ലോക്ഡൗണ്‍ പ്രഖ്യാപിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ഡൗണ്‍ പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും കേരളം അതീവ ഗുരുതരസ്ഥിതിയിലാണ്. എല്ലാ മേഖലകളിലേയും വിദഗ്ധരുടെ അഭിപ്രായം പരിശോധിച്ചുവരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭാസമ്മേളനം മാറ്റിവച്ചത് കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാംഗങ്ങളില്‍ പലരും 65 വയസിനുമേല്‍ പ്രായമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്ത് കോവിഡ് രോഗികളില്‍ 65 ശതമാനവും അഞ്ച് ജില്ലകളില്‍.
തീവ്രവ്യാപനം ഉള്ള ജില്ലകള്‍ ഇവയാണ്: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം. വരുന്ന ആഴ്ചകള്‍ അതിപ്രധാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കോവിഡ് പ്രോട്ടോക്കോള്‍ ഏറ്റവും കര്‍ശനമായി പാലിക്കേണ്ട സവിശേഷ സാഹചര്യമാണ്.
അത്യാവശ്യകാര്യങ്ങള്‍ക്കുമാത്രമേ പുറത്തിറങ്ങൂ എന്ന് സ്വയം തീരുമാനിക്കണം. തലസ്ഥാനത്ത് 116 സമ്പര്‍ക്കരോഗികള്‍. തിരുവനന്തപുരത്ത് സമ്പര്‍ക്കരോഗികളില്‍ 16 പേരുടെ രോഗ ഉറവിടമറിയില്ല. മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ വിപുലമായ കോവിഡ് പരിശോധന നടത്തും.
വണ്ടാനം മെഡിക്കല്‍ കോളജിലെ 9 ഡോക്ടര്‍മാരടക്കം 24 ജീവനക്കാര്‍ ക്വാറന്റീനിലാണ്. എറണാകുളത്തെ നൂറില്‍ 94 രോഗികള്‍ക്കും കോവിഡ് ബാധിച്ചത് സമ്പര്‍ക്കംവഴിയാണ്. തിരുവല്ല നഗരസഭ കണ്ടെയ്ന്മെന്റ് സോണാക്കും. ചങ്ങനാശേരി മാര്‍ക്കറ്റില്‍ 4 തിരുവല്ല സ്വദേശികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
കൊല്ലത്ത് 106 പുതിയ രോഗികളില്‍ 104 പേര്‍ക്കും രോഗബാധ സമ്പര്‍ക്കം വഴിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കിഴക്കന്‍ മേഖലയിലും തൊഴിലാളികള്‍ കൂടുതലുള്ള ഇടങ്ങളിലും ക്ലസ്റ്ററുകള്‍ വരും. സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാംദിവസം ആയിരത്തിലേറെപ്പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആശങ്ക പാരമ്യത്തിലായി. ഇന്ന് 1078 പേര്‍ക്ക് കോവിഡ് ബാധിച്ചു. ആകെ 16110 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം ബാധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക