സവാരിക്കെന്ന വ്യാജേനെ എത്തിച്ച് ഓട്ടോഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമമെന്ന് പരാതി. വലിയകണ്ടം സ്വദേശിയായ സി.വി ബൈജുവിനെയാണ് ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് അപായപ്പെടുത്താൻ ശ്രമിച്ചത്. സവാരിക്കെന്ന വ്യാജേനെ കല്യാണത്തണ്ടിലെത്തിച്ചായിരുന്നു മർദ്ദനം.
കഴിഞ്ഞ 13ാം തീയതി വൈകിട്ടാണ് ഇൻഫന്റ് ജീസസ് സ്കൂളിനു സമീപത്തുനിന്നു രണ്ടുപേർ ചൂട്ടുവേലിൽ ബൈജുവിന്റെ ഓട്ടോറിക്ഷ വിളിച്ചത്. കല്യാണത്തണ്ട് ടോപ്പിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ വാഹനത്തിൽ കയറിയത്.
തുടർന്ന് കല്യാണത്തണ്ട് ക്ഷേത്രത്തിനു സമീപം ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ ഓട്ടോയുടെ പിറകിൽനിന്നും ഓയിൽ ലീക്ക് ചെയ്യുന്നുവെന്നു വിശ്വസിപ്പിച്ച് സംഘം വാഹനം നിർത്തിച്ചു. തുടർന്നു ബൈജുവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
സ്വർണാഭരണങ്ങൾ കൈക്കലാക്കാൻ സ്വന്തം അമ്മയെ കൊന്നുകുഴിച്ചിട്ട മകന് മോഷണക്കേസില്‍ അറസ്റ്റില്‍
ആക്രമണത്തിനിടയിൽ കാറിൽ ഏതാനും ആളുകൾ എത്തിയതായും ബൈജു പറഞ്ഞു. അക്രമികളിൽനിന്ന് ഓടി മാറിയ ബൈജു സമീപത്തെ കുറ്റികാട്ടിൽ ഒളിച്ചശേഷം പൊലീസിനെ വിളിച്ച് വരുത്തിയാണു രക്ഷപ്പെട്ടത്. പൊലീസ് എത്തിയതോടെ ഗുണ്ടകൾ ഓടി രക്ഷപ്പെട്ടു.
മർദ്ദിച്ചവരെ മുൻപരിചയമില്ലെന്നാണ് ഓട്ടോ ഡ്രൈവർ പറയുന്നത്. ഏതാനും മാസങ്ങൾക്കു മുൻപ് ബൈജു വഴിത്തർക്കത്തിൽ ഇടപെട്ടിരുന്നു. അന്ന് കട്ടപ്പനയിലെ ഒരു ലോറിയുടമയും അനുയായികളും ഓട്ടോ സ്റ്റാൻഡിലെത്തി ഭീഷണിപ്പെടുത്തി. ലോറിയുടമയുടെ നിർദ്ദേശപ്രകാരമാണ് തന്നെ ക്വട്ടേഷൻ സംഘം അപായപ്പെടുത്തുവാൻ ശ്രമിച്ചതെന്നും ബൈജു ആരോപിക്കുന്നു. കട്ടപ്പന പൊലീസ് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക