ബാഗിൽ സ്വര്‍ണമാണെന്ന് തനിക്ക് അറിയില്ലായിരുന്നെന്ന് സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ്. കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുളള രാഷ്ട്രീയ വിരോധത്തിന് തന്നെ ബലിയാടാക്കി. മാധ്യമങ്ങള്‍ കഥമെനയുന്നുവെന്നും എന്‍.ഐ.എ അടിസ്ഥാനരഹിതമായ കേസ് ചുമത്തുന്നെന്നും സ്വപ്ന ആരോപിച്ചു.
എന്‍.ഐ. എ കോടതിയില്‍ നല്കിയ ജാമ്യാപേക്ഷയിലാണ് സ്വപ്നയുടെ ഈ വാദങ്ങള്‍. സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ ചോദ്യംചെയ്യലിനായി സ്വപ്നയെയും സന്ദീപിനെയും നാല് ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു.
സരിത്തിന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യണമെന്ന എന്‍ഐഎയുടെ അപേക്ഷ പരിഗണിച്ചാണ് നടപടി. സരിത്തിന്റെ മൊഴിയില്‍ പൊരുത്തക്കേടുള്ളതിനാല്‍ വീണ്ടും ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് സെഷന്‍സ് കോടതിയെ സമീപിച്ചു. നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ സ്വപ്നയെയും സന്ദീപിനെയും 7 ദിവസം ചോദ്യം ചെയ്തെങ്കിലും ലഭിച്ച സഹായങ്ങളടക്കം ഇനിയും വിവരങ്ങള്‍ ലഭിക്കാനുണ്ടെന്നാണ് എന്‍ഐഎ കോടതിയെ അറിയിച്ചത്. മാത്രമല്ല സരിത്തുമായി ഒന്നിച്ചിരുത്തി ചോദ്യം ചെയ്യണം. ഇതിനായി വീണ്ടും കസ്റ്റഡി അനുവദിക്കണമെന്നായിരുന്നു ആവശ്യം.
സിം കാര്‍ഡ് വെരിഫിക്കേഷന് ഇനി ഓരോ ആറുമാസത്തിലും; പുതിയ നിയമങ്ങള്‍ ഇങ്ങനെ
അതേസമയം സ്വര്‍ണക്കടത്തില്‍ തീവ്രവാദബന്ധമില്ലെന്നും യുഎപിഎ നിലനില്‍ക്കില്ലെന്നും പ്രതിഭാഗം വാദിച്ചു. അതിനിടെ സരിത്തിന്റെ മൊഴിയില്‍ പൊരുത്തേക്കേടുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. മറ്റുപ്രതികളെ ചോദ്യം ചെയ്തപ്പോള്‍ സരിത് പലതും മറച്ചുവച്ചതായി വ്യക്തമായി. ജയിലില്‍ ചോദ്യം ചെയ്യാന്‍ അനുവദിക്കണെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് എറണാകുളം എസിജെഎം കോടതിയില്‍ അപേക്ഷ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക