ഓണത്തിന് കേരളത്തില്‍ കര്‍ശനനിയന്ത്രണം. കടകള്‍ രാവിലെ ഏഴുമുതല്‍ രാത്രി ഏഴുവരെ മാത്രമേ തുറക്കാവൂ എന്ന് മുഖ്യമന്ത്രി അറിയിച്ചു. കടകളില്‍ ആളകലം ഉറപ്പാക്കാന്‍ പൊലീസ് കര്‍ശനമായി ഇടപെടും. പൊതുസ്ഥലങ്ങളില്‍ ഓണാഘോഷം അനുവദിക്കരുതെന്ന് പൊലീസിന് നിര്‍ദേശമുണ്ട്.
ഓണാഘോഷത്തിന് അതത് പ്രദേശത്ത് ലഭിക്കുന്ന പൂക്കള്‍ ഉപയോഗിക്കണം ഡിഎംഒമാര്‍, ജില്ലാ പൊലീസ് മേധാവികള്‍ എന്നിവരുമായി മുഖ്യമന്ത്രി ചര്‍ച്ചനടത്തി. രോഗത്തെ അതിന്റെ വഴിക്കുവിടാമെന്ന സമീപനം പാടില്ലെന്നും സ്ഥിതി വഷളാക്കാന്‍ നോക്കുന്നവര്ക്കുമുന്നില് നിസ്സഹായരായിരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക