റഷ്യ വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന് ഒക്ടോബർ മാസത്തോടെ ജനങ്ങളില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായി റഷ്യന്‍ ആരോഗ്യമന്ത്രി മിഖായേല്‍ മുരഷ്കോ അറിയിച്ചു. ഗമലേയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡമോളജി വികസിപ്പിച്ച വാക്സിന്റെ പരീക്ഷണം എല്ലാ ഘട്ടത്തിലും വിജയകരമായിരുന്നുവെന്നാണ് ആരോഗ്യമന്ത്രിയുടെ അവകാശവാദം. ആദ്യ ഘട്ടത്തില്‍ അധ്യാപകര്‍ക്കും ഡോക്ടര്‍മാര്‍ക്കുമാണ് വാക്സിന് നല്‍കുകയെന്നും മിഖായേല്‍ മുരഷ്കോ കൂട്ടിച്ചേർത്തു.
കോവിഡ് വ്യാപനം കൂടി; കൊണ്ടോട്ടി താലൂക്ക് നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചു
കോവിഡ് 19 നുള്ള വാക്സിന് രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കങ്ങളും റഷ്യ തുടങ്ങി കഴിഞ്ഞു. എന്നാല്‍ വാക്സിന് പരീക്ഷണം ശരിയായ വിധത്തില്‍ റഷ്യ പൂര്‍ത്തിയാക്കിയിട്ടില്ലെന്നും ലോകത്ത് ആദ്യമായി കോവിഡ് വാക്സിന് കണ്ടുപിടിച്ചെന്ന പേര് കിട്ടാനായുള്ള ശ്രമമാണെന്നും സുരക്ഷയില്‍ റഷ്യ വിട്ടുവീഴ്ച ചെയ്യുകയുമാണെന്ന തരത്തിലുള്ള ആരോപണങ്ങളാണ് റഷ്യക്കെതിരെ ഉയര്‍ന്നു വരുന്നത്. 1957ല്‍ ലോകത്ത് ആദ്യമായി സ്പുട്നിക് എന്ന ഉപഗ്രഹം വിക്ഷേപിച്ചതിനോടാണ് കോവിഡ് വാക്സിന് നേട്ടത്തെയും റഷ്യ ഇപ്പോൾ താരതമ്യം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക