കോഴിക്കോട്: കൂടത്തായി ജോളി പ്രതിയായ കൊലക്കേസിൽ ജോളിയും വൈദികനുമായി അവിഹിത ബന്ധം അന്വേഷിക്കാതെ പൊലീസ് ഒതുക്കി. പൊലീസിന്റെ ഒതുക്കലിനെ തുടർന്നു വഴിമുട്ടി കേസിൽ നിന്നും വൈദികൻ അടക്കമുള്ളവർ രക്ഷപെട്ടതായാണ് ലഭിക്കുന്ന വിവരം. ആദ്യ ഭർത്താവടക്കം പൊന്നാമറ്റം കുടുംബത്തിലെ ആറുപേർക്കു ഭക്ഷണത്തിൽ സയനൈഡ് കലർത്തി നൽകി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് ജോളി. ജോളിക്ക് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്നുള്ള വാർത്തകൾ വന്നിരുന്നു. അതുമായി ബന്ധപ്പെട്ട് ജോളി മൊഴിയും നൽകിയിരുന്നു.
ജോളിയുടെ ആദ്യഭർത്താവിലെ മക്കളുടെ ഇടവക മാറുന്നതിനുള്ള കത്ത് സംഘടിപ്പിച്ച് നൽകിയ വൈദികൻ , രണ്ടാം വിവാഹത്തിന് നിയമപരമല്ലാത്ത ഒത്താശചെയ്ത വൈദികൻ , മക്കൾ പഠിച്ച സ്കൂളിലെ ചിലർ എന്നിവർക്കെതിരെയാണ് ജോളി മൊഴി നൽകിയിരുന്നത്.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ഒരു പുരോഹിതനടക്കം സംശയമുള്ള ഏതാനുംപേരെ ചോദ്യം ചെയ്യുന്നതിനു വടകര റൂറൽ എസ്.പി ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. ഒരു മണിക്കൂറോളം ചോദ്യം ചെയ്യുകയുമുണ്ടായി. വീണ്ടും വിളിപ്പിക്കാമെന്ന വ്യവസ്ഥയിൽ വിട്ടയച്ച ഇവരെ പിന്നീട് വിളിപ്പിച്ചതേയില്ല. കൊലപാതക പരമ്പരയ്ക്ക് സെക്സ് റാക്കുറ്റമായി ബന്ധമില്ലെന്ന നിലപാടാണ് പോലീസ് അന്ന് സ്വീകരിച്ചിരുന്നത്.
എൻഐടിയിലെ ജോളിയുടെ ബന്ധത്തിന്റെ പേരിൽ ഈ പ്രദേശത്തുള്ള ഏതാനും പേരെ പോലീസ് ചോദ്യം ചെയ്തിരുന്നുവെങ്കിലും കുറ്റപത്രത്തിൽ ഇതേക്കുറിച്ച് പരാമർശമില്ല. കൂടത്തായ് വധക്കേസിൽ പ്രതികളാവേണ്ടവരെ സാക്ഷിപട്ടികയിൽ ഉൾപ്പെടുത്തുകയും ചിലരെ ഒഴിവാക്കുകയും ചെയ്തതായും ആരോപണം ഉയർന്നിരുന്നു. ഉന്നത ഉദ്യോഗസ്ഥന്റെ ഇടപെടലിനെത്തുടർന്ന് കുറ്റപത്രത്തിലെ ആറുപേജ് മാറ്റി എഴുതിയായും വിവാദം ഉയർന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക