നഗ്നശരീരത്തിൽ 13 ഉം 9 ഉം വയസുള്ള മക്കളെ ഉപയോഗിച്ച് ബോഡി ആർട്ട് നടത്തിയ രഹന ഫാത്തിമയ്ക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. രഹനയ്ക്കെതിരെ അഭിഭാഷകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സംഭവത്തിൽ കേസെടുക്കുകയും ചെയ്തിരുന്നു. എന്നാൽ രഹനയ്ക്കെതിരെ പരാതി കൊടുത്തയാൾ പബ്ലിസിറ്റിയാണ് ലക്ഷ്യം വെച്ചതെന്ന് മോഡലായ ജോമോൾ ജോസഫ് പറയുന്നു. ജോമോൾ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇത് സംബന്ധിച്ചുള്ള കാര്യങ്ങൾ പങ്കുവെച്ചത്.
കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം.
രഹന പബ്ലിസിറ്റിക്കായി മകനെ ഉപയോഗിച്ചു എന്നാരോപിക്കുന്നവർ പബ്ലിസിറ്റി ആഗ്രഹിച്ചവരെ തിരിച്ചറിയുക.
രഹന ഫാത്തിമയെ മിക്ക മലയാളികൾക്കും അറിയാം. എന്നാൽ രഹനക്കെതിരെ കേസുമായി പോയ തിരുവല്ലക്കാരൻ വക്കീലിനെ എത്രപേരറിയും? അയാളുടെ പേര് പോലും നമ്മൾ കേൾക്കുന്നത്, രഹനക്കെതിരെ പരാതിയുമായി അയാൾ രംഗത്ത് വന്നപ്പോഴല്ലേ? അപ്പോൾ പബ്ലിസിറ്റി ആഗ്രഹിക്കുന്നത് ആരാണ്? അയാൾ അയാളുടെ രാഷ്ട്രീയലാഭത്തിനും, കരിയറിലെ പബ്ലിസിറ്റിക്കുമായി കരുവാക്കിയത് പതിമൂന്നുവയസ്സുള്ള അപ്പുവിനെയല്ലേ? അയാൾ കാരണമല്ലേ പതിമൂന്നു വയസ്സുള്ള ആൺകുട്ടിയും, ഒൻപതുവയസ്സുകാരി പെൺകുട്ടിയും സമൂഹത്തിന് മുന്നിൽ അബ്യൂസ് ചെയ്യാനായി വലിച്ചിഴക്കപ്പെട്ടത്? അങ്ങനെ വരുമ്പോൾ, ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ച് ബാലാവകാശ കമ്മീഷൻ കേസെടുക്കേണ്ടത് ആരുടെ പേരിലാണ്? അടുത്തത് ബാലാവകാശ കമ്മീഷന്റെ കാര്യം.
നസീറെന്ന ബാലാവകാശ കമ്മീഷനംഗത്തിന്റെ പേര്, നമ്മളിൽ എത്രപേര് കേട്ടിട്ടുണ്ട്? അയാളുടെ കമ്മീഷനംഗമെന്ന നിലയിലെ കാലാവധി അവസാനിച്ചിട്ടും, പുതിയ അംഗത്തിന് അധികാരം കൈമാറാതെയിരുന്ന്, അയാളുടെ ടേമിന്റെ അവസാന ദിവസം, രഹന ഫാത്തിമക്കെതിരേ പോക്സോ വകുപ്പ് പ്രകാരം കേസെടുക്കണം എന്ന് ഉത്തരവ് പുറപ്പെടുവിച്ചപ്പോൾ, ഇത്രയും വർഷമായിട്ടും കേൾക്കാതിരുന്ന, നമ്മളാരും അറിയാതിരുന്ന നസീറെന്ന ബാലാവകാശ കമ്മീഷൻ അംഗത്തിന്റെ പേര് മാധ്യമ വാർത്തകളിലെത്തി. ചടുലമായ ഇടപെടൽ നടത്തിയ ബാലാവകാശ കമ്മീഷനംഗമെന്ന നിലയിൽ അയാൾ വാർത്തകളിൽ ഇടം നേടി. അയാൾ അധികാരം കൈമാറാത്തതിന് പ്രതിപക്ഷ നേതാവ് വരെ അയാൾക്ക് പിന്തുണയുമായി രംഗത്തെത്തി. ഇവിടെയും പബ്ലിസിറ്റിയും സ്വാർത്ഥ ലാഭവും ആഗ്രഹിച്ചതാരാണ്? രഹനക്കെതിരെ പോക്സോ കേസ് നിലനിൽക്കില്ല എന്ന് സകല നിയമഞ്ജരും, വക്കീലൻമാരും പറയുമ്പോൾ, പോക്സോ വകുപ്പ് പ്രകാരം തന്നെ കേസെടുക്കണമെന്ന് ബാലാവകാശ കമ്മീഷനംഗം ഉത്തരവിടുന്നതിന് മുമ്പ്, അയാൾ നിയമോപദേശം തേടിയിരുന്നോ?
ഇതിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ട്. ബാലാവകാശ കമ്മീഷന് മുന്നിൽ നിരവധി പരാതികൾ, യാതൊരു തീരുമാനവും നടപടിയുമില്ലാതെ കെട്ടികിടക്കുമ്പോൾ, രഹനയുടെ പേരിൽ പോക്സോ വകുപ്പ് ചുമത്തി കേസെടുക്കാൻ ഉത്തരവിട്ട ബാലാവകാശ കമ്മീഷനംഗവും സംഘപരിവാർ സംഘടനകളും ഉൾപ്പെട്ട ഗൂഢാലോചനയാണ് ഇതിന് പിന്നിൽ. ഇവരെല്ലാം കരുവാക്കിയത് പതിമൂന്നും, ഒൻപതും വയസ്സുളള കുട്ടികളെ. അടിയന്തിരമായി ഹൈക്കോടതിയും, സർക്കാരും ഈ വിഷയത്തിൽ ഇടപെടണം. കുട്ടികളെ പൊതുസമൂഹത്തിന് മുന്നിലേക്ക് എറിഞ്ഞുകൊടുത്ത ഇവർക്കെതിരെ, ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ചും, ഗൂഢാലോചനക്കും കേസെടുത്ത് പ്രോസിക്യൂട്ട് ചെയ്യപ്പെടണം.
നബി: നഗ്നതയിലല്ല അസ്ലീലം, കാണുന്നവരുടെ കണ്ണുകളിലാണ് അസ്ലീലം. രഹനയല്ല ബാലപീഢനം നടത്തിയത്, രഹനക്കെതിരെ ഗൂഢാലോചന നടത്തിയവരാണ ബാലപീഢനം നടത്തിയത്. സ്ത്രീശരീരം
പ്രതികരിക്കാൻ ഇവിടെ എഴുതുക