ഖത്തറില്‍ ജയിലിലായ ഭര്‍ത്താവിന്റെ മോചനം വാഗ്ദാനം ചെയ്ത് യുവതിയില്‍നിന്ന് രണ്ടേകാല്‍കോടിരൂപ തട്ടിയെടുത്തെന്ന ആരോപണത്തില്‍ രണ്ടുപേരെ ആലുവ റൂറല്‍ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു.
മുവാറ്റുപുഴ സ്വദേശിനി അനീഷ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി . പ്രതികളെ 27വരെ റിമാന്‍ഡ് ചെയ്തു. മൂവാറ്റുപുഴ പായിപ്ര സ്വദേശി മുഹമ്മദ് അസ്ലം മൗലവി, കാഞ്ഞിരപ്പള്ളി സ്വദേശി ബിജിലി മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്.
2018ല്‍ നടന്ന തട്ടിപ്പില്‍ വഞ്ചനാക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. ഖത്തറിനെതിരെ ഗള്‍ഫ് രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഖത്തറില്‍ കോണ്‍ട്രാക്ടറായ അനീഷയുടെ ഭര്‍ത്താവ് സാമ്പത്തികപ്രതിസന്ധിയില്‍പ്പെട്ട് ജയിലിലാകുന്നത്.
ഭര്‍ത്താവിനെ പുറത്തിറക്കാനായി 2018ല്‍ പലഘട്ടങ്ങളിലായാണ് അനീഷ ഒന്നേകാല്‍കോടി രൂപ സമാഹരിച്ച് പ്രതികള്‍ക്ക് നല്‍കിയത്. പിന്നീട് തട്ടിപ്പ് ബോധ്യപ്പെട്ടതോടെ കഴിഞ്ഞവര്‍ഷമാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
പലവട്ടം ഖത്തറില്‍ പോകാന്‍ പണം ചെലവഴിച്ചുവെന്നും അനീഷയുടെ ഭര്‍ത്താവിനെ പുറത്തിറക്കാനായി പലര്‍ക്കും പണം കൈമാറിയെന്നുമാണ് പ്രതികളുടെ മൊഴി. ആലുവ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രാജിവിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്
പ്രതികരിക്കാൻ ഇവിടെ എഴുതുക