കേരളത്തിൽ 506 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മൊത്തം ചികിത്സയിലുള്ളവരുടെ എണ്ണം 10,056 ആയി. 794 പേര് കൂടി സംസ്ഥാനത്ത് രോഗമുക്തി നേടിയതോടെ മൊത്തം രോഗമുക്തി 12,163 ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,44,636 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
നിരീക്ഷണത്തിലുള്ളവരില്‍ 1,34,690 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 9,946 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1117 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 21,533 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. 24 പുതിയ ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളത്. ആകെ 495 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
സ്വര്‍ണ്ണക്കടത്ത് അന്വേഷണത്തിനിടെ സ്ഥലം മാറ്റിയത് രാജ്യാന്തര പുരസ്കാരം നേടിയ മികച്ച ഉദ്യോഗസ്ഥനെ
അതേസമയം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണത്തില്‍ ഇളവുണ്ടാകും. ഓഗസ്റ്റ് അഞ്ച് മുതല്‍ നിയന്ത്രിത മത്സ്യബന്ധനം അനുവദിക്കും.
രാജ്യത്തെ അൺലോക്ക് മൂന്നാം ഘട്ടത്തിന്റെ ഭാഗമായുളള ഇളവുകള്‍ സംസ്ഥാനത്തും നല്‍കുമെന്ന് മുഖ്യമന്ത്രി വിവരിച്ചു. അതിതീവ്ര രോഗബാധിത പ്രദേശങ്ങളിലൊഴിച്ച് ജിമ്മടക്കമുള്ളവ തുറന്ന് പ്രവര്‍ത്തിപ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക