തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വര്‍ണക്കടത്തു കേസ് അന്വേഷിക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവില്‍ പരാമര്‍ശിക്കപ്പെട്ട 14 പേരെക്കുറിച്ച് വിശദീകരണവുമായി ധനമന്ത്രി തോമസ് ഐസക്.
ഉത്തരവില്‍ പരാമര്‍ശിക്കപ്പെട്ട 14 പേരെക്കുറിച്ചുള്ള പത്രവാര്‍ത്ത ആരിലും അമ്പരപ്പും അവിശ്വാസ്യതയും ഉണ്ടാക്കിയിരിക്കുമെന്ന് തോമസ് ഐസക് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞു.
ഈ 14 പേരെ പിടിച്ചത് ജെയ്പൂരിലാണെന്നും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡിറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസ് ചെയര്മാന് എം അജിത്കുമാറിന്റെ 6-7-2020ലെ ന്യൂസ് ലെറ്ററില്‍ ഈ കള്ളക്കടത്തു വേട്ടയെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
വന്ദേഭാരത് മിഷന്റെ ഭാഗമായി എത്തിയ പ്രവാസികളുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തത് 32 കിലോ സ്വര്‍ണം. എമര്‍ജെന്‍സി ലൈറ്റുകളില്‍ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നത്രേ സ്വര്‍ണം കടത്തിയത്. കഴിഞ്ഞ 20വര്‍ഷത്തിനുള്ളില്‍ ജെയ്പൂര്‍ വിമാനത്താവളത്തില്‍ നടന്ന ഏറ്റവും വലിയ സ്വര്‍ണവേട്ട. പത്തുകിലോ സ്വര്‍ണവുമായി മൂന്നു പേര് റാസല്‍ഖൈമയില്‍ നിന്നും 22 കിലോ സ്വര്‍ണവുമായി 11 പേര് റിയാദില്‍ നിന്നുമാണ് വന്നത്. ഈ കേസും എന്‍.ഐ.എയെത്തന്നെയാണ് അന്വേഷിക്കാന്‍ ഏല്‍പ്പിച്ചത്.
സ്വര്‍ണക്കടത്ത് കേസ്, മുഖ്യ ആസൂത്രകര്‍ റമീസും സന്ദീപും; സ്വര്‍ണം കടത്തുന്ന വഴികള്‍ ഇങ്ങനെ
ആ ഉത്തരവ് കോപ്പിപ്പേസ്റ്റ് ചെയ്താവണം, തിരുവനന്തപുരം കള്ളക്കടത്ത് അന്വേഷിക്കാനുള്ള ഉത്തരവ് തയ്യാറാക്കിയത്. അങ്ങനെയാണ് ജെയ്പൂരിലെ പതിനാലു പേര് തിരുവനന്തപുരത്തെ ഉത്തരവില്‍ പ്രത്യക്ഷപ്പെട്ടത്.
എന്‍.ഐ.എ ഉത്തരവിലൊക്കെ ഇത്തരം തെറ്റുകള്‍ സംഭവിക്കാമോ? ഉത്തരവ് തയ്യാറാക്കുന്ന ജീവനക്കാര്‍ കുറച്ചുകൂടി അവധാനത പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു.
ഈ പതിനാലു പേര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി എന്തു ബന്ധം അന്വേഷിച്ച് തല പുകയ്ക്കുന്നവര്‍ക്കു വേണ്ടിയാണ് ഈ കുറിപ്പെഴുതുന്നതെന്നും മന്ത്രി പോസ്റ്റിന്റെ അവസാനം സൂചിപ്പിച്ചു.
തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ രൂപം,
ആ പതിനാലു പേര് ആരൊക്കെയാണ്? തിരുവനന്തപുരത്തെ സ്വര്‍ണക്കടത്തു കേസ് അന്വേഷിക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവില്‍ പരാമര്‍ശിക്കപ്പെട്ട 14 പേരെക്കുറിച്ചുള്ള പത്രവാര്‍ത്ത ആരിലും അമ്പരപ്പും അവിശ്വാസ്യതയും ഉണ്ടാക്കിയിരിക്കും. പത്രങ്ങളിലും ചാനലുകളിലും നമ്മള് കണ്ടത് ഒരാളിന്റെ പേരില്‍ വന്ന ഡിപ്ലോമാറ്റിക് ബാഗേജിനെക്കുറിച്ചാണല്ലോ. അപ്പോള്‍ മേല്‍പ്പറഞ്ഞ ഉത്തരവില്‍ പരാമര്‍ശിക്കപ്പെടുന്ന പതിനാല് പേര് എവിടെ നിന്നു വന്നു?
സംശയം തീരാന്‍ ഉത്തരവിന്റെ പകര്‍പ്പു സംഘടിപ്പിച്ചു വായിച്ചു നോക്കി. വാര്‍ത്ത തെറ്റിയിട്ടില്ല. …………. relating to seizure of 30 kg of 24 karat gold worth Rs 14.82 crores from 14 passengers at Trivandrum International Airport on 5th July 2020 എന്നു തന്നെയാണ് ഉത്തരവിലെ പരാമര്‍ശം. എങ്ങും പരാമര്‍ശിക്കപ്പെട്ടിട്ടില്ലാത്ത 14 പേരുടെ കാര്യം ഇതുപോലൊരു ഉത്തരവില്‍ പ്രത്യക്ഷപ്പെട്ടതും പിന്നീടൊരു റിപ്പോര്‍ട്ടിലും പരാമര്‍ശിക്കപ്പെടാത്തതും സ്വാഭാവികമായും ആശയക്കുഴപ്പത്തിന് കാരണമായിട്ടുണ്ട്. എന്താണിതിന്റെ ഗുട്ടന്‍സ് എന്ന് ഞാനും അമ്പരന്നുപോയി.
തുടരന്വേഷണത്തിലാണ് കഥ മനസിലായത്. 14 പേരെ പിടിച്ചത് ജെയ്പൂരിലാണ്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡിറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസ് ചെയര്മാന് എം അജിത്കുമാറിന്റെ 6-7-2020ലെ ന്യൂസ് ലെറ്ററില്‍ ഈ കള്ളക്കടത്തു വേട്ടയെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. വന്ദേഭാരത് മിഷന്റെ ഭാഗമായി എത്തിയ പ്രവാസികളുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തത് 32 കിലോ സ്വര്‍ണം. എമര്‍ജെന്‍സി ലൈറ്റുകളില്‍ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നത്രേ സ്വര്‍ണം കടത്തിയത്. കഴിഞ്ഞ 20വര്‍ഷത്തിനുള്ളില്‍ ജെയ്പൂര്‍ വിമാനത്താവളത്തില്‍ നടന്ന ഏറ്റവും വലിയ സ്വര്‍ണവേട്ട. പത്തുകിലോ സ്വര്‍ണവുമായി മൂന്നു പേര് റാസല്‍ഖൈമയില്‍ നിന്നും 22 കിലോ സ്വര്‍ണവുമായി 11 പേര് റിയാദില്‍ നിന്നുമാണ് വന്നത്. ഈ കേസും എന്ഐഎയെത്തന്നെയാണ് അന്വേഷിക്കാന്‍ ഏല്‍പ്പിച്ചത്.
ആ ഉത്തരവ് കോപ്പിപ്പേസ്റ്റ് ചെയ്താവണം, തിരുവനന്തപുരം കള്ളക്കടത്ത് അന്വേഷിക്കാനുള്ള ഉത്തരവ് തയ്യാറാക്കിയത്. അങ്ങനെയാണ് ജെയ്പൂരിലെ പതിനാലു പേര് തിരുവനന്തപുരത്തെ ഉത്തരവില്‍ പ്രത്യക്ഷപ്പെട്ടത്.
എന്‍ഐഎ ഉത്തരവിലൊക്കെ ഇത്തരം തെറ്റുകള്‍ സംഭവിക്കാമോ? ഉത്തരവ് തയ്യാറാക്കുന്ന ജീവനക്കാര്‍ കുറച്ചുകൂടി അവധാനത പുലര്‍ത്തണം. ഈ പതിനാലു പേര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി എന്തു ബന്ധം അന്വേഷിച്ച് തല പുകയ്ക്കുന്നവര്‍ക്കു വേണ്ടിയാണ് ഈ കുറിപ്പെഴുതുന്നത്.
ഇതങ്ങ് ജയ്പൂരിലാണ്. ഇവിടെയല്ല…
പ്രതികരിക്കാൻ ഇവിടെ എഴുതുക