വെള്ളപ്പൊക്കത്താൽ ദുരിതം നേരിടുന്ന അസമിലെ ജനങ്ങൾക്ക് സഹായം നൽകാൻ കേരളാ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ജനങ്ങളെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് രണ്ടു കോടി രൂപ അസം സർക്കാരിന് നൽകും.
സംസ്ഥാനത്തെ 33 ജില്ലകളിൽ 26 ജില്ലകളും പ്രളയബാധിതമായി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ നിരവധി റോഡുകളും വീടുകളും വിളകളും പാലങ്ങളുമൊക്കെ നശിച്ചു. കാസിരംഗ ദേശീയോദ്യാനത്തിലെ നൂറോളം വന്യ ജീവികളും വെള്ളപ്പൊക്കത്തിൽ കൊല്ലപ്പെട്ടു .
നഷ്ടം സഹിച്ച് മുന്നോട്ടുപോകാനാകില്ല;ആഗസ്ത് ഒന്നുമുതൽ സ്വകാര്യ ബസ് സർവീസ് നിർത്തുമെന്ന് സംയുക്തസമിതി
56,64,499 പേരെ നേരിട്ട് ബാധിച്ചുവെന്ന് അസം സർക്കാർ വ്യക്തമാക്കി. 587 ദുരിതാശ്വാസ ക്യാമ്പുകളിലായി അരലക്ഷത്തിലേറെ പേരെ മാറ്റിപാർപ്പിച്ചു. 14 ലക്ഷം വളർത്തുമൃഗങ്ങളെയും ബാധിച്ചു. ബ്രഹ്മപുത്ര നദി അപകടനിലയും കവിഞ്ഞ് ഒഴുകുന്നു. കാസിരംഗ പാർക്ക് 92 ശതമാനവും വെള്ളത്തിൽ മുങ്ങി. ദേശീയ ദുരന്ത പ്രതികരണ സേനയുടെ 16 സംഘങ്ങൾ അടക്കം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക