സംസ്ഥാനത്ത് വിഐപികള്‍ക്ക് മാത്രമായി പ്രത്യേക കോവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പൊതു സ്ഥലങ്ങളിലെ കൂടിച്ചേരലുകളും പൊതു പരിപാടികളും ഒഴിവാക്കണമെന്നും പൊതുപരിപാടിയില്‍ പോകേണ്ടി വന്നാല്‍ തന്നെ ട്രിപ്പിള്‍ ലയര്‍ മാസ്ക് ഉപയോഗിക്കണമെന്നും സാനിറ്റൈസർ ഇടക്കിടെ ഉപയോഗിക്കണമെന്നും മാർഗ നിർദേശങ്ങളിൽ പറയുന്നു. നേരിട്ട് പങ്കെടുക്കുന്ന പരിപാടികൾ പരമാവധി ഒഴിവാക്കി പകരം ഓൺലൈൻ മുഖേന അവ നടത്താൻ ശ്രദ്ധിക്കണം.
ഇനി യോഗങ്ങൾ ചേരുകയാണെങ്കില്‍ തുറന്ന ഹാളുകളില്‍ പകുതി ആളുകളെ മാത്രം ഉള്പ്പെടുത്തിക്കൊണ്ടാകണമെന്നും മാർഗനിർദേശങ്ങളിൽ വ്യക്തമാക്കുന്നു. ഉച്ചത്തില്‍ സംസാരിക്കരുതെന്നും സംസാരിക്കുമ്പോഴും മാസ്ക് നിര്‍ബന്ധമായും ഉപയോഗിക്കണം, കൃത്യമായി അണുനശീകരണം നടത്തിയ വാഹനം മാത്രം ഉപയോഗിക്കണമെന്നും വീട്ടുകാര്‍ പൊതു പരിപാടികളും ചടങ്ങുകളും ഒഴിവാക്കണമെന്നും മാർഗ നിർദേശത്തിൽ സൂചിപ്പിക്കുന്നു.
വീട്ടുകാര്‍ക്ക് രോഗ ലക്ഷണം ഉണ്ടായാല്‍ ഉടന്‍ തന്നെ ആന്റിജന്‍ പരിശോധന നടത്തണം. വിഐപികളുടെ സുരക്ഷാ, പേര്‍സണല്‍ സ്റ്റാഫ്, ഡ്രൈവര്‍മാര്‍ക്കും മാര്‍ഗനിര്‍ദേശം നൽകുന്നുണ്ട്. ജോലി 14 ദിവസം മാത്രമായി ചുരുക്കുമെന്നും അക്കാലയളവിൽ വീട്ടില്‍ പോകാന്‍ അനുവദിക്കില്ലെന്നും നിർദേശത്തിൽ പറയുന്നു.
ഇന്ത്യ മാത്രമാണോ ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്നത്?
പ്രതികരിക്കാൻ ഇവിടെ എഴുതുക