സംസ്ഥാനത്ത് മലപ്പുറം ജില്ലയിൽ കോവിഡ് സാഹചര്യം രൂക്ഷമായി തുടരുകയാണ്. ഇന്നലെ 362 പേർക്കാണ് ജില്ലയിൽ രോഗം ബാധിച്ചത്. ഇന്നലത്തെ കോവിഡ് കണക്കിൽ മലപ്പുറത്തായിരുന്നു കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 326 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആദ്യമായാണ് ഒരു ദിവസം ഇത്രയേറെ പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിക്കുന്നത്. രോഗം ബാധിച്ചവരിൽ 19 പേർ ആരോഗ്യ പ്രവർത്തകരാണ്. 23 പേരുടെ രോഗ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ലോകത്തിലെ ആദ്യ കോവിഡ് വാക്സിന് പ്രഖ്യാപിച്ചതിന് പിന്നാലെ റഷ്യ ഉത്പാദനവും ആരംഭിച്ചു
അതേസമയം, മലപ്പുറത്ത് ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. പരപ്പനങ്ങാടി സ്വദേശിനി ഫാത്തിമയാണ് മരിച്ചത്. 65 വയസായിരുന്നു.
സാഹചര്യം നേരിടാൻ ശക്തമായ നടപടികൾ കൈക്കൊള്ളാൻ ഒരുങ്ങുകയാണ് ജില്ലാ ഭരണകൂടം. കോവിഡ് വ്യാപനം രൂക്ഷമായ മേഖലകളിൽ നിയന്ത്രണം ശക്തമാക്കാൻ സർവകക്ഷി യോഗത്തിൽ തീരുമാനിച്ചു. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച കളക്ടർ ഉൾപ്പെടെടെയുള്ളവരുമായി സമ്പർക്കം പുലർത്തിയ എഡിഎം, ഡെപ്യൂട്ടി കളക്ടർമാർ, കളക്ടറേറ്റ് ജീവനക്കാർ എന്നിവരുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിട്ടുണ്ട്.
ആദ്യം കോവിഡ് വാക്സിന് നല്‍കുക ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് – അശ്വിനി കുമാര്‍ ചൗബെ
പ്രതികരിക്കാൻ ഇവിടെ എഴുതുക