേറ്റ് ചെയ്യപ്പെട്ടത് സഹതാരങ്ങളായിട്ടായിരുന്നു.
ഹൃത്വിക് റോഷനും കത്രീന കൈഫും പ്രധാന അഭിനേതാക്കളായിട്ടും. ഇന്റസ്ട്രിക്ക് എല്ലായ്പ്പോഴും അതിന്റേതായ ലോജിക് ഉണ്ട്. ആ ലോജിക് പ്രകാരം ആ ചിത്രം ഒരു പ്രണയചിത്രം മാത്രമായിരുന്നു. നിങ്ങൾക്കെതിരെ എന്നും ഒരു ലോബി ഉണ്ടായിരിക്കും. അത് കൊണ്ട് തന്നെയാണ് എല്ലാ അവാർഡ് ഫങ്ഷനുകളും ഞാൻ ഒഴിവാക്കിയത്. ഫർഹാൻ ചിലപ്പോൾ അതിൽ ഓകെ ആയിരിക്കും.
ഇതിനൊപ്പം ഫിലിം ഫെയർ അവാർഡുകളെ കളിയാക്കി #familyfareawards Very creative artwork എന്നും അദ്ദേഹം കുറിച്ചത് കാണാം. ഏതായാലും സോഷ്യൽ മീഡിയകളിൽ അഭയ് ഡിയോളിന്റെ ഈ പോസ്റ്റ് ചർച്ചയായിക്കഴിഞ്ഞു. സൗഹൃദവും അതിനൊപ്പം പ്രണയവും പറഞ്ഞ ചിത്രമായിരുന്നു സിന്ദഗി നാ മിലേഗി ദൊബാര. ആചിത്രം ആ വർഷത്തെ ബ്ലോക് ബസ്റ്ററുകളിുലൊന്നായി മാറുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക