തിരുവനന്തപുരം: പൂന്തുറയില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയ സംഭവം രാഷ്ട്രീയ പ്രേരിതമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഇത്തരമൊരു സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നെന്നും മന്ത്രി പറഞ്ഞു.
ജനങ്ങളുടെ പരാതി കണക്കിലെടുത്ത് നിലവില്‍ 11 മണി വരെ തുറന്നിരുന്ന കടകള്‍ വൈകീട്ട് അഞ്ച് മണി വരെ തുറക്കാന്‍ അനുവദിക്കുമെന്നും 11 മണി വരെ കടകള്‍ തുറക്കുന്നതുമൂലം തിരക്ക് വര്‍ധിക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.
ട്രിപ്പിള്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാന്‍ കഴിയുന്നില്ല. മത്സ്യത്തൊഴിലാളികള്‍ക്ക് അതത് പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കും. അതിന് ശേഷം അവരവരുടെ സ്ഥലത്ത് തന്നെ മത്സ്യവില്‍പ്പന നടത്താം. കൂടുതല്‍ ലഭിക്കുന്ന മത്സ്യങ്ങള്‍ മത്സ്യഫെഡിന് നല്‍കാം. എന്നാല്‍ കന്യാകുമാരിയിലേക്കും തിരിച്ചും കടലില്‍ കൂടിയുള്ള യാത്ര അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി സപ്ലൈക്കോയുടേയും കണ്‍സ്യൂമര്‍ഫെഡിന്റേയും മൊബൈല്‍ യൂണിറ്റുകള്‍ പൂന്തുറയില്‍ എത്തും. ഇതുവഴി ജനങ്ങള്‍ക്ക് വീടുകളുടെ മുന്നില്‍ നിന്ന് തന്നെ സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
‘സ്വര്‍ണകടത്തും ട്രിപ്പിള്‍ ലോക്ക് ഡൗണും തമ്മില്‍ ബന്ധം’; വിശദീകരണ മറുപടിയുമായി നടി അഹാന കൃഷ്ണ
അതീവ ഗുരുതരമായ സാഹചര്യമാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നതെന്നും അതിനിടെയുണ്ടാകുന്ന ചെറിയ വീഴ്ചകള്‍ പോലും വലിയ അപകടം വിളിച്ചുവരുത്തുമെന്നുമായിരുന്നു പൂന്തുറ പ്രതിഷേധത്തിന് പിന്നാലെ ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞത്.
പൂന്തുറയില്‍ പ്രതിഷേധവുമായി ആളുകള്‍ തെരുവിലിറങ്ങിയ സംഭവം അങ്ങേയറ്റം ഗൗരവമുള്ളതാണെന്നും ആരുടെ പ്രേരണയാല്‍ ആയാലും എന്ത് പ്രശ്നത്തിന്റെ പേരിലായാലും അത് അപകടകരമായ കാര്യമാണെന്നും മന്ത്രി പറഞ്ഞിരുന്നു.
തൊട്ടടുത്ത സംസ്ഥാനത്തെ ഹോട്ട്സ്പോട്ടില്‍ നിന്നും വരുന്നവരില്‍ നിന്നും ഇവിടെയുള്ള ആളുകളില്‍ വൈറസ് പടരുന്ന ഘട്ടത്തിലാണ് തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതെന്നും ജനങ്ങളുടെ ജീവന് രക്ഷിക്കാന്‍ മറ്റൊരു മാര്‍ഗവും ഇല്ലാത്ത ഘട്ടത്തിലാണ് മുഖ്യമന്ത്രിയും മന്ത്രിസഭയും ഇടപെട്ട് തിരുവനന്തപുരം കോര്പ്പറേഷന് പരിധിയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതെന്നും ആരോഗ്യമന്ത്രി പറഞ്ഞിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക