ഹൈക്കോടതി അടക്കില്ലെന്നും പരിഗണിക്കുന്ന കേസുകളുടെ എണ്ണം വെട്ടിക്കുറയ്ക്കുമെന്നും അധികൃതര്‍. ജസ്റ്റിസ് സുനില്‍ തോമസ് അടക്കം 26 ജീവനക്കാര്‍ ക്വാറന്റൈനില്‍ പോയ സാഹചര്യം നിലവിലുണ്ടെങ്കിലും കോടതി അടക്കില്ലെന്നാണ് അധികൃതർ അറിയിച്ചത്. ഭരണ നിര്‍വഹണ സമിതി, അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ്, അഭിഭാഷക അസോസിയേഷന് ഭാരവാഹികള്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ അടിയന്തര യോഗം ചേര്‍ന്നാണ് കോടതി അടച്ചിടേണ്ട എന്ന തീരുമാനത്തിലേക്ക് അധികൃതര്‍ എത്തിയത്. കോവിഡ് പോസിറ്റീവായ പൊലീസുകാരന് ഹൈക്കോടതിയിലെത്തിയതിന്റെ പശ്ചാത്തലത്തിലാണ് അടിയന്തര യോഗം ചേര്‍ന്നത്. കൂടാതെ ഹൈക്കോടതി ഈ മാസം 30 വരെ അടച്ചിടണമെന്ന് അഭിഭാഷക അസോസിയേഷന് ചീഫ് ജസ്റ്റിസിന് കത്ത് നൽകുകയും ചെയ്തിരുന്നു.
കോവിഡ് 19 അവസാനത്തെ മഹാമാരിയല്ല; അടുത്ത ഒന്നിനായി തയ്യാറാകണം- ലോകാരോഗ്യ സംഘടന
മുഴുവൻ കേസുകളും പരിഗണിക്കാതിരിക്കുന്ന സാഹചര്യമില്ല. കേസുകളുടെ എണ്ണം കുറയ്ക്കും. അഭിഭാഷകരേയും മറ്റും കോടതിയിലേയ്ക്ക് വരാനായി നിര്ബന്ധിക്കില്ല. അവരുടെ അസാന്നിധ്യത്തില്‍ കേസുകള്‍ മാറ്റിവയ്ക്കുകയായിരിക്കും ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക