തിരുവനന്തപുരം വിമാനത്താവളത്തിനായുള്ള ലേലത്തിൽ പങ്കെടുക്കാൻ 2.36 കോടി ചെലവാക്കി സംസ്ഥാന സർക്കാർ. സ്വകാര്യ കൺസൾട്ടൻസി കമ്പനിയായ കെപിഎംജിയെയാണ് സ്വകാര്യവത്കരണം തടയാനുള്ള പ്രോജക്ട് തയ്യാറാക്കാൻ ഏൽപ്പിച്ചത്. കെഎസ്ഐഡിസി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ലേലത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിനാണ് 2.36 കോടി രൂപ ചെലവഴിച്ചത്. പ്രോജക്ട് തയ്യാറാക്കാൻ വേണ്ടി കെപിഎംജിക്ക് നൽകിയത് ഒന്നരക്കോടിയിലേറെ രൂപ. പ്രഫഷണൽ ഫീസായി സിറിൾ അമർ ചന്ദ് മംഗൽദാസ് എന്ന നിയമ സ്ഥാപനത്തിന് നൽകിയത് അരലക്ഷം രൂപയിലേറെ.
ചെന്നൈ-തിരുവനന്തപുരം പ്രതിവാര ട്രെയിന്‍ ആലപ്പുഴ വഴി സര്‍വീസ് നടത്തണമെന്ന് ശുപാര്‍ശ
വിവരാവകാശ രേഖക്ക് മറുപടിയായി സംസ്ഥാന സർക്കാരിന് കീഴിലുള്ള കെഎസ്ഐഡിസി തന്നെയാണ് ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.
ലേലത്തിന് മുന്നോടിയായുള്ള പരസ്യത്തിന് ചെലവാക്കിയത് 5,77,752 രൂപയും. പൊതുമേഖലയിൽ സാങ്കേതിക കൺസൾട്ടൻസികളായ കിറ്റ് കൊ പോലുള്ള സ്ഥാപനങ്ങളുള്ളപ്പോഴാണ് രാജ്യാന്തര സ്വകാര്യ കൺസൾട്ടൻസി കമ്പനികൾക്ക് പുറകെ സർക്കാർ പോയത്. വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണം തടയാനാണ് രണ്ട് സ്വകാര്യ കമ്പനികൾക്ക് മാത്രമായി രണ്ട് കോടി പന്ത്രണ്ടര ലക്ഷം നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക