ഹരിപ്പാട്: ഹരിപ്പാട് ഏഴാം ക്ലാസുകാരി തൂങ്ങിമരിച്ച സംഭവത്തില്‍ നിര്‍ണായകമായി അമ്മയുടെ അറസ്റ്റ് .33 കാരിയായ അശ്വതിയുടെ ആദ്യ വിവാഹത്തിലെ മകളാണ് ഹർഷ. മാവേലിക്കരയിലെ സഹകരണബാങ്ക് ഉദ്യോഗസ്ഥയായ യുവതി കുട്ടിയെ ശാരീരികവും മാനസ്സികമായും ഉപദ്രവിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് അറസ്റ്റെന്ന് തൃക്കുന്നപ്പുഴ സിഐ. ആർ.ജോസ് പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ചയാണ് കുട്ടി വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. പഠിക്കുന്നില്ലെന്നും ഉറങ്ങുന്നില്ലെന്നും പറഞ്ഞ്, മരിച്ചതിന്റെ തൊട്ടുമുൻപത്തെ ദിവസങ്ങളിൽ അമ്മ കുട്ടിയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി പൊലീസ് പറയുന്നു. ശനിയാഴ്ച രാത്രിയിലും ഇതുണ്ടായി.
അടുത്തദിവസം രാവിലെ അച്ഛന്റെ വീട്ടിൽ കൊണ്ടുവിടുമെന്ന് പറഞ്ഞ് ഇവർ കുഞ്ഞിനെ ഭീഷണിപ്പെടുത്തിയിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. കുട്ടി വെള്ളവുമായെത്തിയപ്പോൾ തട്ടിത്തെറിപ്പിച്ചതുൾപ്പെടെയുള്ള ക്രൂരമായ പെരുമാറ്റം അമ്മ തുടർന്നതായും അന്വേഷണത്തിൽ ബോധ്യമായി.
കുട്ടിയെ അശ്വതി ഉപദ്രവിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. പഠിക്കാത്തതിനു വഴക്കു പറയാറുണ്ടായിരുന്നതായും സംഭവ ദിവസം രാത്രിയിലും വഴക്കു പറഞ്ഞിരുന്നതായും അശ്വതി മൊഴി നൽകി. ഉറങ്ങുന്നതിന് മുമ്ബ് മകള്‍ക്ക് ഉമ്മ നല്കുന്ന ശീലം ഉണ്ടായിരുന്നു. എന്നാല്‍ മരിക്കുന്നതിന്റെ തലേന്ന് വഴക്കിട്ടതിനാല്‍ ഉമ്മ നല്‍കിയില്ല.
പഠിക്കാത്തതിനാല്‍ ഹര്‍ഷയെ, ബന്ധം പിരിഞ്ഞുപോയ പിതാവിന്റെ അടുത്ത് ആക്കുമെന്നു പറഞ്ഞിരുന്നതായും അശ്വതി പൊലീസിനോട് വെളിപ്പെടുത്തി. പഠിക്കുന്നതിനിടെ ഉറങ്ങിയതിന് വഴക്ക് പറഞ്ഞിരുന്നത് അശ്വതി സമ്മതിച്ചതായും സി.ഐ ആര്.ജോസ് പറഞ്ഞു.
ആദ്യഭർത്താവുമായുള്ള വിവാഹബന്ധം വേർപെടുത്തിയ പ്രതി പിന്നീട് മറ്റൊരാളെ വിവാഹം കഴിച്ചു. ആദ്യബന്ധത്തിലെ മകളാണ് മരിച്ചത്. കുട്ടിയുടെ കണ്ണിനുതാഴെ മുറിവുണ്ടായിരുന്നു. മരിക്കുന്നതിന് നാലുദിവസം മുൻപുണ്ടായതാണിത്.
കഴുത്തിൽ നഖത്തിന്റെ പാടും കണ്ടു. ആറുമാസം മുൻപ് അമ്മ കുട്ടിയുടെ മുടി മുറിക്കുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്തിരുന്നു. നാട്ടുകാർ വിവരം പിങ്ക് പൊലീസിനെ അറിയിച്ചതിനെത്തുടർന്ന് തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിൽ പ്രശ്നം ചർച്ച ചെയ്ത് ഒത്തുതീർപ്പാക്കിയതാണ്.
ഹർഷയെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അമ്മ വഴക്കുപറഞ്ഞതില്‍ മനംനൊന്താണ് ആത്മഹത്യയെന്നും, മുറിയില്‍ നടത്തിയ പരിശോധനയില്‍ കുട്ടിയുടെ നോട്ട് ബുക്കില്‍ ‘അയാം ഗോയിംഗ്’ (ഞാന്‍ പോകുന്നു) എന്ന് എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായും തൃക്കുന്നപ്പുഴ പൊലീസ് പറഞ്ഞു.
കരുവാറ്റ സ്വദേശി ഹരികുമാറാണ് ഹര്‍ഷയുടെ പിതാവ്. ഹരികുമാറുമായി വേര്‍പിരിഞ്ഞശേഷം ചെന്നിത്തല സ്വദേശിയെ അശ്വതി വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ മൂന്നു വയസുള്ള കുട്ടിയുണ്ട്. അശ്വതി ആറുമാസം മുമ്പ് ഹര്‍ഷയുടെ മുടി മുറിച്ചുമാറ്റുകയും തോളിലും മുഖത്തും മര്‍ദ്ദിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തെന്ന് അയല്‍വാസികള്‍ വെളിപ്പെടുത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക