രാജ്യസഭയിലേക്ക് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ അവകാശ വാദം ഉന്നയിച് എൽ ജെ ഡി . എം പി വീരേന്ദ്ര കുമാർ അന്തരിച്ച ഒഴിവിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ മകനും എൽ ജെ ഡി നേതാവുമായ ശ്രേയാംസ്കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് പാർട്ടി എൽ ഡി എഫിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ചെറിയാൻ ഫിലിപ്പിനെ പരിഗണിക്കണമെന്ന താല്പര്യം സിപിഎമ്മിലെ ചില നേതാക്കൾക്കുണ്ട്.
ശ്രേയാംസ്കുമാര്‍, കെ.പിമോഹനന്‍, ഷേക്ക് പി.ഹാരിസ് എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും കണ്ട് സീറ്റ് തങ്ങള്‍ക്ക് വേണമെന്ന് ആവശ്യപ്പെട്ടു.
എല്‍.ജെ.ഡി യു.ഡി.എഫ് വിട്ടപ്പോള്‍ യു ഡി എഫ് കൊടുത്ത എം പി സ്ഥാനം വീരേന്ദ്രകുമാർ രാജിവെചിരുന്നു. എല്‍.ഡി.എഫിലെത്തിയപ്പോള്‍ വീണ്ടും രാജ്യസഭ സീറ്റ് നല്‍കുകയായിരുന്നു. എല്‍.ജെ.ഡിയ്ക്ക് അവകാശപ്പെട്ട സീറ്റ് എന്ന നിലയ്ക്കല്ല അന്ന് ഇടതുമുന്നണി ഈ സീറ്റ് നല്‍കിയത്. എങ്കിലും അവര്‍ക്ക് പരിഗണന നല്‍കുമെന്നാണ് ഇടതുമുന്നണി നേതാക്കളുടെ പ്രതികരണം.
അതേസമയം പൊതുസമ്മത സ്ഥാനാര്‍ത്ഥിയ്ക്ക് സീറ്റ് നല്കാന് തീരുമാനിച്ചാല്‍ ചെറിയാന് ഫിലിപ്പിന് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ രാജ്യസഭ സീറ്റ് ഒഴിവ് വന്നപ്പോള്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ചെറിയാന് ഫിലിപ്പിന്റെ പേര് നിര്‍ദേശിച്ചിരുന്നുവെങ്കിലും കേന്ദ്ര നേതൃത്വം അത് മാറ്റി എളമരം കരീമിനെ നിശ്ചയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക