തിരുവനന്തപുരം: ഐടി വകുപ്പില്‍ സ്വപ്നാ സുരേഷ് ജോലി നേടിയത് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചു തന്നെ. ഒരു ലക്ഷത്തില്‍ അധികം ശമ്ബളം ഉള്ള കോണ്‍സുലേറ്റിലെ ജോലി നേടിയതും ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ്. കള്ളക്കടത്ത് കേസ് കേന്ദ്രം അന്വേഷിക്കുമ്ബോള്‍ വ്യാജ സര്‍ട്ടിഫിക്കറ്റില്‍ അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ നടത്തണമെന്നാണ് ആവശ്യം.
സ്വപ്ന സുരേഷ് എയര്‍ ഇന്ത്യ സാറ്റ്സില്‍ ഉള്‍പ്പെടെ ജോലിക്കായി സമര്‍പ്പിച്ച ബികോം ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നു മഹാരാഷ്ട്രയിലെ ഡോ. ബാബാ സാഹിബ് അംബേദ്കര്‍ ടെക്നോളജിക്കല്‍ സര്‍വകലാശാല സ്ഥിരീകരിച്ചവെന്ന് മനോരമയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എയര്‍ ഇന്ത്യ സാറ്റ്സുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് പിടിച്ചെടുത്തതാണ് ഈ സര്‍ട്ടിഫിക്കറ്റ്. ഇതേ ബിരുദമാണു യോഗ്യതയായി കേരള ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും കണക്കാക്കിയത്. അതുകൊണ്ട് തന്നെ ഈ സര്‍ട്ടിഫിക്കറ്റില്‍ പുതിയ കേസ് എടുക്കാം. പ്രൈസ് വാട്ടര്‍ കൂപ്പര്‍ വഴിയാണ് സ്വപ്നാ ജോര്‍ജ് സര്‍ക്കാരിന്റെ ഭാഗമാകുന്നത്. അതുകൊണ്ട് തന്നെ പ്രൈസ് വാട്ടര്‍ കൂപ്പറിനെതിരേയും കേസെടുക്കാം.
സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നറിയിച്ച് മഹാരാഷ്ട്രയിലെ ഡോ. ബാബാ സാഹിബ് അംബേദ്കര്‍ ടെക്നോളജിക്കല്‍ സര്‍വകലാശാല അധികൃതര്‍ മനോരമയ്ക്ക് ഇമെയില്‍ അയച്ചുവെന്നാണ് റിപ്പോര്‍ട്ട്. സര്‍ട്ടിഫിക്കറ്റിലെ ഒപ്പും സീലും വ്യാജമെന്നു വ്യക്തമായി. സര്‍ട്ടിഫിക്കറ്റുകളിലെ സുരക്ഷാ മുദ്രകളൊന്നും ഇല്ല. സ്വപ്ന ഈ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി ആയിരുന്നില്ലെന്നും സര്‍വകലാശാലയിലോ അതിനു കീഴിലുള്ള കോളജുകളിലോ ബികോം കോഴ്സ് തന്നെ ഇല്ലെന്നും കണ്ട്രോളര് ഓഫ് എക്സാമിനേഷന് ഡോ. വിവേക് എസ് സാഥെ ‘മനോരമ’യോടു വ്യക്തമാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്. സര്‍ട്ടിഫിക്കറ്റിലെ ഒപ്പും സീലും വ്യാജമെന്നു വ്യക്തമായി. സര്‍ട്ടിഫിക്കറ്റുകളിലെ സുരക്ഷാ മുദ്രകളൊന്നും ഇല്ല.
സമ്പർക്കത്തിലൂടെ രോഗം വർധിക്കുന്നു; എറണാകുളത്ത് നിശബ്ദ വ്യാപനമെന്ന് ആശങ്ക
സ്വപ്നയുടെ പശ്ചാത്തലത്തെക്കുറിച്ച് ഇടനിലക്കാരായ ഏജന്‍സി വ്യക്തമായ അന്വേഷണം നടത്തിയിരുന്നുവെന്നു പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ഈ അവകാശ വാദവും സംശയ നിഴലിലാകുകയാണ്. സ്വര്‍ണക്കടത്തുകേസിലെ വിവാദ വനിതയ്ക്കെതിരെ ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വെളിപ്പെടുത്തല്‍ സര്‍ക്കാരിന്റെ ഒളിച്ചുകളിയിലേക്കു കൂടി വെളിച്ചം വീശുന്നതാണ്. സ്വപ്ന സുരേഷ് തട്ടിപ്പുകാരിയാണെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം കൂടിയായിരുന്നു അത്. വ്യാജരേഖ നിര്‍മ്മാണവും ആള്‍മാറാട്ടവും ഉള്‍പ്പെടെയുള്ള കേസില്‍ സ്വന്തം പങ്ക് ക്രൈംബ്രാഞ്ചിനോടു വെളിപ്പെടുത്തിയ സ്വപ്ന, മുഖ്യമന്ത്രിയുടെ വകുപ്പിനു കീഴില്‍ എങ്ങനെ ജോലിയില്‍ തുടര്‍ന്നുവെന്ന ചോദ്യത്തിനുകൂടി ഇനി സര്‍ക്കാര്‍ മറുപടി പറയേണ്ടിവരും.
സ്പേസ് പാര്‍ക്ക് പോലെ നിര്‍ണായകമായ ഒരു പദ്ധതിയുടെ ഓപ്പറേഷന്‍സ് മാനേജരായി, സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക മുദ്രയുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടെ നിരന്തരം കയറിയിറങ്ങിയ സ്വപ്നയുടെ തട്ടിപ്പു കേസുകളെക്കുറിച്ച് മുഖ്യമന്ത്രിക്കു കീഴിലുള്ള ആഭ്യന്തരവകുപ്പിനും ഉന്നത ഉദ്യോഗസ്ഥര്‍ക്കും കൃത്യമായ അറിവുണ്ടായിരുന്നുവെന്നാണ് സൂചന. ആദ്യം സ്വപ്നയുടെ നിയമനത്തെക്കുറിച്ച് അറിയില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി, കഴിഞ്ഞ ദിവസമാണ് ഇവരെ തട്ടിപ്പുകേസില്‍ പ്രതിയാക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നുവെന്നു വെളിപ്പെടുത്തിയത്. ഫെബ്രുവരി 29ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക