തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസിലെ മുഖ്യ ആസൂത്രകന്‍ സന്ദാപും റമീസുമെന്ന് കസ്റ്റംസ്.സ്വര്‍ണക്കടത്തിന്റെ മുഖ്യ ഇടനിലക്കാരന് ജലാലാണെന്നും കസ്റ്റംസ് വ്യക്തമാക്കി.
സ്വര്‍ണം കടത്താനുപയോഗിച്ച അംജത് അലിയുടെ കാര്‍ കസ്ററഡിയിലെടുത്തിരുന്നു. സ്വര്‍ണക്കടത്തിന് പണം ഇറക്കിയവരില്‍ അംജത് അലിയും മുഹമ്മദ് ഷാഫിയുമുണ്ട്.
സ്വര്‍ണക്കടത്തിന്റെ വഴികള്‍ ഇങ്ങനെ,
- വിദേശത്ത് നിന്ന് ഫൈസല്‍ സ്വര്‍ണം വാങ്ങിക്കുന്നു.
- നയതന്ത്ര ബാഗേജില്‍ യുഎഇയുടെ വ്യാജ മുദ്രയും സ്റ്റിക്കറും ഉപയോഗിച്ച് കടത്തുന്നു.
- സ്വപ്നയുടെയും സരിത്തിന്റെയും സഹായത്തോടെ കസ്റ്റംസ് ക്ലിയറന്‍സ് ചെയ്യുന്നു.
- സന്ദീപും റമീസും സ്വര്‍ണം വാങ്ങി പുറത്തെത്തിക്കുന്നു
- ഇതിന് ആവശ്യമായ സാമ്പത്തിക സഹായം ചെയ്യുന്നവരെ ജലാല്‍ കണ്ടെത്തുന്നു
- അവരില്‍ നിന്ന് പണം വാങ്ങി റമീസിന് നല്കുന്നു
- ജലാല്‍ റമീസില്‍ നിന്ന് സ്വര്‍ണം വാങ്ങി പലര്‍ക്കായി നല്കുന്നു
- വില്പനയിലെ ലാഭ വിഹിതം പലര്‍ക്കായി വീതിക്കുന്നു.
സ്വർണക്കടത്ത് കേസിലെ പ്രതികളുമായി അടുപ്പമുണ്ടെന്ന് സമ്മതിച്ച് എം ശിവശങ്കർ. കസ്റ്റംസിന്റെ തുടർച്ചയായ ചോദ്യം ചെയ്യലിലൂടെയാണ് പ്രതികളുമായി അടുപ്പമുണ്ടെന്ന് ശിവശങ്കർ വെളിപ്പെടുത്തിയത്. എന്നാൽ, പ്രതികളുമായുള്ളത് സൗഹൃദം മാത്രമാണെന്നും സ്വപനവഴിയാണ് സരിത്തിനെ പരിചയപ്പെട്ടതെന്നും ശിവശങ്കർ പറയുന്നു.
സരിത്ത് ചില പരിപാടികളുടെ സംഘാടനത്തിന് സഹായിച്ചു. ഇരുവര്‍ക്കും കള്ളക്കടത്ത് സംഘവുമായി ബന്ധമുള്ളതും മറ്റ് ബിസിനസ് ഉള്ളതായും അറിയില്ല. തന്റെ ഔദ്യോഗിക പദവി ദുരൂപയോഗം ചെയ്തിട്ടില്ല. സന്ദീപ് നായരുമായി പരിചയമില്ലെന്നും ശിവശങ്കര്‍ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക