13 വയസുകാരിയെ അതിക്രൂരമായി പീഡനത്തിനിരയാക്കി കൊലപ്പെടുത്തി. യുപിയിലെ ലഖിംപൂർ ഖേരിയിലെ കരിമ്പിൻ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ചയാണ് 13 വയസ്സുകാരിയെ കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിൽ മൃതദേഹം 130 കിലോമീറ്റർ അകലെയുള്ള കരിമ്പിൻ തോട്ടത്തിൽ കണ്ടെത്തി.
ക്രൂരമായ പീഡനത്തിന് ഇരയാക്കിയ ശേഷം ഷാളുകൊണ്ട് കഴുത്ത് ഞെരിച്ച് ആണ് കൊലപ്പെടുത്തിയിട്ടുള്ളത്. കണ്ണുകൾ ചൂഴ്ന്നെടുക്കുകയും നാവ് മുറിച്ചു മാറ്റുകയും ചെയ്തിട്ടുണ്ട്. കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു.
യുപിയിൽ പെൺകുട്ടികൾക്ക് നേരെയുള്ള അതിക്രമം വർധിച്ചിരിക്കുകയാണെന്നും ക്രമസമാധാനം പൂർണമായി തകർന്നു എന്നും പ്രതിപക്ഷം ആരോപിച്ചു. അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ബിഎസ്പി അധ്യക്ഷ മായാവതി പ്രതികരിച്ചു. ജംഗിൾ രാജ് തുടരുകയാണെന്നും മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക