കോവിഡ് വാക്സിന് സെപ്റ്റംബര്‍ മാസം മുതല്‍ മാര്‍ക്കറ്റില്‍ ലഭ്യമാകുമെന്ന് ഓക്സ്ഫോര്‍ഡ് ശാസ്ത്രജ്ഞയായ സാറാ ഗില്‍ബര്‍ട്ട് അറിയിച്ചു. കോവിഡ് വാക്സിന് സംബന്ധമായി കൂടുതല്‍ വിവരങ്ങള്‍ ഇന്നലെ രാത്രി പുറത്തുവിട്ടു
ഓക്സ്ഫോര്‍ഡ് ശാസ്ത്രജ്ഞയായ സാറാ ഗില്‍ബര്‍ട്ടാണ് വാക്സിന്റെ മൂന്നാമത്തെയും അവസാന ത്തെയും ( Phase III ) ട്രയലിന് ഇപ്പോള്‍ നേതൃത്വം നല്‍കുന്നത്. ChAdOx1 nCoV-19 എന്ന് പേരുള്ള വാക്സിന് ഇതുവരെയുള്ള പരീക്ഷണങ്ങളില്‍ 80 % വിജയം കൈവരി ച്ചിരിക്കുകയാണ്.
വാക്സിന് കുത്തിവച്ച ആളുകള്‍ക്ക് ചെറിയ പനിയും തലവേദനയും മാത്രമാണ് ലക്ഷണങ്ങളായി കാണപ്പെട്ടത്. അത് കേവലം പാരസിറ്റമോള്കൊണ്ട് മാറുന്നതാണെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു.മറ്റുള്ള പാര്‍ശ്വഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അടിയന്തരസാഹചര്യം കണക്കിലെ ടുത്തുള്ള നിരവധി പരീക്ഷണങ്ങള്‍ ഇതിനകം നടത്തിക്കഴിഞ്ഞു.
ഫൈനല്‍ സ്റ്റേജില്‍ ഈ വാക്സിന് ബ്രിട്ടനില്‍ 10,000 പേര്‍ക്കും അമേരിക്കയില്‍ 30,000 പേര്‍ക്കും ആഫ്രിക്കയില്‍ 2000 വും ബ്രസീലില്‍ 5000 വും ആളുകളിലാണ് ട്രയല്‍ നടത്തുക.രാപ്പകലില്ലാതെ ശാസ്ത്രജ്ഞരും വിദഗ്ദ്ധ രുമടങ്ങിയ വിശാലമായ ടീം ഈ മിഷനില്‍ നിരന്തരം വര്‍ക്ക് ചെയ്യുകയാണ്.. ഇതുവരെ നടത്തിയ ഹ്യൂമന്‍ ട്രയല്‍ വിജയകരമാക്കി വാക്സിന് നിര്‍മ്മണത്തിന് ഏറ്റവും മുന്പന്തിയി ലെത്തി യിരിക്കുന്നത് ഓക്സ്ഫോര്‍ഡ് മാത്രമാണ്.
അവസാന ട്രയല്‍ പൂര്‍ത്തിയായശേഷം വാക്സിന് എമര്‍ജന്‍സി ഉപയോഗത്തിനുള്ള അനുമതി ബ്രിട്ടീഷ് സര്‍ക്കാര്‍ നല്കാന് സാദ്ധ്യതയുമുണ്ട്. ഈ വര്‍ഷം ഒക്ടോബര്‍ – നവംബര്‍ മാസത്തില്‍ത്തന്നെ കോവിഡ് വാക്സിന് ഇന്ത്യയിലും ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
പൂനെയിലെ The Serum Institute of India (SII) ആണ് ഓക്സ്ഫോര്‍ഡ് വാക്സിന്റെ ഇന്ത്യയിലെ നിര്മ്മാ താക്കള്‍. ഇതിനുള്ള കരാര്‍ കഴിഞ്ഞമാസം ( June 13) ഇവര്‍ ഒപ്പുവച്ചിരുന്നു. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി നിര്‍മ്മിക്കുന്ന കോവിഡ് വാക്സിന് ട്രയലുകള്‍ ഇതുവരെ വിജയകരമാകുകയും ഇപ്പോള്‍ അവസാനത്തെ Phase III സ്റ്റേജില്‍ എത്തുകയും ചെയ്തതിനെത്തുടര്‍ന്ന് പൂണെയിലെ SII CEO Adar Poonawalla വലിയ ഉത്സാഹത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക