തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തില്‍ ആരോപണ വിധേയയായ സ്വപ്ന സുരേഷിന് ലോകകേരള സഭയുമായി ബന്ധമില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ശ്രീരാമകൃഷ്ണന് മാധ്യമങ്ങളോട് വ്യക്തമാക്കി. തന്നെ അനാവശ്യമായ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നു. സ്വപ്നയെ കോണ്‍സുലേറ്റ് സെക്രട്ടറി എന്ന നിലയിലാണ് അറിയാവുന്നത്. മറ്റുപരിചയമില്ല, ആരോപണങ്ങള്‍ യുക്തിരഹിതമാണെന്നും സ്പീക്കര്‍ വ്യക്തമാക്കി.
ഷംന കേസ് അന്വേഷണം ചെന്നെത്തിച്ചത് സ്വപ്ന സുരേഷിലേക്ക്; സ്വർണ്ണ കള്ളക്കടത്തിന്റെ കാണാപ്പുറങ്ങൾ
സ്റ്റാര്‍ട്ട് അപ് സംരഭത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് സ്വപ്നക്കൊപ്പം പങ്കെടുത്തത്. സ്വപ്നയുടെ സുഹൃത്തിന്റെ കടയായിരുന്നു. അങ്ങനെ പറഞ്ഞാണ് സ്വപ്ന ക്ഷണിച്ചത്. ഇപ്പോഴത്തെ വിവാദങ്ങളുമായി ആ ചടങ്ങിന് ബന്ധമില്ല. യുക്തിരഹിതമായ ഏച്ചുകെട്ടല്‍ മാധ്യമപ്രവര്‍ത്തകര്‍ ചെയ്യുമ്ബോള്‍ സംഭവിക്കുന്ന പുകമറ മാത്രമാണ് ഇതെന്നും അദ്ദേഹം പഞ്ഞു. ‘ഏത് കാലത്താ നമ്മള് ജീവിക്കുന്നത്? ഒരു ഷെയ്ക് ഹാന്‍ഡ് കൊടുക്കുന്നതും ഒന്ന് തട്ടുന്നതും ലോകത്തിലെ ഏറ്റവും വലിയ പ്രശ്നമായിട്ട് ആരെങ്കിലും കാണാറുണ്ടോ? മനസ്സില്‍ കറവെച്ച് നോക്കിയാല്‍ അങ്ങനെയൊക്കെ തോന്നും, അതിലൊന്നും ഒരു യുക്തിയുമില്ല’-അദ്ദേഹം പറഞ്ഞു.
സ്വപ്ന അപരിചിതയല്ല. യുഎഇ കോണ്‍സുലേറ്റിന്റെ സെക്രട്ടറി എന്ന നിലയില്‍ പരിചിതയായിരുന്നു. പല കാര്യങ്ങളിലും ബന്ധപ്പെട്ടിരുന്നു. നമ്മുടെ തന്നെ പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മലയാളി എന്ന നിലയില്‍ അവരുടെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. നയതന്ത്ര ഉദ്യോഗസ്ഥക്കുള്ള എന്ന ബഹുമാനമാണ് സ്വപ്നയ്ക്ക് നല്‍കിയത്. സ്വപ്ന സുരേഷിന്റെ ഉന്നത ബന്ധങ്ങള്‍ക്ക് കൂടുതല്‍ തെളിവുകളായി സ്പീക്കര്‍ ശ്രീരാമകൃഷ്ണനൊപ്പം ഉദ്ഘാടന ചടങ്ങല്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.
കരാര്‍ ജീവനക്കാരിയായിട്ട് പോലും സര്‍ക്കാര്‍ മുദ്രയുള്ള വിസിറ്റിങ്ങ് കാര്‍ഡാണ് സ്വപ്ന ഉപയോഗിച്ചത്. സ്വര്‍ണക്കടത്ത് കേസ് പ്രതിക്ക് ഉന്നതരുമായി എത്ര മാത്രം സൗഹൃദം എന്ന് വ്യക്തമാക്കുന്ന മറ്റൊരു ദൃശ്യം. പ്രതികളായ സ്വപ്നയും സരിത്തും സ്പീക്കര്‍ക്കൊപ്പം ആഘോഷപൂര്‍വം ഒരേ വേദിയില്‍. നെടുമങ്ങാട് സ്വപ്നയുടെ സുഹൃത്തിന്റെ വര്‍ക് ഷോപ്പ് ഉദ്ഘടകനായാണ് ശ്രീരാമകൃഷ്ണന് എത്തിയത്. സ്വാധീനത്തിനൊപ്പം അധികാര ദുര്‍വിനിയോഗം കൂടി വ്യക്തമാകുന്നതാണ് മറ്റൊരു തെളിവ്. സ്പെയ്സ് പാര്‍ക്കില്‍ കരാര്‍ ജീവനക്കാരി മാത്രമായ സ്വപ്ന സ്വന്തം വിസിറ്റിങ് കാര്‍ഡില്‍ സര്‍ക്കാര്‍ മുദ്ര ഉപയോഗിച്ചു. ഐ.ടി വകുപ്പിലെ നിയമനം തന്നെ ദുരൂഹമായിരിക്കെ സര്‍ക്കാര്‍ മുദ്ര ഉപയോഗിക്കാന്‍ ആര് അനുമതി നല്‍കിയെന്ന ചോദ്യവും ഉയരുന്നു.
വ്യാജരേഖാ കേസില്‍ സ്വപ്നക്കെതിരായ കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമിച്ചതിന്റെ തെളിവുകളും മനോരമ ന്യൂസിന് ലഭിച്ചു. വ്യാജരേഖ ചമച്ച് എയര്‍ ഇന്ത്യ സ്റ്റാറ്റ്സിലെ ജീവനക്കാരനെതിരെ പീഡന പരാതി നല്‍കിയെന്ന കേസിലാണ് അട്ടിമറി. സ്വപ്നക്കെതിരെ തെളിവില്ലന്ന് കാണിച്ച് തിരുവനന്തപുരം സിറ്റി ക്രൈംബ്രാഞ്ച് എ.സി.പി കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. എന്നാല്‍ പരാതിക്കാരന് കോടതി വഴി ക്രൈം ബ്രാഞ്ച് അന്വെഷണം നേടിയതോടെ സ്വപ്ന ആള്‍മാറാട്ടം വരെ നടത്തിയെന്ന് കണ്ടെത്തി. കുറ്റപത്രം നല്കാന് ഒരുങ്ങുകയാണ്. ഇങ്ങിനെ സ്വാധീനവും ബന്ധവുമായിരുന്നു കള്ളത്തരങ്ങള്‍ക്ക് സ്വപ്നയുടെ കൂട്ടെന്ന് ഉറപ്പാകുന്നു.
നേരത്തെ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യസൂത്രധാര സ്വപ്ന സുരേഷ് ലോക കേരള സഭയുടെ നടത്തിപ്പിലും പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് ആരോപിച്ചിരുന്നു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണമായുള്ള ബന്ധത്തിലൂടെയാണ് ലോകകേരള സഭയുടെ നിയന്ത്രണം സ്വപ്നയിലെത്തുന്നതെന്നും സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് സ്വപ്നയുടെ വ്യവസായ സ്ഥാപനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് ശ്രീരാമകൃഷ്ണനായിരുന്നു. പ്രവാസി വ്യവസായികളെ ക്ഷണിക്കുന്നതിലും വ്യവസായികളും സിപിഎമ്മും സര്‍ക്കാറും തമ്മിലുള്ള ബന്ധം ശക്തമാക്കാനും സ്വപ്ന ശ്രമിച്ചു. സര്‍ക്കാരിലെ പ്രമുഖരുമായും ചില എംഎല്‍എമാരുമായും ഇവര്‍ക്ക് ബന്ധമുണ്ടെന്നും സുരേന്ദ്രന് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക