ഇന്ത്യയില്‍ നാല് പേരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയാല്‍ അവരില്‍ ഒരാള്‍ക്ക് കൊറോണ ബാധിച്ചിട്ടുണ്ടാകുമെന്ന് വെളിപ്പെടുത്തല്‍. സ്വകാര്യ ലബോറട്ടറി തലവനായ ഡോ വേലുമണിയാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത് .വേലുമണിയുടെ സ്വകാര്യ കമ്പനിയായ തൈറോകെയര്‍ ഇന്ത്യയിലുടനീളം നടത്തിയ 270000ത്തോളം ആന്റിബോഡി പരിശോധനകളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തുന്നത്.
പരിശോധനയില്‍ ശരാശരി 26 ശതമാനം ആളുകളിലും ആന്റിബോഡികളുടെ സാന്നിധ്യം ഉണ്ടെന്ന് കണ്ടെത്തിയതായി ഡോ വേലുമണി പറഞ്ഞു. അവര്‍ ഇതിനകം തന്നെ കൊറോണ വൈറസ് ബാധിച്ചു കഴിഞ്ഞതായാണ് ഇക്കാര്യം സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡിനെതിരായ ഓക്സ്ഫഡ് വാക്സിന് മൂന്നാം ഘട്ട പരീക്ഷണം ഇന്ത്യയില്‍; ശനിയാഴ്ച ആരംഭിക്കും
ഇത് തങ്ങള്‍ ഉദ്ദേശിച്ചതിലും ഉയര്‍ന്ന ശതമാനമാണ്.കുട്ടികള്‍ ഉള്‍പ്പെടെ എല്ലാ പ്രായക്കാരിലും ആന്റിബോഡികളുടെ സാന്നിധ്യം പ്രകടമാണ്- ഡോ. വേലുമണി പറയുന്നു.
ഇന്ത്യയിലെ തിരക്കേറിയ ചേരി പ്രദേശങ്ങളിലെ 57 ശതമാനം പേരും കൊറോണ വൈറസ് ബാധിതരാണെന്നാണ് തൈറോകെയറിന്റെ കണ്ടെത്തല്‍.നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ ഡിസംബര്‍ അവസാനത്തോടെ ഇന്ത്യയിലെ ജനസംഖ്യയുടെ 40 ശതമാനത്തോളം പേരിലും ആന്റിബോഡികളുടെ സാന്നിധ്യം ഉണ്ടാകുമെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക