ചെന്നൈ: നടന് വിജയ്യുടെ ചെന്നൈ സാലിഗ്രാമിലെ വീട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ പിടികൂടി. വില്ലുപുരം സ്വദേശിയായ 21 വയസുകാരനെയാണ് പൊലീസ് പിടികൂടിയത്.
ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്നും നേരത്തെയും ഇത്തരത്തില്‍ ഇയാള്‍ ഫോണ്‍ വിളികള്‍ നടത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കുറ്റം ചെയ്തതായി ഇയാള്‍ സമ്മതിച്ചു. സ്വന്തമായി ഫോണില്ലാത്ത യുവാവ് കുടുംബാംഗത്തിന്റെ മൊബൈല്‍ ഫോണ്‍ വഴിയാണ് വിളിച്ച് ഭീഷണിപ്പെടുത്തുന്നത്. യുവാവിനെ താക്കീത് നല്കി വിട്ടയച്ചതായും മരക്കാനം പൊലീസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു.
ഇഞ്ചിവെള്ളം കുടിച്ചാല്‍ കൊവിഡിനെ നേരിടാം: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്
ഇന്നലെ പൊലീസ് മാസ്റ്റര്‍ കണ്ട്രോള് റൂമിലേക്കാണ് ഫോണ്‍ കോള്‍ എത്തിയത്. 100ല്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ ശേഷം ഫോണ്‍ വയ്ക്കുകയായിരുന്നു. തുടര്‍ന്ന് അര്‍ധരാത്രി മുഴുവന്‍ പൊലീസ് വീട്ടില്‍ തെരച്ചില്‍ നടത്തിയിരുന്നു.
നേരത്തെ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത, പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമി, പുതുച്ചേരി ഗവര്‍ണര്‍ കിരണ്‍ ബേദി എന്നിവരെയും ഇയാള്‍ ഇത്തരത്തില്‍ വിളിച്ചിരുന്നു.
നേരത്തെ നടന് രജനീകാന്തിന്റെ ചെന്നൈയിലെ പോയസ് ഗാര്ഡന് വസതിക്കും സമാനമായ രീതിയില്‍ വ്യാജ ബോംബ് ഭീഷണി ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക