കടുവാക്കുന്നേല്‍ കുറുവച്ചന് എന്ന കഥാപാത്രം വാർത്തകളിൽ നിറയാൻ തുടങ്ങിയിട്ട് നാളുകളായി. പൃഥ്വിരാജിന്റെ കടുവയും സുരേഷ് ഗോപിയുടെ 250ാം ചിത്രവും വിവാദത്തിൽ നിറഞ്ഞു നിൽക്കുകയാണ്. ഇപ്പോൾ കഥാപാത്രത്തിന് വില്ലനായി നിൽക്കുന്നത് പാല സ്വദേശി ജോസ് കുരുവിനാക്കുന്നേലാണ്.
തന്റെ അനുവാദമില്ലാതെ ഇരു ചിത്രങ്ങളും പുറത്തിറക്കരുതെന്നാണ് അദ്ദേഹം പറയുന്നത്. ജോസിന്റെ ജീവിതം ആസ്പദമാക്കിയാണ് കടുവാക്കുന്നേല്‍ കുറുവച്ചന് എന്ന കഥാപാത്രത്തെ താൻ ഒരുക്കിയതെന്ന് രഞ്ജി പണിക്കർ വ്യക്തമാക്കിയതോടെയാണ് എതിർപ്പുമായി ജോസ് രംഗത്തെത്തിയത്.
എന്നാൽ പൃഥ്വിരാജ് നായകനാകുന്ന കടുവ സിനിമ, പാല സ്വദേശി ജോസ് കുരുവിനാക്കുന്നേലിനെക്കുറിച്ചുള്ളതല്ലെന്നാണ് സംവിധായകൻ ഷാജി കൈലാസ് പറയുന്നത്.
കടുവയിലെ കഥാപാത്രത്തിന് ജോസുമായി ഒരു ബന്ധവുമില്ലെന്നും കാര്യമറിയാതെ ആളുകള്‍ വിവാദമുണ്ടാക്കുകയാണെന്നും ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ഷാജി കൈലാസ് പറഞ്ഞു. ‘എനിക്ക് ജോസിനെ അറിയാം.
സ്വപ്നയുടെ ‘ഉന്നതബന്ധം’ ചുരുളഴിയുന്നു ; കോള്‍ ലിസ്റ്റില്‍ ഒരു അസിസ്റ്റന്റ് കമ്മീഷണറും
അദ്ദേഹത്തെക്കുറിച്ച് സിനിമയെടുത്തക്കാന്‍ ഞാനും രഞ്ജി പണിക്കരും തീരുമാനിച്ചിരുന്നതുമാണ്. എന്നാല്‍ ജിനുവിന്റെ തിരക്കഥ തീര്‍ത്തും വ്യത്യസ്തമാണ്. കടുവ എന്നത് ഒരു യുവ പ്ലാന്ററുടെ കഥയാണ്. ഇതിന് ജോസുമായി ഒരു ബന്ധവുമില്ല. കാര്യമറിയാതെ ആളുകള്‍ വിവാദമുണ്ടാക്കുകയാണ്’, ഷാജി കൈലാസ് പറഞ്ഞു.
താനും പൃഥ്വിരാജും മാത്രമാണ് കടുവയുടെ മുഴുവന്‍ തിരക്കഥ വായിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥത്തില്‍ ജിനു ഈ തിരക്കഥ മറ്റൊരു സംവിധായകന് വേണ്ടി എഴുതിയതാണ്. അത് നടക്കാതെ പോയപ്പോള്‍ തന്നിലേക്ക് വന്നു. കടുവാക്കുന്നേല്‍ കുറുവാച്ചന് എന്ന കഥാപാത്രം തീര്‍ത്തും സാങ്കല്‍പ്പികമാണെന്നും അദ്ദേഹം വ്യക്തമാക്കി. ജോസിന് എന്ത് നടപടിയും സ്വീകരിക്കാനുള്ള അവകാശമുണ്ടെന്നും എന്നാല്‍ രണ്ടും രണ്ട് സിനിമയാണെന്നും ഷാജി കൈലാസ് ആവര്‍ത്തിച്ചു.
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന കടുവയിലും സുരേഷ് ഗോപിയുടെ 250ാം ചിത്രത്തിലും പ്രധാന കഥാപാത്രത്തിന്റെ പേര് കടുവാക്കുന്നേല്‍ കുറുവാച്ചന് എന്നാണ്. തുടർന്ന് സുരേഷ് ഗോപി ചിത്രത്തിനെതിരെ കടുവയുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം രംഗത്തുവന്നത് വലിയ വാർത്തയായിരുന്നു.
കോടതിയെ സമീപിച്ചതിനെ തുടർന്ന് സുരേഷ് ഗോപി ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. അതിനിടെയാണ് മോഹൻലാലിനെ നായകനാക്കി എടുക്കാനിരുന്ന ഒരു ചിത്രത്തിന് വേണ്ടിയാണ് കടുവാക്കുന്നേൽ കുറുവാച്ചൻ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതെന്ന് വ്യക്തമാക്കിക്കൊണ്ട് രഞ്ജി പണിക്കർ രംഗത്തെത്തിയത്.
ഇത് ആരുടേയും സൃഷ്ടിയല്ലെന്നും ഇപ്പോഴും ജീവിച്ചിരിക്കുന്ന ജോസ് കുരുവിനാക്കുന്നേലിനേക്കുറിച്ചുള്ളതാണ് കഥാപാത്രമെന്നും അദ്ദേഹം പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക