കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ളയാള്‍ വരണമെന്ന രാഹുല്‍ ഗാന്ധിയുടെ നിലപാടില്‍ പ്രിയങ്ക ഗാന്ധി പിന്തുണച്ചെന്ന തരത്തിലുള്ള വാര്‍ത്തകളോടു പ്രതികരിച്ച് കോണ്‍ഗ്രസ്. ഇപ്പോള്‍ പുറത്തുവന്നത് പ്രിയങ്ക ഗാന്ധി ഒരു വര്‍ഷം മുന്‍പ് നല്കിയ അഭിമുഖത്തില്‍നിന്നുള്ള ഭാഗങ്ങളാണെന്നു വ്യക്തമാക്കി കോണ്‍ഗ്രസ് രംഗത്ത് വന്നു. ബിജെപിയുടെ പ്രേരണയിലാണു വിഷയത്തില്‍ പെട്ടെന്നുള്ള മാധ്യമ താല്പര്യമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
അന്തരീക്ഷ ഈര്‍പ്പം വർധിച്ചാൽ കോവിഡ് വൈറസിന് 23 ഇരട്ടിവരെ ശക്തി കൂടുമെന്ന് പഠനം
പ്രിയങ്ക ഗാന്ധി ഒരു വര്‍ഷം മുന്‍പു നടത്തിയ പ്രതികരണമാണിതെന്നും അധികാര മോഹത്തിലേക്ക് നെഹ്റു ഗാന്ധി കുടുംബം ഇതുവരെ വീണിട്ടില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. അധികാരം ത്യജിക്കാന്‍ മന്മോഹന് സിങ് തയാറായിരുന്നെന്ന വാദം നിഷേധിച്ചു. രാഹുല്‍ ഗാന്ധി ഒരിക്കലും അധികാരം കൊതിച്ചിട്ടില്ലെന്നും പാര്‍ട്ടി വ്യക്തമാക്കി. ‘കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവിയിലിരിക്കേണ്ടത് ഞങ്ങളിലാരുമാകരുത് എന്ന് രാഹുല്‍ പറഞ്ഞിരുന്നു. അതിനോടു പൂര്‍ണമായും യോജിക്കുന്നു. പാര്‍ട്ടിക്ക് മറ്റൊരു പ്രസിഡന്റ് ഉണ്ടായാല്‍ അദ്ദേഹം എന്റെ ബോസ് ആയിരിക്കുമെന്നും അഭിമുഖത്തില്‍ പ്രിയങ്ക പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക