അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) പ്രിൻസിപ്പൽ ഡയറക്ടർ ശാരദ സുബ്രഹ്മണ്യത്തെ പിരിച്ചു വിട്ടതായി രേഖകൾ പുറത്ത്. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) പ്രിൻസിപ്പൽ ഡയറക്ടറാണ് ശാരദ സുബ്രമണ്യം.
കോഫി ബോർഡ് ഫിനാൻസ് ഡയറക്ടറായിരിക്കെ കോടികൾ മ്യൂച്വൽ ഫണ്ടുകളിൽ സ്വന്തം പേരിൽ നിക്ഷേപിച്ചതിന്റെ പേരിൽ ഇവർക്കെതിരെ സിബിഐ കേസുണ്ടായിരുന്നു. 91 ബാച്ച് ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസ് ഉദ്യോഗസ്ഥയാണ് ശാരദ സുബ്രഹ്മണ്യം. രണ്ട് മാസം മുൻപ് സ്വീകരിച്ച നടപടി സർക്കാർ ഇപ്പോഴാണ് പരസ്യപ്പെടുത്തിയത്. യുപിഎസ്സി നടത്തിയ അന്വേഷണത്തിലും ഇവർ ഗുരുതരമായ അഴിമതി നടത്തിയതായി കണ്ടെത്തിയിരുന്നു. ബെംഗളൂരുവില്‍ കോഫി ബോര്‍ഡ് ഫിനാന്‍സ് ഡയറക്ടറായിരിക്കവെ ബെംഗളൂരു ഡവലപ്മെന്റ് അതോറിറ്റിയുടെ 2900 കോടി രൂപ കോഫിബോര്‍ഡ്, ബെംഗളൂരു മെട്രോ റെയില്‍ കോര്പറേഷന്, ചില മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവയിലേക്കു വ്യക്തിപരമായി വകമാറ്റിയെന്നാണ് ആരോപണം.
ആരോപണങ്ങള്‍ക്ക് 250 പേജുള്ള മറുപടി ശാരദ സുബ്രഹ്മണ്യം നല്‍കിയിരുന്നു. എന്നാല്‍ ആരോപണങ്ങളില്‍ വസ്തുതയുണ്ടെന്നു സിഎജിയും യുപിഎസ്സിയും ധനമന്ത്രാലയവും കണ്ടെത്തി. ഇവര്‍ക്കെതിരെ ചട്ടങ്ങള്‍ പ്രകാരം കടുത്ത ശിക്ഷാനടപടികള്‍ എടുക്കാമെന്നു സിഎജി 2018ല്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെതിരെ ശാരദ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നെങ്കിലും യുപിഎസ്സി അടക്കം ക്രമക്കേടുകള്‍ ശരിവച്ചതിനാല്‍ ഇടക്കാല ഉത്തരവു നല്കാന് സിഎടി തയാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക