റെഡ്ക്രസന്റ് സാമ്പത്തിക സഹായം നല്കുന്ന ഓരോ പദ്ധതിക്കും വേറെ വേറെ കരാര്‍ വേണമെന്ന ധാരണാ പത്രത്തിലെ വ്യവസ്ഥ സംബന്ധിച്ച് മുഖ്യമന്ത്രിക്കും നിയമ മന്ത്രിക്കും വ്യത്യസ്ത അഭിപ്രായം. ഉപകരാര്‍ വേണമെന്ന് ധാരണപത്രത്തിലുള്ളതായി മുഖ്യമന്ത്രി സമ്മതിക്കുമ്പോള്‍ ഉപകരാറിന്റെ ആവശ്യമില്ലെന്നാണ് നിയമമന്ത്രി എ കെ ബാലന് വ്യക്തമാക്കുന്നത്. റെഡ്ക്രസന്റും ലൈഫ് മിഷനും തമ്മിലുണ്ടാക്കിയ ധാരണാ പത്രത്തിലെ മൂന്നാം ഖണ്ഡിക പ്രകാരം ഓരോ പദ്ധതിക്കും ഉപകരാര്‍ വേണമെന്നും ആ കരാറില്‍ പദ്ധതി നടത്തിപ്പ് സംബന്ധിച്ച വിശദാംശങ്ങള്‍ വേണമെന്നുമാണ്. ഇക്കാര്യം ആഗസ്റ്റ് 10ന് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി നല്കിയ വിശദീകരണത്തില്‍ സമ്മതിക്കുന്നുമുണ്ട്.
എന്നാല്‍ കഴിഞ്ഞ ദിവസം ലൈഫ് സംബന്ധിച്ചുള്ള വിശദീകരണവുമായി വാര്‍ത്താ സമ്മേളനം നടത്തിയ നിയമന്ത്രി എ കെ ബാലന് ഉപകരാറിന്റെ ആവശ്യമില്ലെന്ന നിലപാടാണ് കൈക്കൊണ്ടത്. വടക്കാഞ്ചേരിയിലെ ഫ്ലാറ്റ്, ആരോഗ്യകേന്ദ്രം എന്നിവക്കായി ഉപകരാര്‍ ഉണ്ടാക്കേണ്ടിയിരുന്നെങ്കില് യുനീടാകിനെ തിരഞ്ഞെടുക്കുന്നതുൾപ്പെടെ നടപടികള്‍ സര്‍ക്കാര്‍ കൂടി അറിയുമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഉപകരാറിലേക്ക് പോയില്ല. പകരം ധാരണാ പത്രത്തിന് ശേഷം റെഡ്ക്രസന്റിനെ സ്വതന്ത്രമായി മുന്നോട്ടു പോകാന്‍ അനുവദിക്കുകയും ചെയ്തു. ഈ ഭിന്നാഭിപ്രായത്തെ ഏറ്റെടുത്തിരിക്കുകയാണ് പ്രതിപക്ഷവുമിപ്പോൾ…
പ്രതികരിക്കാൻ ഇവിടെ എഴുതുക